Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പലസ്തീനില്‍ മനുഷ്യാവകാശലംഘനം നടത്തുന്നു എന്ന് പറഞ്ഞ രാജ് ദീപ് സര്‍ദേശായിയെ കണ്ടം വഴി ഓടിച്ച് ഇസ്രയേലിലെ എംപി; രാജ്യസ്നേഹം വേറെ ലെവല്‍

"നിങ്ങള്‍ക്ക് പലസ്തീനിലെ കുഞ്ഞുങ്ങളെക്കുറിച്ച്, പലസ്തീനിലെ സ്ത്രീകളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ദുഖമുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ഹമാസിനെ തുടച്ചുനീക്കൂ. എന്നിട്ട് ന്യായം പറയാന്‍, മനുഷ്യാവകാശത്തെക്കുറിച്ച് പറയാന്‍ വരൂ".-ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുടെ വായടപ്പിച്ച് പലസ്തീന്‍ എംപി ബിസ് മുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 08:18 pm IST
inIndia

ന്യൂദല്‍ഹി: പലസ്തീനില്‍ ഇസ്രയേല്‍ പട്ടാളക്കാര്‍ നിരന്തരം ആക്രമണം നടത്തി മനുഷ്യാവകാശലംഘനം നടത്തുന്നു എന്ന് വാദിച്ച ജേണലിസ്റ്റ് രാജ്ദീപ് സര്‍ദേശായിയ്‌ക്ക് ഇസ്രയേല്‍ എംപിയുമായി മുട്ടിയപ്പോള്‍ കണ്ടം വഴി ഓടേണ്ടിവന്നു. തീവ്രമായ രാജ്യസ്നേഹത്താല്‍ വികാരഭരിതനായ മന്ത്രി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പസ്തീനില്‍ സ്തീകള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞ രാജ് ദീപിനുള്ള മറുപടി ഇതായിരുന്നു:”നിങ്ങള്‍ക്ക് പലസ്തീനിലെ കുഞ്ഞുങ്ങളെക്കുറിച്ച്, പലസ്തീനിലെ സ്ത്രീകളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ദുഖമുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ഹമാസിനെ തുടച്ചുനീക്കൂ. എന്നിട്ട് ന്യായം പറയാന്‍ വരൂ”.

പലസ്തീനികള്‍ ഇസ്രയേലില്‍ കയറി ആക്രമണം നടത്തിയതും ഇസ്രയേലി പട്ടാളക്കാര്‍ അതിന് മറുപടിയായി പലസ്തീനില്‍ കയറി ആക്രമണം നടത്തിയതും തെറ്റാണെന്ന വാദമായിരുന്നു ഇന്ത്യാടുഡേയുടെ രാജ് ദീപ് സര്‍ദേശായി ഉയര്‍ത്താന്‍ ശ്രമിച്ചത്. വേണ്ട, നിങ്ങള്‍ രണ്ട് സംഭവങ്ങളേയും താരതമ്യം ചെയ്യേണ്ടെന്നായിരുന്നു ഇസ്രയേല്‍ എംപിയുടെ പ്രതികരണം.

ബൊവാസ് ബിസ്മുത് എന്ന എംപിയായിരുന്നു പൊട്ടിത്തെറിച്ചത്. രണ്ടു സംഭവങ്ങളേയും ഒരു ത്രാസിലിട്ട് തൂക്കേണ്ടെന്നായിരുന്നു ബൊവാസ് ബിസ്മുതിന്റെ വാദം. “ഞങ്ങളുടെ ജനങ്ങളെ ഉപദ്രവിച്ചാല്‍, അവരുടെ ജീവനെടുത്താല്‍ ഞങ്ങള്‍ വിമാനങ്ങള്‍ അയയ്‌ക്കും, പട്ടാളക്കാരെ ആയുധത്തോടെ അയയ്‌ക്കും.”- പലസ്തീനിലെ തീവ്രവാദികളാണ് ആക്രമണം ആദ്യം തുടങ്ങിയതെന്ന വാദത്തോടെ ബൊവാസ് ബിസ്മുത് പറഞ്ഞു.

“ഞങ്ങള്‍ ആക്രമണം തുടങ്ങിയപ്പോള്‍ എല്ലാ പലസ്തീന്‍ തീവ്രവാദികളും ആശുപത്രികളില്‍ ഒളിച്ചു. കാരണം ഞങ്ങള്‍ ആശുപ്തരികള്‍ ആക്രമിക്കില്ലെന്ന് അവര്‍ക്കറിയാം. പലസ്തീന്‍ തീവ്രവാദികള്‍ ബന്ദികളാക്കി പിടിച്ച ഇസ്രയേല്‍കാരുടെ ബന്ധുക്കളുമായി സംസാരിച്ചുനോക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് അവരുടെ രോഷം മനസ്സിലാകും. ആറ്മാസം പ്രായമായ ഞങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ വരെ അവര്‍ കൊന്നു.”- പൊട്ടിത്തെറിച്ച് ബിസ്മുത് പറയുന്നു.

നിങ്ങള്‍ നാളെ ഒരു വെടിനിര്‍ത്തലിന് തയ്യാറാകുമോ എന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു ബിസ്മുത്. “ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ മണ്ണ് ജൂതന്മാരുടെതാണ്. ഇത് ഞങ്ങളുടെ വാഗ്ദത്ത ഭൂമിയാണ്. ഇതില്‍ കയറി ആക്രമിച്ചാല്‍ അനുവദിക്കാന്‍ കഴിയില്ല. നിങ്ങള്‍ സദാചാരത്തെക്കുറിച്ച് പറഞ്ഞല്ലോ. ഞങ്ങളുടെ സദാചാരം ഞങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ രക്ഷിക്കലാണ്. സംരക്ഷിക്കലാണ്.

അപ്പോള്‍ ഇസ്രയേലിലെ കുഞ്ഞുങ്ങളെപ്പോലെ പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് സദാചാരമില്ലേ? -രാജ്ദീപ് സര്‍ദേശായി ചോദിക്കുന്നു.
അതിനുള്ള ബിസ്മുതിന്റെ മറുപടി ഇങ്ങിനെ: “2006ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹമാസ് തീവ്രവാദികളാണെന്നും ഇസ്ലാമിസ്റ്റ് ജിഹാദികളാണെന്നും അറിഞ്ഞിട്ടും 70 ശതമാനം പലസ്തീനികള്‍ വോട്ട് നല്‍കിയത് ഹമാസിനാണ്. ആ തീവ്രവാദികളെയാണ് ഞങ്ങള്‍ ആക്രമിക്കുന്നത്. ”

യുദ്ധത്തിന്റെ ആദ്യനാളുകളില്‍ 5000 പലസ്തീനികള്‍ മരിച്ചു അതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു എന്ന് പറയുന്നു.

ഇതിനുള്ള ബിസ്മുതിന്റെ മറുപടി ഇതാണ്: ഞാന്‍ എംപിയാകുന്നതിന് മുന്‍പ് ജേണലിസ്റ്റായിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധം , അഫ്ഗാനിസ്ഥാന്‍-യുഎസ് യുദ്ധം ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം. ഹമാസ് തീവ്രവാദികള്‍ രാഷ്‌ട്രീയമായി എന്തെങ്കിലും ചെയ്താല്‍ അവര്‍ ഇസ്രയേല്‍ പൗരന്മാരെ ആക്രമിച്ചാല്‍, തിരിച്ചുംഞങ്ങളുടെ സൈന്യം അതേ നാണയത്തില്‍ മറുപടി കൊടുക്കും. സാധാരണ പൗരന്മാരെ ആക്രമിക്കുക എന്നത് ഞങ്ങളുടെ നയമല്ലെങ്കിലും. നിങ്ങള്‍ക്ക് പലസ്തീനിലെ കുഞ്ഞുങ്ങളെക്കുറിച്ച്, പലസ്തീനിലെ സ്ത്രീകളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ദുഖമുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ഹമാസിനെ തുടച്ചുനീക്കൂ. എന്നിട്ട് ന്യായം പറയൂ. ഈ ഹമാസാണ് ഇപ്പോള്‍ ഗാസയില്‍ നടക്കുന്ന എല്ലാറ്റിനും കാരണക്കാര്‍”.

അന്തരീക്ഷത്തില്‍ എവിടെയെങ്കിലും ഒരു വെടിനിര്‍ത്തലിന് സാധ്യത കാണുന്നുണ്ടോ എന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് ബിസ്മുത്ത് നല്‍കിയ മറപുടി ഇതാണ്: “ഒരു എംപി എന്ന നിലയില്‍, ഇസ്രയേല്‍ പൗരന്‍ എന്ന നിലയില്‍ ഹമാസിനെ തുടച്ചുനീക്കും വരെ യുദ്ധം നിര്‍ത്താന്‍ എന്റെ സര്‍ക്കാരിനെ ഞാന്‍ അനുവദിക്കില്ല. ഇത് എന്റെ രാജ്യത്തോട്, എന്റെ കുട്ടികളോട്, എന്റെ രാജ്യത്തെ സ്ത്രീകളോട് എനിക്കുള്ള ഉത്തരവാദിത്വമാണ്..ആഴ്ചകള്‍ക്ക് മുന്‍പ് ഞങ്ങളുടെ കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു.1500 സാധാരണ ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. അതിന് പകരം വീട്ടിയേപറ്റൂ. ഞങ്ങളുടെ യുവാക്കള്‍ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. ഞങ്ങളുടെ രാജ്യത്തിന് ഒരു സംസ്കാരമുണ്ട്. ഞങ്ങള്‍ ജീവനെ, ജീവിതത്തെ ആരാധിക്കുന്നവരാണ്. പക്ഷെ ഗാസയില്‍ അവര്‍ ആരാധിക്കുന്നത് മരണത്തെയാണ്.ആഴ്ചകള്‍ക്ക് മുന്‍പ് ഞങ്ങളുടെ രാജ്യത്ത് നടന്ന ദുരന്തത്തില്‍ നിങ്ങള്‍ക്ക് പ്രശ്നമില്ല. ഇപ്പോള്‍ പത്ത് മിനിറ്റോളം നിങ്ങള്‍ സംസാരിച്ചത് ഇസ്രയേല്‍ നടത്തുന്ന യുദ്ധകുറ്റത്തെക്കുറിച്ച് മാത്രമാണ്. ഇതുവരെയും പലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മുഹമ്മദ് അബ്ബാസ് ഇതുവരെയും ഇസ്രയേലില്‍ നടന്ന ഹമാസ് നടത്തിയ ക്രൂരമായ കൊലയെ അപലപിച്ചിട്ടില്ല “.ഇയാളുടെ രാജ്യസ്നേഹം വേറെ ലെവല്‍ ആണെന്ന് അറിഞ്ഞതോടെ രാജ് ദീപ് സര്‍ദേശായി മെല്ലെ കളം വിട്ടു.

Tags: PalestineIsrael-PalestineRajdeep sardesaiBismuthBoaz BismuthIsrael
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.