Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലസ്ഥാനത്തെ റോഡുകള്‍ സ്മാര്‍ട്ടായില്ല, നട്ടംതിരിഞ്ഞ് പൊതുജനം, മന്ത്രി മന്ദിരങ്ങളിലേക്കുള്ള റോഡുകൾ മാത്രം രാജപാതകളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 03:16 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനനഗരിയെ സ്മാര്‍ട്ടാക്കാനായി കൊണ്ടുവന്ന പദ്ധതിയാണ് സ്മാര്‍ട്ട് റോഡ് പദ്ധതി. പക്ഷേ പദ്ധതിക്ക് വേണ്ടി പൊളിച്ചിട്ട റോഡുകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്മാര്‍ട്ടായിട്ടില്ല. തകര്‍ന്ന റോഡിലൂടെ ജനങ്ങള്‍ ദുരിതയാത്ര തുടരുകയാണ്. തലസ്ഥാനത്തെ മറ്റ് റോഡുകളെല്ലാം കുഴിയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുമ്പോള്‍ മന്ത്രിമാര്‍ താമസിക്കുന്ന നന്തന്‍കോട് റോഡ് സ്മാര്‍ട്ടായി പൊതുജനത്തെ നോക്കി കൊഞ്ഞനംകുത്തുന്നു. മന്ത്രിമന്ദിരങ്ങളിലേക്കുള്ള റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്തി രാജപാതകളാക്കി മാറ്റുമ്പോള്‍ സാധാരണക്കാര്‍ സഞ്ചരിക്കുന്ന റോഡുകള്‍ വെട്ടിപ്പൊളിച്ച് നഗരയാത്ര നരകയാത്രയാക്കി മാറ്റിയിരിക്കുകയാണ്.

ദോഷം പറയരുതല്ലോ മന്ത്രി മന്ദിരങ്ങളിലേക്കല്ലാത്ത റോഡും പണിപൂര്‍ത്തിയാക്കി മിനുക്കിയിട്ടുണ്ട്. മാസങ്ങളായി തകര്‍ന്ന് കിടന്ന ഡിപിഐ വഴുതക്കാട് റോഡ് ഇങ്ങനെ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കിയത് ജനങ്ങളുടെ നഗരയാത്ര കണ്ട് മനസ്സലിഞ്ഞിട്ടല്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ അടുപ്പക്കാരനായ ഒരു വ്യവസായി അടുത്തിടെ തിരുവനന്തപുരത്ത് ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വകുപ്പുകളും കരാറുകാരും ഉദ്യോഗസ്ഥരും സ്മാര്‍ട്ടായി റോഡ് പണി പൂര്‍ത്തിയാക്കിയത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിക്കാന്‍ പദ്ധതിയിട്ട നാല്‍പ്പത് റോഡുകളില്‍ പതിനേഴെണ്ണം പൊളിച്ചിട്ടു. പക്ഷേ പണി പകുതിയാകുന്നതിന് മുമ്പ് തന്നെ കരാറുകാരുമായി നഗരസഭയും പൊതുമരാമത്ത് വകുപ്പും ഉടക്കായി. ഇതോടെ കരാറുകാരന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പുറത്ത് പോയി. പണി തീര്‍ക്കേണ്ട ദിവസവും കഴിഞ്ഞ് ആറുമാസവും കഴിഞ്ഞിട്ടും നഗരവാസികള്‍ ഇന്നും നരകത്തില്‍ തന്നെ. നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി പണി ഉപേക്ഷിച്ച് പോയിട്ട് മാസങ്ങളായിട്ടും ഇതുവരെയും പുതിയ കരാറുകാരെ കണ്ടെത്താന്‍ ഭരണാധികാരികള്‍ക്കായിട്ടില്ല. കരാറുകാരന്‍ മാറിയതും നഗരസഭയുടെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം 430 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ ഒന്‍പത് വാര്‍ഡുകളിലായി നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ റോഡ് നവീകരണത്തിനായി ആവിഷ്‌ക്കരിച്ച സ്മാര്‍ട്ട് റോഡ് പദ്ധതിയുടെ മുന്നോട്ടു പോക്കിനെ കാര്യമായി ബാധിച്ചു.

സ്റ്റാച്യൂ-ജനറല്‍ ആശുപത്രി റോഡ്, സംഗീത കോളജ്-മോഡല്‍ സ്‌കൂള്‍ റോഡ്, എകെജി സെന്റര്‍-സ്‌പെന്‍സര്‍ റോഡ് തുടങ്ങിയ റോഡുകളെല്ലാം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വെള്ളയമ്പലം-വഴുതക്കാട് റോഡില്‍ അടുത്തിടെ മാത്രമാണ് വലിയ കുഴികള്‍ മെറ്റലിട്ടു മൂടിയത്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന സ്റ്റാച്യൂ- ജനറല്‍ ആശുപത്രി റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് രണ്ട് വര്‍ഷം കഴിയുന്നു. സ്മാര്‍ട്ട് സിറ്റി പണിയെന്ന് തുടങ്ങുമെന്ന് ചോദിച്ചാല്‍, ടെണ്ടര്‍ വിളിച്ചിട്ടുണ്ട് കരാറുകാര്‍ വന്നാല്‍ ഉടന്‍ പണി തുടങ്ങുമെന്നാണ് അധികൃതരുടെ മറുപടി.

മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയോടു ചേര്‍ന്ന് പനവിള ജംഗ്ഷനിലേക്ക് പോകുന്ന കലാഭവന്‍ മണി റോഡിന് അടുത്തകാലത്താണ് ശാപമോക്ഷം ലഭിച്ചത്. തലസ്ഥാന നഗരത്തില്‍ തകര്‍ന്ന റോഡുകള്‍ ഇനിയുമുണ്ട്. നഗരത്തില്‍ ചാല, മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍-ശാസ്താ ക്ഷേത്രം, പൂജപ്പുര വാണിയത്തു ലെയ്ന്‍, അംബുജവിലാസം റോഡ്-മാതൃഭൂമി റോഡ്, സ്റ്റാച്യൂ-അംബുജവിലാസം റോഡ് എന്നിങ്ങനെ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ എണ്ണമെടുത്താല്‍ ഒത്തിരിയുണ്ട്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ ഈ റോഡുകളെല്ലാം എന്നെങ്കിലും ശരിയാക്കുമായിരിക്കും.

സുനില്‍ തളിയല്‍

Tags: ThiruvananthapuramRoadSmart
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.