Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ ഭ്രാന്ത് പിടിച്ച ഇടത് കേരളം; നടന്‍ കൃഷ്ണകുമാറിന്റെ നൊസ്റ്റാള്‍ജിയ പോലും രാഷ്‌ട്രീയകള്ളി തിരിച്ച് സൈബറിടത്തിലെ സഖാക്കള്‍

ഇടതിന് എതിര്‍ചേരിയില്‍ നില്‍ക്കുന്ന ആരെയും ജാതിയോ, ബ്രാഹ്മണിക്കല്‍ അധീശത്വമോ ഹിന്ദു ഫാസിസമോ ചാര്‍ത്തി അവര്‍ പരമാവധി വകവകരുത്താന്‍ ശ്രമിക്കുമെന്ന് മറക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 11:30 pm IST
in Kerala

തിരുവനന്തപുരം: എന്ത് പറഞ്ഞുപോയാലും അതിലെ സവര്‍ണ്ണമേധാവിത്വവും ജന്മിത്വും എല്ലാം ചികഞ്ഞെടുത്ത് അത് പറഞ്ഞവനെ കുറ്റവാളിയെപ്പോലെ നിര്‍ത്തുന്നതില്‍ ആഹ്ളാദം കണ്ടെത്തുകയാണ് കേരളം. കഴിഞ്ഞ ദിവസം നടന്‍ കൃഷ്ണകുമാര്‍ നടത്തിയ നിര്‍ദോഷമായ ഒരു കമന്‍റിനെപ്പോലും തമ്പുരാന്റെ നൊസ്റ്റാള്‍ജിയയായി കാണുന്നിടത്തോളം എത്തിയിരിക്കുന്നു അത്. ഇങ്ങിനെ കമന്‍റടിക്കുന്നവര്‍ക്ക് കരുവന്നൂരോ, സഖാക്കള്‍ അവരുടെ ഭാര്യമാരെയും ബന്ധുക്കളെയും ജോലിയില്‍ തിരുകിക്കയറ്റുന്നതൊന്നും വിഷയമല്ല. ബിജെപിയുമായി ബന്ധപ്പെട്ടവന്റെ സവര്‍ണ്ണവേരുകളും ഫ്യൂഡല്‍ പ്രഭുത്വവും തെരഞ്ഞുകണ്ടുപിടിക്കുകയാണ് പ്രധാന ജോലി.

കഴിഞ്ഞ ദിവസം നടന്‍ കൃഷ്ണകുമാര്‍ നിഷ്കളങ്കമായാണ് തന്റെ ബാല്യകാലത്തെ ഒരനുഭവം പങ്കുവെച്ചത്. പണ്ട് തന്റെ വീട്ടില്‍ പണിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തിയ ശേഷം അതില്‍ വട്ടയിലയിട്ട് പഴങ്കഞ്ഞിയും കറികളും അമ്മ നല്‍കുമായിരുന്നത്രെ. അത് അവര്‍ ആസ്വദിച്ചുകുടിക്കുന്നത് കാണുമ്പോഴുള്ള ആ കൊതി ഇപ്പോഴും തനിക്കുണ്ടെന്നും കൃഷ്ണകുമാര്‍ ഓര്‍മ്മയില്‍ പറയുന്നു. ഭാര്യ സിന്ധുവിന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഉടനെ സൈബര്‍ സഖാക്കള്‍ കൃഷ്ണകുമാര്‍ താഴ്ന്ന ജാതിക്കാരോട് പുലര്‍ത്തുന്ന വിവേചനമാണ് കണ്ടുപിടിച്ചിരിക്കുന്നത്. മണ്ണില്‍ കുഴിച്ച് അതില്‍ വട്ടലയിട്ട് പഴങ്കഞ്ഞി കൊടുത്തത് കൃഷ്ണകുമാറിന്റെ കുടുംബം ചെയ്തത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇടത് സഖാക്കള്‍ കുറിക്കുന്നു. “നിന്റെയൊക്കെ ഭൂതകാലക്കുളില്‍ കുറ്റകൃത്യമല്ലാതെ മറ്റൊന്നുമല്ല” എന്നാണ് മറ്റൊരു സൈബര്‍ സഖാവ് കുറിക്കുന്നത്. എത്ര വേഗത്തിലാണ് ബിജെപി അംഗമായ ഒരാളെ ഫാസിസ്റ്റാക്കിയും ഫ്യൂഡലിസ്റ്റാക്കിയും മാറ്റുന്നത്. ബ്രാഹ്മണിക്കല്‍ ഹെജിമണി എന്ന വാക്കാണ് ഇവര്‍ സാധാരണ ബിജെപിയുമായി ബന്ധപ്പെട്ടവരില്‍ ചാര്‍ത്തുന്ന ഒരു പ്രധാന കുറ്റം. എന്നാല്‍ ഇക്കാലത്ത് ബ്രാഹ്മണിക്കല്‍ ഹെജിമണി എന്നൊന്നില്ലെന്നും ബ്രാഹ്മണ മേധാവിത്വം അവസാനിച്ചിട്ട് എത്രയോ കാലമായെന്നും എന്തിന് കേരളത്തില്‍ അറിയപ്പെടുന്ന ഹിന്ദു പേരുള്ള ഹോട്ടലുകളുടെയെല്ലാം ഉടമകള്‍ മുസ്ലിങ്ങളാണെന്നും ഈയടുത്തിടെ ആരോ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബ്രാഹ്മണര്‍ എന്ന് വിളിക്കുന്ന ഒരു ന്യൂനപക്ഷം ഐഐടി പോലുള്ള ചില മെറിറ്റ് അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നു എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

പാര്‍ട്ടി അധികാരത്തില്‍ എത്തിയതിന്റെ പേരില്‍ മാത്രം തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നതില്‍ കമ്മ്യൂണിസ്റഅറുകാരെപ്പോലെ മിടുക്കര്‍ ഇല്ലെന്നു പോലും ചില പഠനങ്ങള്‍ തെളിയിക്കുന്നു. ഇനി ജോലി കിട്ടാന്‍ അവര്‍ ജാതിയെപ്പോലും ഉപയോഗിക്കുന്നതായി ഈയിടെ ഇടത് സാമ്പത്തിക വിദഗ്ധനായ കുഞ്ഞാമന്‍ പോലും അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ ബ്രാഹ്മണിക്കല്‍ ആധിപത്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇല്ലാതാക്കിയെന്നും മറ്റു പിന്നാക്ക സമുദായത്തിലെ നിരവധി പേര്‍ കേന്ദ്രമന്ത്രിമാരായും മറ്റ് പ്രധാന സ്ഥാനങ്ങളില്‍ എത്തിയതും മോദിയുടെ കാലത്താണെന്നും കുഞ്ഞാമന്‍ പറയുകയുണ്ടായി. സത്യം ഇതായിരിക്കെയാണ് കൃഷ്ണകുമാറിനെ ഒരു നിഷ്കളങ്കമായ ഒരു പ്രസ്താവനയുടെ പേരില്‍ വലിയൊരു ക്രിമിനലും പിന്നാക്ക ജാതിക്കാരെ വെറുക്കുന്ന വ്യക്തിയായും ഇടത് സൈബര്‍ സഖാക്കള്‍ അവതരിപ്പിക്കുന്നത്. വിധവാപെന്‍ഷന്‍ മാസങ്ങളോളം മുടങ്ങിയതിന്റെ പേരില്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷാനടത്തിനിറങ്ങിയ മറിയക്കുട്ടി എന്ന അനാഥയെ അഞ്ചരയേക്കര്‍ ഭൂമിയുടെ ഉടമയാക്കിയും അമേരിക്കയില്‍ ജോലി ചെയ്യുന്ന സമ്പന്ന യുവതിയുടെ അമ്മയാക്കിയും നുണപ്രചാരണം നടത്തിയത് ഇടത് സഖാക്കളുടെ ദേശാഭിമാനിയാണെന്നത് മറക്കാറായിട്ടില്ല.അതായത് ഇടതിന് എതിര്‍ചേരിയില്‍ നില്‍ക്കുന്ന ആരെയും ജാതിയോ, ബ്രാഹ്മണിക്കല്‍ അധീശത്വമോ ഹിന്ദു ഫാസിസമോ ചാര്‍ത്തി അവര്‍ പരമാവധി വകവകരുത്താന്‍ ശ്രമിക്കുമെന്ന് മറക്കരുത്. സുരേഷ് ഗോപിയെ ലൈംഗികപീഡകനായി ഒരു വനിതാ ജേണലിസ്റ്റിനെ ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിച്ചതും മറക്കാറായിട്ടില്ല. വെടക്കാക്കി തനിക്കാക്കുക എന്ന പിണറായി വിജയന്‍ ലൈന്‍. അതിന് അവരുടെ കയ്യില്‍ പാര്‍ട്ടിയുടെ പേരില്‍ പ്രൊഫസര്‍ ഉദ്യോഗമോ ടീച്ചറുദ്യോഗമോ പിഎസ് സി അംഗത്വമോ തട്ടിയെടുത്ത ഒട്ടേറെ ഇടത് പണ്ഡിതര്‍ പണിയെടുക്കാതെ ഭൂതക്കണ്ണാടിയുമായി ഇരിപ്പുണ്ട്.

Tags: M.KunjamanBrahminical hegemonyBrahmanical hierarchyfake newssuresh gopiactor KrishnakumarcasteismMariakkutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

പുതിയ വാര്‍ത്തകള്‍

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.