Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തൈക്കാട് ആശുപത്രി റോഡും അത്യാസന്ന നിലയില്‍; ജനങ്ങളെ വഴിമുട്ടിച്ച് നവീകരണം

ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും യാതൊരു പരിഗണനയുമില്ലാതെ ആശുപത്രിക്കു മുന്‍വശത്ത് റോഡാകെ കുത്തിക്കുഴിച്ച് ചാലുകീറിയും മീറ്ററുകള്‍ ആഴത്തിലുള്ള പടുകൂറ്റന്‍ കുഴികള്‍ തീര്‍ത്തും റോഡെന്ന് വിശ്വസിക്കാനാകാത്തവിധം കുഴിച്ചുകോരിയിട്ടിരിക്കുകയാണ്.

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Mar 26, 2024, 02:34 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജില്ലയിലെ പ്രമുഖ പ്രസവാശുപത്രിയായ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നിലൂടെയോ ആശുപത്രിയിലേക്കോ യാത്രചെയ്യുന്നത് പ്രാണഭയത്തോടെ വേണം. ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും യാതൊരു പരിഗണനയുമില്ലാതെ ആശുപത്രിക്കു മുന്‍വശത്ത് റോഡാകെ കുത്തിക്കുഴിച്ച് ചാലുകീറിയും മീറ്ററുകള്‍ ആഴത്തിലുള്ള പടുകൂറ്റന്‍ കുഴികള്‍ തീര്‍ത്തും റോഡെന്ന് വിശ്വസിക്കാനാകാത്തവിധം കുഴിച്ചുകോരിയിട്ടിരിക്കുകയാണ്.

ആല്‍ത്തറ-തൈക്കാട് റോഡ് വികസനത്തിന്റെ പേരിലാണ് റേഡില്‍ കൂറ്റന്‍ കുഴികളെടുത്ത് പണി പാതിവഴിയിലാക്കിയിട്ടിരിക്കുന്നത്. ആശുപത്രിയിലേക്ക് കയറുന്ന വഴിയുടെ നടുക്ക് വന്‍കുഴിയെടുത്തിട്ട് രണ്ടുമാസമാകാറായി. ഓഫ് റോഡ് പോലും തോറ്റു പോകുന്ന റോഡിലൂടെ ജീവനും കൈയില്‍ പിടിച്ചാണ് രോഗികളുടെയും ഗര്‍ഭിണികളുടെയും യാത്ര. ആശുപത്രിയിലേക്കുള്ള റോഡ് കുത്തിക്കുഴിച്ചിട്ടിട്ട് മെറ്റല്‍ വിരിച്ചിരിക്കുന്നതിനാല്‍ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും നിരങ്ങിനീങ്ങുന്നത് പതിവുസംഭവമാണ്.

കയറ്റം കയറുമ്പോഴും ഇറങ്ങുമ്പോഴും ഇരുചക്രവാഹനങ്ങള്‍ ഇളകി കിടക്കുന്ന മെറ്റലില്‍ തെന്നിവീണ് അപകടങ്ങളും വര്‍ധിക്കുന്നു. ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ജീവാപായം കൂടാതെ രക്ഷപ്പെടാന്‍ സാധിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കു പോലും ആശുപത്രിയിലേക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. പൊടിയുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. തൈക്കാട് ആശുപത്രിക്ക് ചുറ്റുമുള്ള റോഡുകള്‍ അടച്ചതോടെ ഇവിടം ഒറ്റപ്പെട്ടിരിക്കുന്നു. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നുണ്ട്. ദുരന്തത്തിനുവേണ്ടി കാത്തിരിക്കുന്നതുപോലെ തുരുമ്പിച്ച് ദ്രവിച്ച് വീഴാറായ നിലയിലാണത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 242 കോടിയാണ് സ്മാര്‍ട്ട് റോഡിനായി മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ 40 കോടിയുടെ പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. 2020 ല്‍ അനുവദിച്ച തുക വരുന്ന ജൂണ്‍ അവസാനം ലാപ്‌സാകും. ബാക്കിയുള്ള 202 കോടി രൂപ നഷ്ടമാകുന്നത് തടയാനായാണ് എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ട് ജനങ്ങളെ ബന്ധിയാക്കിക്കൊണ്ടുള്ള റോഡ് പണി. തലസ്ഥാനത്തെ റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ ഇനിയും ഒരുമാസത്തിലധികം വേണ്ടി വരുമെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ തന്നെ സമ്മതിക്കുന്നത്. ഇതോടെ ഏപ്രില്‍ ആദ്യം പണി പൂര്‍ത്തിയാക്കുമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പാണ് പാഴാവുന്നത്. പണികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് മന്ത്രിക്കും അറിയില്ല.

Tags: RoadThycaud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

നേമം വട്ടവിള റോഡ് :പുതിയ ടാര്‍ റോഡ് നിര്‍മ്മിക്കാന്‍ റെയില്‍വേ തീരുമാനം,രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍ ഫലം കണ്ടു

Kerala

എരഞ്ഞിപ്പാലത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ തെറിച്ച് ഓടയിലേക്ക് വീണ് പരിക്ക്

Kerala

തടി കയറ്റിയതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു, വാഹനം നിര്‍ത്തി തൊഴിലാളികളെ ശാസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala

കോട്ടയത്ത് മദ്യലഹരിയില്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം

പുതിയ വാര്‍ത്തകള്‍

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.