തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് പറഞ്ഞതിന് പിന്നാലെ യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ കേസ്. വെനീസ് ടിവി എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിൻ നടത്തിയതിനെതിരെയാണ് നടപടി. സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും വളർത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് വ്യാജ പ്രചാരണം നടത്തിയത്. ചാനലിൽ അത്തരം വീഡിയോ പോസ്റ്റ് ചെയ്തത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് വിശദമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സാമൂഹ്യ മാദ്ധ്യമ നിരീക്ഷണ സംഘങ്ങൾ നിരീക്ഷണം ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: