Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരം നഗരത്തില്‍ വില്ലനായി പ്രിമോ പൈപ്പ്; മാറ്റി സ്ഥാപിക്കാന്‍ 300 കോടി വേണം, ജല അതോറിറ്റിക്ക് കടുത്ത വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 03:19 pm IST
in Thiruvananthapuram

തമ്പാനൂര്‍: തിരുവനന്തപുരം നഗരത്തില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് ജല അതോറിറ്റിക്ക് നിത്യതലവേദനയായിരിക്കുകയാണ് പ്രിമോ പൈപ്പുകള്‍. പ്രിമോ എന്നാണ് സുപരിചിതമായ പേരെങ്കിലും ഇതിന്റെ ശരിക്കുള്ള പേര് പ്രീ സ്‌ട്രെസ്ഡ് കോണ്‍ക്രീറ്റ് പൈപ്പ് എന്നാണ്. പ്രിമോ എന്ന കമ്പനി ഉണ്ടാക്കുന്നതുകൊണ്ട് ഈ പേരില്‍ അറിയപ്പെടുന്നു എന്ന് മാത്രം.

നഗരത്തില്‍ 900 എംഎം, 400 എംഎം അളവുകളിലുള്ള പ്രീമോ പൈപ്പുകളില്‍ കൂടി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. പേരൂര്‍ക്കടയില്‍ നിന്ന് അമ്പലംമുക്കുവഴി മണ്‍വിള വരെ എത്തുന്ന ദീര്‍ഘദൂര പൈപ്പ് ലൈന്‍ 900 എംഎം പ്രിമോ ആണ്. പൈപ്പ് കടന്നുപോകുന്ന ഈ ഭാഗങ്ങളില്‍ എണ്ണമറ്റ തവണയാണ് പൊട്ടല്‍ ഉണ്ടായിട്ടുള്ളത്. മണ്‍വിള ടാങ്കില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് പിവിസി ലൈനുകളിലൂടെയാണ്. കവടിയാര്‍ ജല അതോറിറ്റി സെക്ഷനില്‍ നിന്നും വിതരണം ചെയ്യുന്നത് 400 എംഎം പ്രിമോ പൈപ്പ് വഴിയാണ്. ഇതിനൊപ്പം ഊളമ്പാറ, ശാസ്തമംഗലം, പൈപ്പിന്‍മൂട്, പട്ടം, മുറിഞ്ഞപാലം, പരുത്തിപ്പാറ, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, കുടപ്പനക്കുന്ന്, എംഎല്‍എ റോഡ് തുടങ്ങിയ ഭാഗങ്ങളിലൊക്കെ പ്രിമോ പൈപ്പിന്റെ സാന്നിധ്യമുണ്ട്. വലുപ്പക്കൂടുതല്‍ കൊണ്ടുതന്നെ റോഡ് കുഴിച്ച് വളരെ ആഴത്തിലാണ് പ്രിമോ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. വെള്ളക്കെട്ട്, മണ്ണിലെ നനവ്, വാഹനങ്ങളുടെ മര്‍ദ്ദം തുടങ്ങിയവ എന്നിവയുടെ അനുപാതംവച്ച് ഇവയുടെ കാലാവധി 20 വര്‍ഷം മുതല്‍ 30 വര്‍ഷം വരെയാണ്.

നഗരത്തില്‍ സ്ഥാപിക്കപ്പെട്ട പ്രിമോ പൈപ്പുകള്‍ എല്ലായിടത്തും ഒരേസമയത്തുതന്നെയാണ് സ്ഥാപിച്ചത്. ഇവയെല്ലാം ഒരേ സമയത്ത് മാറ്റണം എന്നത് ജല അതോറിറ്റിക്ക് കടുത്ത വെല്ലുവിളിയാണ്. ഏകദേശം 300 കോടിയാണ് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കൂടി കടന്നുപോകുന്ന പ്രിമോ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ വേണ്ടത്. ദീര്‍ഘദൂര പദ്ധതിയായ പേരൂര്‍ക്കട-മണ്‍വിള ലെയിന്‍ മാറ്റി സ്ഥാപിക്കുന്നതിന് 80 കോടി രൂപ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ പണി ആരംഭിക്കണമെങ്കില്‍ നിലവില്‍ കുടപ്പനക്കുന്നില്‍ നിന്ന് പാതിരപ്പള്ളി-മഠത്തുനട-നാലാഞ്ചിറ ശ്രീകാര്യം എംഎല്‍എ റോഡ് ഭാഗത്ത് നടക്കുന്ന പുതിയ പ്രിമോ പൈപ്പ് സ്ഥാപിക്കല്‍ പണി പൂര്‍ത്തിയാകണം.

പ്രിമോ പൈപ്പുകള്‍ മാറ്റിയാല്‍ പിന്നെ അവിടെ സ്ഥാപിക്കേണ്ടത് പുതിയ ഡക്ടയില്‍ അയണ്‍ പൈപ്പാണ്. ഡിഐ പൈപ്പുകള്‍ക്ക് ചെലവ് കൂടുതലാണ്. പക്ഷേ ദീര്‍ഘകാലം ഈട് നില്‍ക്കും. 40 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. യഥാ സമയത്ത് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തത് മൂലം അറ്റകുറ്റപ്പണിക്ക് ജല അതോറിറ്റിക്ക് വേണ്ടിവരുന്നത് ഭീമമായ തുകയാണ്. ഓരോ കാലത്തും ചെലവിടുന്ന തുകയെല്ലാം കൂടി ചേര്‍ത്തു വെച്ചാല്‍ നഗരത്തിലെ പ്രിമോ പൈപ്പുകള്‍ മാത്രം മാറ്റി സ്ഥാപിക്കാന്‍ വേണ്ടിവരുന്ന തുക കഴിച്ചു മിച്ചം വരും. ഡക്ടയില്‍ അയണ്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ പ്രിമോ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ സമയം കുറച്ചു മതി. അരുവിക്കരയില്‍ നിന്നുള്ള ജലവിതരണം നഗരത്തിലൂടെ സുഗമമായി നടക്കണമെങ്കില്‍ നാശാവസ്ഥയിലുള്ള പൈപ്പുകള്‍ എല്ലാം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.

ദിവസങ്ങള്‍ക്കു മുമ്പ് അമ്പലംമുക്കില്‍ പ്രീമോ പൈപ്പ് പൊട്ടി രണ്ടുദിവസം ജനങ്ങളുടെ കുടിവെള്ളം മുട്ടിയിരുന്നു. ഇതേ ഭാഗത്തുതന്നെ അറ്റകുറ്റപ്പണിക്ക് ശേഷം വീണ്ടും ചോര്‍ച്ച ഉണ്ടായത് ജല അതോറിറ്റി രഹസ്യമാക്കി വച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ കുടിവെള്ളത്തിനുള്ള അവകാശം സംരക്ഷിക്കാനാണ് അതോറിറ്റിയുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകേണ്ടത്. ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിശ്ചിത കാലയളവിനുള്ളില്‍ പൈപ്പ് മാറ്റിസ്ഥാപിക്കല്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല.

പ്രശാന്ത് നികുഞ്ജം

Tags: Kerala Water AuthorityThiruvananthapuramprimo pipe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

Kerala

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

ജല അതോറിറ്റിയില്‍ ‘വര്‍ക്കിങ് അറേഞ്ച്‌മെന്റ്’ മാഫിയ; ബിഎംഎസിന്റെ ഇടപെടലില്‍ ഉത്തരവുകള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

അഭിഷേക് ബാനര്‍ജിയും ഭാര്യയും(ഇടത്ത്) നാല് നിലയുള്ള അഭിഷേക് ബാനര്‍ജിയുടെ ആഡംബര വസതി (വലത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

മലയിടംതുരുത്തില്‍ 9 ാം തീയതിക്കകം കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണമെന്ന് കോടതി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷണത്തിന് പ്രത്യേക സംഘം, അന്വേഷിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവം

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.