Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോരാട്ടത്തിന് പേര് സുധ; ആറ്റുകാല്‍പൊങ്കാലയോളം സമത്വം എവിടെയാണുള്ളത്

ആറ്റുകാല്‍ പൊങ്കാലയോളം സമത്വം എവിടെയാണുള്ളത്. ഉയര്‍ന്നവരെന്നോ താഴ്ന്നവരെന്നോ ഇല്ലാതെ, എല്ലാവരും ഒരുമിച്ചിരുന്ന് ദേവിക്ക് പൊങ്കാലയര്‍പ്പിക്കുന്നത് ആഹ്ലാദം ഉണ്ടാക്കുന്ന കാഴ്ചയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 10:18 pm IST
in India

ശിവരാത്രി…. വനിതാദിനം… ഭാരതപാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് സുധാമൂര്‍ത്തിയുടെ പേര് നിര്‍ദേശിച്ചാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഈ ദിവസത്തെ ആദരിച്ചത്. നാരീശക്തിയുടെ യഥാര്‍ത്ഥ മൂര്‍ത്തിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സുധാമൂര്‍ത്തിയുടെ കരുത്തുണ്ട്. പോരാട്ടമായിരുന്നു സുധയുടെ ജീവിതം.

എല്ലാത്തരം വിവേചനങ്ങള്‍ക്കുമെതിരെ അവര്‍ ജീവിതം കൊണ്ട് പൊരുതി. പെണ്ണുങ്ങള്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ അതേ കാലത്താണ് എന്‍ജിനിയറിങ് മേഖലയിലേക്ക് സുധാമൂര്‍ത്തി കടന്നുവന്നത്. ആ മേഖലയിലെ ആദ്യ ഭാരതീയ വനിത. എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം. അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പോടുകൂടി ഉന്നതപഠനത്തിനവസരം ലഭിച്ച അപൂര്‍വം ഭാരതീയ വനിതകളില്‍ ഒരാള്‍…

കര്‍ണാടകയിലെ ഷിഗോണ്‍ എന്ന ഗ്രാമത്തില്‍ 1950 ആഗസ്ത് 19ന് ജനനം. ബിവിബി കോളജില്‍നിന്ന് ബിടെക്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് സ്വര്‍ണ മെഡലോടെ എംടെക്. ടാറ്റാ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ (ടെല്‍കോ) കമ്പ്യൂട്ടര്‍ എന്‍ജിനിയറായ ആദ്യ വനിത. ടെല്‍കോയില്‍വച്ചാണ് എന്‍.ആര്‍. നാരായണമൂര്‍ത്തിയെ പരിചയപ്പെട്ടതും പിന്നീട് വിവാഹിതരായതും. നാരായണമൂര്‍ത്തി ഇന്‍ഫോസിസിന്റെ ചക്രവര്‍ത്തിയായത് സുധയുടെ കരുത്തുറ്റ പിന്തുണയിലാണ്.

1997ല്‍ തുടക്കംകുറിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷനിലൂടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ പുതിയ മേഖലകള്‍ സുധ ലോകത്തിന് പരിചയപ്പെടുത്തി. നമ്മളോട് സമൂഹം കരുണ കാണിച്ചതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നതെന്നും നമ്മുടെ ജീവിതം സമൂഹത്തിന് നന്മ ചെയ്യാനുള്ളതാണെന്നും അവര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ‘പി.എം. കെയര്‍ കാരുണ്യനിധി’ യുടെ ട്രസ്റ്റിമാരില്‍ ഒരാളായി സുധാമൂര്‍ത്തി കടന്നുവരുന്നതും അങ്ങനെയാണ്. പാവപ്പെട്ടവരുടെ ഊരുകളില്‍, ഗ്രാമങ്ങളില്‍ വായനശാലകളും ഗ്രന്ഥാലയങ്ങളും അവര്‍ നിര്‍മ്മിച്ചു. പൊതുകിണറുകളും ശൗചാലയങ്ങളും പണിതുനല്കി. എല്ലാവരും പഠിക്കണമെന്ന് ആഹ്വാനം ചെയ്തു. പള്ളിക്കൂടങ്ങളും ആശ്രമങ്ങളും നിര്‍മ്മിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് വീടുകളും സുധാമൂര്‍ത്തി നിര്‍മിച്ചുനല്‍കി.

പ്രളയത്തില്‍ കേരളം വലഞ്ഞപ്പോള്‍ കരുണയുടെ സുധയായി സുധാമൂര്‍ത്തിയെത്തി. ആ വരവിലാണ് അവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തത്. പൊങ്കാലയെ സമത്വത്തിന്റെ മഹോത്സവം എന്നാണ് അന്ന് സുധാമൂര്‍ത്തി വിശേഷിപ്പിച്ചത്.
അമ്മക്കഥകള്‍ എഴുതിയ അമ്മയാണ് സുധ. ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍ എന്ന കുറിപ്പുകളിലൂടെ കണ്ടുമുട്ടിയവരെ അവര്‍ ലോകത്തിന് പരിചയപ്പെടുത്തി. തിരികൊളുത്തൂ ഇരുള്‍ മായട്ടെ എന്ന പുസ്തകം നിരാശയിലുഴലുന്നവര്‍ക്ക് വെളിച്ചം കാട്ടിയ പ്രകാശമായി. ലോകത്തിന്റെ ഏത് ഉന്നതപദവിയിലേക്കും സധൈര്യം കടന്നുചെല്ലാനുള്ള യോഗ്യതയുടെ പേരാണ് സുധാമൂര്‍ത്തി എന്നത്. രാജ്യസഭാംഗമായി സുധ മാറുമ്പോള്‍ ഭാരതത്തിന്റെ അഭിമാനവും ഉയരുകയാണ്…

Tags: Rajya SabhaSudha MurthyInfosys
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

India

പശ്ചിമേഷ്യയിൽ നിരവധി ഇന്ത്യക്കാർ കൊല്ലെപ്പെട്ടന്ന ഖാർഗെയുടെ വാദം അടിസ്ഥാന രഹിതം ; കാര്യമറിയാതെ രാജ്യസഭയിൽ കൂകി വിളിച്ച് കോൺഗ്രസ് നേതാക്കൾ

India

നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക്

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.