Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൈക്കാട് ആശുപത്രി റോഡും അത്യാസന്ന നിലയില്‍; ജനങ്ങളെ വഴിമുട്ടിച്ച് നവീകരണം

ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും യാതൊരു പരിഗണനയുമില്ലാതെ ആശുപത്രിക്കു മുന്‍വശത്ത് റോഡാകെ കുത്തിക്കുഴിച്ച് ചാലുകീറിയും മീറ്ററുകള്‍ ആഴത്തിലുള്ള പടുകൂറ്റന്‍ കുഴികള്‍ തീര്‍ത്തും റോഡെന്ന് വിശ്വസിക്കാനാകാത്തവിധം കുഴിച്ചുകോരിയിട്ടിരിക്കുകയാണ്.

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Mar 26, 2024, 02:34 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ജില്ലയിലെ പ്രമുഖ പ്രസവാശുപത്രിയായ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നിലൂടെയോ ആശുപത്രിയിലേക്കോ യാത്രചെയ്യുന്നത് പ്രാണഭയത്തോടെ വേണം. ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും യാതൊരു പരിഗണനയുമില്ലാതെ ആശുപത്രിക്കു മുന്‍വശത്ത് റോഡാകെ കുത്തിക്കുഴിച്ച് ചാലുകീറിയും മീറ്ററുകള്‍ ആഴത്തിലുള്ള പടുകൂറ്റന്‍ കുഴികള്‍ തീര്‍ത്തും റോഡെന്ന് വിശ്വസിക്കാനാകാത്തവിധം കുഴിച്ചുകോരിയിട്ടിരിക്കുകയാണ്.

ആല്‍ത്തറ-തൈക്കാട് റോഡ് വികസനത്തിന്റെ പേരിലാണ് റേഡില്‍ കൂറ്റന്‍ കുഴികളെടുത്ത് പണി പാതിവഴിയിലാക്കിയിട്ടിരിക്കുന്നത്. ആശുപത്രിയിലേക്ക് കയറുന്ന വഴിയുടെ നടുക്ക് വന്‍കുഴിയെടുത്തിട്ട് രണ്ടുമാസമാകാറായി. ഓഫ് റോഡ് പോലും തോറ്റു പോകുന്ന റോഡിലൂടെ ജീവനും കൈയില്‍ പിടിച്ചാണ് രോഗികളുടെയും ഗര്‍ഭിണികളുടെയും യാത്ര. ആശുപത്രിയിലേക്കുള്ള റോഡ് കുത്തിക്കുഴിച്ചിട്ടിട്ട് മെറ്റല്‍ വിരിച്ചിരിക്കുന്നതിനാല്‍ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും നിരങ്ങിനീങ്ങുന്നത് പതിവുസംഭവമാണ്.

കയറ്റം കയറുമ്പോഴും ഇറങ്ങുമ്പോഴും ഇരുചക്രവാഹനങ്ങള്‍ ഇളകി കിടക്കുന്ന മെറ്റലില്‍ തെന്നിവീണ് അപകടങ്ങളും വര്‍ധിക്കുന്നു. ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ജീവാപായം കൂടാതെ രക്ഷപ്പെടാന്‍ സാധിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കു പോലും ആശുപത്രിയിലേക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. പൊടിയുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. തൈക്കാട് ആശുപത്രിക്ക് ചുറ്റുമുള്ള റോഡുകള്‍ അടച്ചതോടെ ഇവിടം ഒറ്റപ്പെട്ടിരിക്കുന്നു. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നുണ്ട്. ദുരന്തത്തിനുവേണ്ടി കാത്തിരിക്കുന്നതുപോലെ തുരുമ്പിച്ച് ദ്രവിച്ച് വീഴാറായ നിലയിലാണത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 242 കോടിയാണ് സ്മാര്‍ട്ട് റോഡിനായി മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ 40 കോടിയുടെ പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. 2020 ല്‍ അനുവദിച്ച തുക വരുന്ന ജൂണ്‍ അവസാനം ലാപ്‌സാകും. ബാക്കിയുള്ള 202 കോടി രൂപ നഷ്ടമാകുന്നത് തടയാനായാണ് എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ട് ജനങ്ങളെ ബന്ധിയാക്കിക്കൊണ്ടുള്ള റോഡ് പണി. തലസ്ഥാനത്തെ റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ ഇനിയും ഒരുമാസത്തിലധികം വേണ്ടി വരുമെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ തന്നെ സമ്മതിക്കുന്നത്. ഇതോടെ ഏപ്രില്‍ ആദ്യം പണി പൂര്‍ത്തിയാക്കുമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പാണ് പാഴാവുന്നത്. പണികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് മന്ത്രിക്കും അറിയില്ല.

Tags: RoadThycaud
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

Kerala

വീട്ടുജോലിക്കാരായ സ്ത്രീകള്‍ക്കും പോഷ് ആക്ട് ബാധകം, തൊഴിലിടമെന്നാല്‍ വഴിയും വീടും വരെ ഉള്‍പ്പെടും

Kerala

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

Kerala

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

Kerala

ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ , ഗതാഗതം നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies