Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാട്ടിലെ മരം തേവരുടെ ആന

ഒരു കൈയും കണക്കുമില്ലാതെ പ്രതികള്‍ക്കുവേണ്ടിയും കള്ള പ്രചാരണത്തിനും കോടികള്‍ തന്നെ ചെലവാക്കുകയാണ്. കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി എന്ന ന്യായമാണ് സര്‍ക്കാര്‍ നിരത്തുന്നത്. കോടതി ചെലവിനൊഴുക്കുന്ന കോടികളുണ്ടെങ്കില്‍ കുറേപേര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനാവുമായിരുന്നു. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 05:42 am IST
in Editorial

കേരള സര്‍ക്കാര്‍ കാശില്ലാക്കഥ വിളമ്പാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ശമ്പളം നല്‍കാന്‍ കാശില്ല. പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. വാര്‍ധക്യകാലപെന്‍ഷനും വിധവാ ആനുകൂല്യവും ക്ഷേമ പെന്‍ഷനും നല്‍കാന്‍ പണമില്ല. എല്ലാത്തിനും പഴി കേന്ദ്ര സര്‍ക്കാറിനാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിനുപണം അനുവദിക്കാത്തതാണ് കേരളം പ്രതിസന്ധിയിലാകുന്നതിനു കാരണമെന്ന് പറയുമ്പോള്‍ കേന്ദ്രം മതിയായ മറുപടി നല്‍കുന്നുണ്ട്. കേരളത്തിനോട് കേന്ദ്രത്തിന് യാതൊരു പകയുമില്ല, വിദ്വേഷവുമില്ല. ആവശ്യത്തിനും അധികവും പണം നല്‍കുന്നുണ്ട് എന്ന് കേന്ദ്രധനമന്ത്രി ആവര്‍ത്തിക്കുന്നു. അതിനെയെല്ലാം അവഗണിക്കുകയോ മറിച്ചുപറയുകയോ ചെയ്യുന്നതല്ലാതെ കണക്കുനിരത്തി മറുപടി നല്‍കാന്‍ കേരളം തയ്യാറാകുന്നില്ല. മറിച്ച് കേന്ദ്രം കൂടുതല്‍ കടംവാങ്ങാന്‍ അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിനെതിരെ കേസ് നടത്താനും നിയമോപദേശത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 10 കോടിയോളം രൂപയാണെന്നാണറിവ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് 2021 മുതല്‍ ഇങ്ങോട്ട് 10 കോടിയോളം രൂപ ചെലവഴിച്ചതെന്ന് ഓര്‍ക്കണം. കടമെടുപ്പ് സംബന്ധിച്ച് കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ അഭിഭാഷകന്‍ കബില്‍ സിബല്‍ ആവശ്യപ്പെട്ടിരിക്കുന്നത് 2.35 കോടിരൂപയാണ്. ഇതില്‍ 75 ലക്ഷം നലകിയിട്ടുണ്ട്. കൂടാതെ സുപ്രീംകോടതിയില്‍ മറ്റ് കേസുകള്‍ക്ക് ഹാജരായ വകയില്‍ 2021 മെയ് മുതല്‍ 1.11 കോടിയും ഫീസായി നല്‍കിയിട്ടുണ്ട്. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ നിന്നുള്ള വിവരാവകാശ രേഖകളിലാണ് കണക്കുകള്‍ പുറത്തുവന്നത്. പെരിയ, ഷുഹൈബ് കേസുകള്‍ക്ക് പുറമേയാണ് ഈ കണക്കുകള്‍. 2021 മേയ് മുതല്‍ നിയമോപദേശത്തിനായി 93.90 ലക്ഷം രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കായി 8.25 കോടി രൂപ ഫീസിനത്തില്‍ നല്‍കി. കേസുകളില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കേസുകളാണ്. ഒന്നോ രണ്ടോ കേസുകള്‍മാത്രമാണ് സര്‍വ്വീസ് സംബന്ധമായുള്ളത്. നിയമോപദേശത്തിന് ഫാലി എസ്.നരിമാന് മാത്രം30 ലക്ഷം നല്‍കി. കൂടാതെ ഇദ്ദേഹത്തിന്റെ ജൂനിയര്‍മാരായ സുബാഷ് ശര്‍മയ്‌ക്ക് 9.90 ലക്ഷവും സഫീര്‍ അഹമ്മദിന് നാലുലക്ഷവും ഫീസായി കൊടുത്തു. കൂടാതെ ഇവരുടെ ക്ലര്‍ക്ക് വിനോദ് കെ.ആനന്ദിന് 3 ലക്ഷവും നല്‍കി. കെ.കെ.വേണുഗോപാലിന്15 ലക്ഷം നിയമോപദേശത്തിന് മാത്രമായി കൊടുത്തു.

ഇത് കൂടാതെയാണ് മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്കു വേണ്ടി 96,34,261 രൂപയും കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വധിച്ച കേസില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ 1,14,83,132 രൂപയും നല്‍കിയത്. രണ്ട് കേസിനും കൂടി 2.11 കോടിയാണ് ഖജനാവില്‍ നിന്നും ചെലവഴിച്ചത്. അഭിഭാഷക ഫീസായി 86.40 ലക്ഷവും ഇവര്‍ക്കു വിമാന യാത്രയ്‌ക്കും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനുമായി 6,64,961 രൂപയും ചെലവഴിച്ചു. കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വധിച്ച കേസിലും സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയത് പുറത്തുനിന്നുള്ള അഭിഭാഷകരെ. പെരിയ കേസില്‍ അഭിഭാഷകര്‍ക്കായി മൊത്തം ചെലവാക്കിയത് 1,14,83,132 രൂപ.

ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപ ഫീസ് നല്‍കി. 2,33,132 രൂപ വിമാനയാത്രയ്‌ക്കും താമസത്തിനും ഭക്ഷണത്തിനും. സുപ്രീം കോടതിയില്‍ പെരിയ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായതിന് 24.50 ലക്ഷം രൂപ മനീന്ദര്‍ സിങ്ങിനു നല്‍കി. ഷുഹൈബ്, പെരിയ കേസുകളില്‍ പ്രതികളായ സിപിഎമ്മുകാര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചത് 2,11,17,393 (2.11 കോടി) രൂപയാണെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു. ഒരു കൈയും കണക്കുമില്ലാതെ പ്രതികള്‍ക്കുവേണ്ടിയും കള്ള പ്രചാരണത്തിനും കോടികള്‍ തന്നെ ചെലവാക്കുകയാണ്. കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി എന്ന ന്യായമാണ് സര്‍ക്കാര്‍ നിരത്തുന്നത്. കോടതി ചെലവിനൊഴുക്കുന്ന കോടികളുണ്ടെങ്കില്‍ കുറേപേര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനാവുമായിരുന്നു. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന സ്ഥിതിയാണ്.

Tags: Pinarayi Vijayanfinancial crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

പുതിയ വാര്‍ത്തകള്‍

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.