Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോരാട്ടത്തിന് പേര് സുധ; ആറ്റുകാല്‍പൊങ്കാലയോളം സമത്വം എവിടെയാണുള്ളത്

ആറ്റുകാല്‍ പൊങ്കാലയോളം സമത്വം എവിടെയാണുള്ളത്. ഉയര്‍ന്നവരെന്നോ താഴ്ന്നവരെന്നോ ഇല്ലാതെ, എല്ലാവരും ഒരുമിച്ചിരുന്ന് ദേവിക്ക് പൊങ്കാലയര്‍പ്പിക്കുന്നത് ആഹ്ലാദം ഉണ്ടാക്കുന്ന കാഴ്ചയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 10:18 pm IST
inIndia

ശിവരാത്രി…. വനിതാദിനം… ഭാരതപാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് സുധാമൂര്‍ത്തിയുടെ പേര് നിര്‍ദേശിച്ചാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഈ ദിവസത്തെ ആദരിച്ചത്. നാരീശക്തിയുടെ യഥാര്‍ത്ഥ മൂര്‍ത്തിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സുധാമൂര്‍ത്തിയുടെ കരുത്തുണ്ട്. പോരാട്ടമായിരുന്നു സുധയുടെ ജീവിതം.

എല്ലാത്തരം വിവേചനങ്ങള്‍ക്കുമെതിരെ അവര്‍ ജീവിതം കൊണ്ട് പൊരുതി. പെണ്ണുങ്ങള്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ അതേ കാലത്താണ് എന്‍ജിനിയറിങ് മേഖലയിലേക്ക് സുധാമൂര്‍ത്തി കടന്നുവന്നത്. ആ മേഖലയിലെ ആദ്യ ഭാരതീയ വനിത. എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം. അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പോടുകൂടി ഉന്നതപഠനത്തിനവസരം ലഭിച്ച അപൂര്‍വം ഭാരതീയ വനിതകളില്‍ ഒരാള്‍…

കര്‍ണാടകയിലെ ഷിഗോണ്‍ എന്ന ഗ്രാമത്തില്‍ 1950 ആഗസ്ത് 19ന് ജനനം. ബിവിബി കോളജില്‍നിന്ന് ബിടെക്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് സ്വര്‍ണ മെഡലോടെ എംടെക്. ടാറ്റാ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ (ടെല്‍കോ) കമ്പ്യൂട്ടര്‍ എന്‍ജിനിയറായ ആദ്യ വനിത. ടെല്‍കോയില്‍വച്ചാണ് എന്‍.ആര്‍. നാരായണമൂര്‍ത്തിയെ പരിചയപ്പെട്ടതും പിന്നീട് വിവാഹിതരായതും. നാരായണമൂര്‍ത്തി ഇന്‍ഫോസിസിന്റെ ചക്രവര്‍ത്തിയായത് സുധയുടെ കരുത്തുറ്റ പിന്തുണയിലാണ്.

1997ല്‍ തുടക്കംകുറിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷനിലൂടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ പുതിയ മേഖലകള്‍ സുധ ലോകത്തിന് പരിചയപ്പെടുത്തി. നമ്മളോട് സമൂഹം കരുണ കാണിച്ചതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നതെന്നും നമ്മുടെ ജീവിതം സമൂഹത്തിന് നന്മ ചെയ്യാനുള്ളതാണെന്നും അവര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ‘പി.എം. കെയര്‍ കാരുണ്യനിധി’ യുടെ ട്രസ്റ്റിമാരില്‍ ഒരാളായി സുധാമൂര്‍ത്തി കടന്നുവരുന്നതും അങ്ങനെയാണ്. പാവപ്പെട്ടവരുടെ ഊരുകളില്‍, ഗ്രാമങ്ങളില്‍ വായനശാലകളും ഗ്രന്ഥാലയങ്ങളും അവര്‍ നിര്‍മ്മിച്ചു. പൊതുകിണറുകളും ശൗചാലയങ്ങളും പണിതുനല്കി. എല്ലാവരും പഠിക്കണമെന്ന് ആഹ്വാനം ചെയ്തു. പള്ളിക്കൂടങ്ങളും ആശ്രമങ്ങളും നിര്‍മ്മിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് വീടുകളും സുധാമൂര്‍ത്തി നിര്‍മിച്ചുനല്‍കി.

പ്രളയത്തില്‍ കേരളം വലഞ്ഞപ്പോള്‍ കരുണയുടെ സുധയായി സുധാമൂര്‍ത്തിയെത്തി. ആ വരവിലാണ് അവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തത്. പൊങ്കാലയെ സമത്വത്തിന്റെ മഹോത്സവം എന്നാണ് അന്ന് സുധാമൂര്‍ത്തി വിശേഷിപ്പിച്ചത്.
അമ്മക്കഥകള്‍ എഴുതിയ അമ്മയാണ് സുധ. ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍ എന്ന കുറിപ്പുകളിലൂടെ കണ്ടുമുട്ടിയവരെ അവര്‍ ലോകത്തിന് പരിചയപ്പെടുത്തി. തിരികൊളുത്തൂ ഇരുള്‍ മായട്ടെ എന്ന പുസ്തകം നിരാശയിലുഴലുന്നവര്‍ക്ക് വെളിച്ചം കാട്ടിയ പ്രകാശമായി. ലോകത്തിന്റെ ഏത് ഉന്നതപദവിയിലേക്കും സധൈര്യം കടന്നുചെല്ലാനുള്ള യോഗ്യതയുടെ പേരാണ് സുധാമൂര്‍ത്തി എന്നത്. രാജ്യസഭാംഗമായി സുധ മാറുമ്പോള്‍ ഭാരതത്തിന്റെ അഭിമാനവും ഉയരുകയാണ്…

Tags: Rajya SabhaSudha MurthyInfosys
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.