വയനാട്: വെളളിയാഴ്ച പുലര്‍ച്ചെ മാനന്തവാടി ടൗണിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു. 12 മണിക്കൂറിലേറെ മാനന്തവാടിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് ആന.
വാഴത്തോട്ടത്തില്‍ നിന്ന ആനയെ പടക്കം പൊട്ടിച്ച് തോട്ടത്തിന് പുറത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ചത്. വൈകിട്ട് 5.30ഓടെയാണ് മയക്കുവെടി വച്ചത്. ആന മയങ്ങിതുടങ്ങിയെന്ന് ദൗത്യസംഘം അറിയിച്ചു. അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന.
ഇടത്തേ പിന്‍കാലിന് മുകളിലാണ് വെടികൊണ്ടത്. ആനയെ കൊണ്ടുപൊകാനുളള ലോറി ആംബുലന്‍സ് സജ്ജമാണ്. കുങ്കി ആനകളും എത്തിയിട്ടുണ്ട്.നേരത്തേ കര്‍ണാടക വനം വകുപ്പ് പിടികൂടി റേഡിയോ ഘടിപ്പിച്ച് കാട്ടില്‍ വിട്ട ആനയാണ് പുലര്‍ച്ചെ മാനന്തവാടിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: