Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തപസിന്റെ മഹത്ത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 06:11 pm IST
inSamskriti

തപസിന്റെ ശക്തി അപാരമാണ്. അത്യധികം ശക്തി സമ്പന്നമായ തത്ത്വം ഈ ലോകത്തിലെന്തുണ്ടോ, അതിന്റെ എല്ലാം മൂലം തപസ്സില് സന്നിഹിതമാണ്. സൂര്യന്‍ തപിക്കുന്നു. അതുകൊണ്ടാണ് സൂര്യന് അഖില ലോകത്തിനും ജീവന്‍ പ്രദാനം ചെയ്യാന്‍ ശേഷിയുള്ള പ്രാണശേഖരത്തിന്റെ അധിപധി ആയിരിക്കുന്നത്. ഗ്രീഷ്മ ഋതുവിലെ ചൂടില്‍ വായുമണ്ഡലം ശരിയായി തപിക്കുന്നതിന്റെ ഫലമായിട്ടാണ് മംഗളകരമായ മഴ ഉണ്ടാകുന്നത്. സ്വര്‍ണം തപിച്ചു പഴുക്കുമ്പോഴാണ് ശുദ്ധവും, തിളക്കമേറിയതും, വിലയേറിയതുമാകുന്നത്. എല്ലാ ധാതുക്കളും ഖനനം ചെയ്‌തെടുക്കുമ്പോള്‍ മാലിന്യപൂര്‍ണവും, സങ്കരിതവും, ഗുണരഹിതവുമാണ്. എന്നാല്‍ അവയെല്ലാം പലതവണ ചൂളയിലിട്ടു ഉരുക്കി എടുത്തു കഴിയുമ്പോള്‍ ശുദ്ധവും വിലയുള്ളതുമായി തീരുന്നു.

പച്ചമണ്ണുകൊണ്ടുണ്ടാക്കിയ പാവകളും പാത്രങ്ങളും അല്പം തട്ടലോ മുട്ടലോ ഏറ്റാല്‍ പൊട്ടിപ്പോകുന്നു. എന്നാല്‍ അവ ചൂടുപാകപ്പെടുത്തിക്കഴിയുമ്പോള്‍ ചുവന്നതും ബലമുള്ളതുമായിത്തീരുന്നു. പച്ചമണ്ണുകൊണ്ടുള്ള ഇഷ്ടിക ചുട്ടെടുത്തു കഴിയുമ്പോള്‍ കല്ലുപോലെ ബലവും ഉറപ്പുള്ളതുമായിത്തീരുന്നു. ബലമില്ലാത്ത ചുണ്ണാമ്പുകല്ലു ചുട്ടുകഴിഞ്ഞാല്‍ കുമ്മായമായിത്തീരുകയും അതു ചേര്‍ത്തുണ്ടാക്കുന്ന സൗധങ്ങള്‍ ദീര്ഘകാലം നിലനില്ക്കുകയും ചെയ്യും.

തുലോം സാമാന്യമായ അഭ്രക്കല്ല് നൂറു പ്രാവശ്യം തീയിലിട്ടു ചുട്ടുകഴിയുമ്പോള്‍ ചന്ദ്രോദയരസമുണ്ടാകുന്നു. പല തവണ തീയിലിട്ടു ചൂട്ടെടുക്കുമ്പോഴാണ് ധാതുക്കളില് നിന്നും വിലയേറിയ ഭസ്മവും രസായനവും ഉണ്ടാകുന്നത്. അവയാണ് അശക്തരും തീരാവ്യാധികളാല്‍ പീഡിതരുമായവര്‍ക്കു നവജീവന്‍ നല്കാന്‍ ഉപയുക്തമാകുന്നത്. അന്നവും കറിസാധനങ്ങളും വേവിക്കാത്ത രൂപത്തില്‍ അരുചികരവും ദഹനം ദുഷ്‌ക്കരവുമാണ്. എന്നാല് ഇവതന്നെ തീയില്‍ വേവിച്ചു പാകപ്പെടുത്തിക്കഴിയുമ്പോള്‍ രുചികരവും സുപാച്യവുമായിത്തീരുന്നു. മലിനമായ വസ്ത്രങ്ങള്‍ അലക്കുകാരന്റെ ചൂളയില്‍ നിന്നു പുറത്തു വരുമ്പോള്‍ വൃത്തിയുളളതായിത്തീരുന്നു.

ഉദരത്തിലെ ജഠരാഗ്‌നിയില്‍ ദഹനക്രിയക്കു വിധേയമായ ആഹാരം രക്തവും മജ്ജയുമായി രൂപാന്തരപ്പെട്ടു നമ്മുടെ ശരീരത്തിന്റെ അംശമായിത്തീരുന്നു. അഗ്നിസംസ്‌കരണം ചൂടാക്കുക അഥവാ തപിപ്പിക്കുക എന്ന ക്രിയ നിലച്ചുപോയാല്‍ തീര്‍ച്ചയായും സകല വികസന പ്രവര്ത്തനങ്ങളും നിലച്ചു പോകും.

പ്രകൃതി തപിക്കുന്നതുകൊണ്ടാണ് സൃഷ്ടിയിലെ സകല പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ജീവികള്‍ തപിക്കുമ്പോഴാണ് അവയുടെ ഉള്ളിലൊതുങ്ങിക്കിടക്കുന്ന പുരുഷാര്‍ത്ഥം, പരാക്രമം, ധൈര്യം, ജ്ഞാനം എന്നിങ്ങനെയുള്ള നിസര്‍ഗരത്‌നശൃഖല ദൃശ്യമാകുന്നത്. മാതാവ് തന്റെ ഉള്ളിലെ അണ്ഡവും ഭ്രൂണവും ഉദരോഷ്മാവുകൊണ്ടു പാകപ്പെടുത്തി ശിശുവിനെ പ്രസവിക്കുന്നു. മൂര്‍ഛിതാവസ്ഥ വെടിഞ്ഞുയരാനായി, ഉദരപൂരണത്തിനുപരിയായി എന്തെങ്കിലും ചെയ്യാന്‍ അഭിലഷിച്ചവര്‍ക്കെല്ലാം തപിക്കേണ്ടി വന്നു. തപസ്സനുഷ്ഠിക്കേണ്ടി വന്നു. ലോക ചരിത്രത്തിന്റെ താളുകളില്‍ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച മഹാന്മാര്‍ക്കെല്ലാം തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍, അവനവന്റേതായ രീതിയില്‍ തപസ്സനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്. മഹത്ത്വപൂര്‍ണമായ കൃത്യങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള ശാസ്ത്രജ്ഞന്മാര്‍, ഭരണാധികാരികള്‍, ശില്പ്പികള്‍, വിദ്യാത്ഥികള്‍, കര്‍ഷകര്‍, വ്യവസായികള്‍, തൊഴിലാളികള്‍ എന്നിങ്ങനെയുള്ളവരെല്ലാംതന്നെ കഠിനാദ്ധ്വാനത്തിന്റെയും കര്‍മ്മനിരതയുടെയും തപശ്ചര്യയുടെയും മാര്‍ഗ്ഗം അവലംബിച്ചവരാണ്. ഇവര് അലസതയുടെയും അസത്യത്തിന്റെയും അകര്‍മ്മണ്യതയുടെയും ശൈഥില്യത്തിന്റെയും ഭോഗവിലാസങ്ങളുടെയും മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ അവര്‍ എത്തിച്ചേര്‍ന്ന ഔന്നത്യത്തില്‍ എത്തുവാന്‍ ഒരിക്കലും സാധിക്കുമായിരുന്നില്ല.

(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ വിജനതയിലെ സഹചാരികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)

 

Tags: Gayatri parivarGreatnessTapas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജപവും ധ്യാനവും സമന്വയിക്കുമ്പോള്‍

Samskriti

അക്ഷമയിലുള്ളത് നൈരാശ്യവും അസ്ഥിരതയും

Samskriti

ശ്രേഷ്ഠതയുടെ മാനദണ്ഡം

Samskriti

വിശ്വസമാജത്തിന്റെ അംഗത്വം

Samskriti

ചേതോഹരം ഹിമാലയന്‍ കാഴ്ചകള്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.