Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവര്‍ എതിര്‍ത്താല്‍ അവരെയും തട്ടിയകറ്റി

മുന്നണികളുടെ പിന്നണിയില്‍ - 13

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 08:53 am IST
in India
എല്‍.കെ. അദ്വാനിയും വി.പി. സിങ്ങും

എല്‍.കെ. അദ്വാനിയും വി.പി. സിങ്ങും

ബിജെപിയുടെ സമര പ്രഖ്യാപനം അഴിമതിക്കും ഭരണത്തിലെ പിടിപ്പുകേടിനുമെതിരെയായിരുന്നു. ബോഫോഴ്‌സ് കേസിനാസ്പദമായ സംഭവം പുറത്തുവന്നു. ‘മിസ്റ്റര്‍ ക്ലീന്‍’ ആയിരുന്ന രാജീവ് ഗാന്ധിയുടെ ഭരണത്തിലെ മാലിന്യങ്ങള്‍ ഓരോന്നായി പുറംലോകമറിഞ്ഞു.

രാജീവിനെ ഉറ്റ മിത്രങ്ങള്‍ കൈവടിഞ്ഞു. ബോഫോഴ്‌സ് അഴിമതി, ശ്രീലങ്കയില്‍ അന്താരാഷ്‌ട്ര നയങ്ങള്‍ക്ക് വിരുദ്ധമായി ഇടപെട്ടത്, ഷാബാനോ കേസില്‍ തകിടംമറിഞ്ഞ നിലപാടില്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമം നിര്‍മിച്ചത്, ഇഷ്ടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയത്, ഭരണം അമ്മയെപ്പോലെ ഏകാധിപത്യത്തിലെത്തുന്നതിന് മുമ്പ് സ്വേച്ഛാപരമാക്കിയത് തുടങ്ങി കുറ്റപത്രം സുദീര്‍ഘമായിരുന്നു.

ബോഫോഴ്‌സ് കേസ് ഗൗരവമായതോടെ ധനമന്ത്രിയായിരുന്ന വി.പി. സിങ് രാജിവെച്ചു. വിദേശനയങ്ങളിലുള്‍പ്പെടെ സഹായിയായിരുന്ന അരുണ്‍സിങ് പാര്‍ട്ടി വിട്ടു. ഷാബാനു കേസിലെ ഭരണഘടനാ ലംഘനത്തിന്റെ പേരില്‍ ഉറ്റസുഹൃത്തുകൂടിയായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ രാജിവച്ചു. രാജീവിന്റെ കോളജ്‌മേറ്റായിരുന്ന അമിതാഭ് ബച്ചന്‍ പോലും രാജീവിനോട് അകലം പാലിച്ചു. ഈ കനത്ത പ്രതിസന്ധിഘട്ടത്തിലാണ് ദേശീയ രാഷ്‌ട്രീയത്തില്‍ മുന്നണി രാഷ്‌ട്രീയത്തിന്റെ മറ്റൊരു പരീക്ഷണം നടന്നത്.

1988 ആഗസ്തില്‍ ഏഴ് പാര്‍ട്ടികള്‍ ചേര്‍ന്ന് ദേശീയ മുന്നണി (നാഷണല്‍ ഫ്രണ്ട്, എന്‍എഫ്) രൂപീകരിച്ചു. അത് കോണ്‍ഗ്രസിന് എതിരെയായിരുന്നു. പക്ഷേ ബിജെപി ചേര്‍ന്നിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇല്ലായിരുന്നു. രാജീവിനെതിരെ രാജിവച്ചിറങ്ങിയ വി.പി.സിങ്ങിനായിരുന്നു നേതൃത്വം. എന്നാല്‍ തലമുതിര്‍ന്ന നേതാവ് എന്‍.ടി. രാമറാവുവിനെയാണ് മുന്നണിയുടെ അധ്യക്ഷനാക്കിയത്. വി.പി.സിങ് കണ്‍വീനറും. വി.പി. സിങ്ങിന്റെ വിശാല പദ്ധതി പക്ഷേ, മറ്റൊന്നായിരുന്നു. അത് തികച്ചും വ്യക്തിപരമായി സൂക്ഷിച്ച് നടപ്പാക്കാന്‍ അദ്ദേഹം അധ്വാനിച്ചു. അങ്ങനെ വി.പി. സിങ്, ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. 1988ല്‍ത്തന്നെ അതില്‍ വി.പി. സിങ്ങിന്റെ ജനമോര്‍ച്ച, ചന്ദ്രശേഖറിന്റെ ജനതാപാര്‍ട്ടി, ചരണ്‍സിങ്ങിന്റെ ലോക്ദളില്‍നിന്ന് തെറ്റിപ്പിരിഞ്ഞ ദേവീലാല്‍ പക്ഷവും അജിത് സിങ് പക്ഷവും ചേര്‍ന്ന് ലയിച്ചാണ് ജനതാദള്‍ ഉണ്ടായത്. അങ്ങനെ ദേശീയമുന്നണി, അതില്‍ ജനതാദള്‍ എന്ന ‘മുന്നണി’ എന്നിങ്ങനെ പുതിയ മുന്നണി രാഷ്‌ട്രീയ ശക്തിയായി ഉണ്ടായി.

തൊട്ടുപിന്നാലെ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി മുംബൈയില്‍ ചേര്‍ന്നു. 1989 ജൂണിലായിരുന്നു ആ നിര്‍ണായക യോഗം. മറ്റൊരു മുന്നണി രാഷ്‌ട്രീയ പ്രക്രിയയുടെ ഉശിരന്‍ ലോഞ്ചായിരുന്നു അത്. 1986ല്‍ ഹിമാചല്‍ പ്രദേശില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി സമാന ദര്‍ശനവും ആദര്‍ശവുമുള്ള മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. ശിവസേനയെ സഖ്യകക്ഷിയാക്കുന്നതിന് അംഗീകാരവും കൊടുത്തു. അങ്ങനെയാണ് ശിവസേനയുടെ ആസ്ഥാനമായ മഹാരാഷ്‌ട്രയില്‍, മുംബൈയില്‍ 1989 ജൂണില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്യാന്‍ സാക്ഷാല്‍ ബാല്‍ താക്കറെ എത്തിയത്. ഒരു പുതിയ രാഷ്‌ട്രീയ ദേശീയ മുന്നണിക്ക് അത് തുടക്കം കുറിച്ചു. ഭാരതത്തിലെ എട്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യം മുംബൈയില്‍ മത്സരിച്ചു.

അതിനിടെ ജനതാദളിനും ദേശീയ മുന്നണിക്കും സംഭവിച്ച പരിണാമങ്ങളും വികാസവുംകൂടി പറയണം. ജനതാപാര്‍ട്ടിപ്പരീക്ഷണത്തിന്റെ ആവര്‍ത്തനമായിരുന്നു അത്. പഠിച്ചില്ല അനുഭവങ്ങളില്‍നിന്നുപോലും എന്ന് വരുന്നത് എത്ര ദയനീയമാണ്!

ജനതാപാര്‍ട്ടിയില്‍ ജനസംഘം ഉണ്ടായിരുന്നത് മധുലിമയെയെപ്പോലെ ചിലര്‍ക്ക് രസിച്ചിരുന്നില്ലല്ലോ. ഇവിടെ മധുലിമയെയുടെ സ്ഥാനത്ത് വി.പി. സിങ്ങായിരുന്നു. ബിജെപി വര്‍ഗീയ കക്ഷിയാണെന്നും അതിനാല്‍ അവരുമായി ഒരു സഖ്യത്തിനും തയ്യാറല്ല എന്നും സിങ് പ്രസ്താവിച്ചു. കോണ്‍ഗ്രസിന്റെ ഭരണം നീക്കാന്‍ ബിജെപിയെ ഒഴിവാക്കിയൊരു രാഷ്‌ട്രീയ മുന്നണിയോ പരിശ്രമമോ തീര്‍ത്തും അസാധ്യമാണെന്നറിയാത്തതല്ല സിങ്ങിന്. പക്ഷേ, സ്വയം പ്രധാനമന്ത്രിയെന്ന സങ്കല്‍പ്പത്തില്‍ അവരോധിതനായിക്കഴിഞ്ഞിരുന്നു വി.പി. സിങ്. അപ്പോള്‍ ബിജെപിയെപ്പോലൊരു പാര്‍ട്ടിയെ ഒപ്പം ചേര്‍ത്താല്‍ വാജ്‌പേയി, അദ്വാനി തുടങ്ങിയ ശക്തരെ ഒഴിവാക്കി പ്രധാനമന്ത്രി സ്ഥാനത്തെത്തുക എളുപ്പമായിരിക്കില്ല എന്ന ശങ്കയായിരുന്നു സിങ്ങിന്റെ നീക്കത്തിനു പിന്നില്‍. എന്നാല്‍ ജനതാദളിലെത്തന്നെ ചിലര്‍ ബിജെപിയുമായി ഒരു സഖ്യസാധ്യത ശ്രമിക്കാതിരുന്നില്ല. ബിജെപി അതിന് അന്ന് തയാറുമായിരുന്നു. കാരണം കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയായിരുന്നു ബിജെപി ലക്ഷ്യം. ആ ലക്ഷ്യം പൊതുലക്ഷ്യമാക്കണമായിരുന്നു. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷകക്ഷികള്‍, കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ അന്ന് ഒന്നിക്കണമായിരുന്നു. പക്ഷേ വി.പി. സിങ്ങിന്റെ എതിര്‍പ്പ് സഖ്യത്തിന് താല്‍പ്പര്യം കാണിച്ച ജനതാദള്‍ നേതാക്കളെയും പിന്തിരിപ്പിച്ചു. ജനതാദള്‍ ആ പരിശ്രമത്തില്‍ നിന്ന് പിന്മാറി. ആ ചര്‍ച്ചകള്‍ പ്രതീക്ഷകളായിരിക്കെ, അത് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ ബിജെപിയുടെ ഒരു യോഗത്തില്‍, അന്ന് പാര്‍ട്ടി അധ്യക്ഷനായിരുന്ന എല്‍.കെ. അദ്വാനി നടത്തിയ പ്രസംഗം രാഷ്‌ട്രീയത്തിലെ സാധ്യതകളുടെയല്ല, സംഭവിക്കാന്‍ പോകുന്നതിന്റെ പ്രവചനമായിരുന്നു. പ്രസംഗത്തിനൊടുവില്‍ വീരസവര്‍ക്കറുടെ വാക്കുകള്‍ അദ്വാനി ഉദ്ധരിച്ചു. ”അവര്‍ വന്നാല്‍ അവര്‍ക്കൊപ്പം, അവരില്ലെങ്കില്‍ നമ്മള്‍ ഒറ്റയ്‌ക്ക്, അവര്‍ എതിര്‍ക്കാന്‍ വന്നാല്‍ അവരെ തട്ടിയകറ്റിക്കൊണ്ട്”, ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചു. ചരിത്രപരമായ വിജയത്തിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പിലെ ആദ്യ കുതിപ്പായിരുന്നു അത്.

(തുടരും)

Tags: bjprajiv gandhiLoksabha Election 2024Modiyude Guaranteebofors scandalVP Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി കുറഞ്ഞത് 3 സീറ്റുകള്‍ നേടും, ഭരണം യുഡിഎഫിന്

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

News

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

പുതിയ വാര്‍ത്തകള്‍

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.