മുംബൈ: വയേഴ്സ് ആന്റ് കേബിള്‍സ് മേഖലയില്‍ ഹാവേല്‍സിനെ മറി കടന്ന് പോളികാബ്. ഓഹരി വില കൂടിയതോടെയാണ് പോളികാബ് ഈ രംഗത്ത് ഒന്നാം നമ്പര്‍ കമ്പനിയായി ഉയര്‍ന്നത്.
ഹാവേല്‍സിന്റെ വിപണി മൂല്യം 84200 കോടി ആണെങ്കില്‍ പോളികാബിന്റേത് 85000 ആയി ഉയര്‍ന്നു.
കേബിളുകള്‍ക്ക് ഡിമാന്റ് കൂടിയതാണ് പോളികാബിനെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഇന്ത്യയ്ക്കകത്ത് മാത്രമല്ല, വിദേശവിപണിയില്‍ നിന്നും മികച്ച ഓര്‍ഡറുകളാണ് പോളികാബിനെ തേടിയെത്തുന്നത്.
മാത്രമല്ല, ഹാവേല്സുമായി താരതമ്യം ചെയ്യുമ്പോള്‍ പോളികാബിന്റെ ഉല്പന്ന ശ്രേണി മികച്ചതാണ്. ഡിമാന്റ് വര്‍ധിക്കുന്നതിനനുസരിച്ച് ഉല്പാദനം വര്‍ധിപ്പിക്കാനും പോലികാബ് തയ്യാറാണ്. കമ്പനി അതിന്റെ ഉല്പാദനം 25 മുതല്‍ 30 ശതമാനം വരെ ഉയര്‍ത്താന്‍ ആലോചിക്കുന്നതായി പോളികാബിന്റെ ഇന്ദര്‍ ടി ജല്സിഘാനി പറഞ്ഞു. 2026ഓടെ വരുമാനം 20,000 കോടിയായി ഉയര്‍ത്തുകയാണ് പോളി കാബിന്റെ ലക്ഷ്യം.
ലോയ്ഡ്സ് എന്ന ബ്രാന്റിനെ ഏറ്റെടുത്തതാണ് ഹാവേല്‍സിന്റെ മെല്ലപ്പോക്കിന് കാരണം. ലോയ്ഡ്സ് ലാഭത്തിലാകാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കും. കമ്പനിയുടെ ലൈറ്റ് രംഗത്തെ ബിസിനസും മന്ദഗതിയിലാണ്. ചൈനീസ് ഉല്പന്നങ്ങള് എത്തി എല്‍ഇഡി വില കുറച്ചതും വലിയ തലവേദനയാണ്.
ജുലായ്-സെപ്തംബര്‍ ത്രൈമാസത്തില്‍ ഹാവേല്സിന് ലാഭം 249 കോടി ഉണ്ടായിരുന്നെങ്കിലും 289 കോടിയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: