Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവിപ്പടയുടെ അശ്വമേധം

പി.ഷിമിത്ത് by പി.ഷിമിത്ത്
Dec 4, 2023, 01:22 am IST
in India
വിജയസ്മിതം... കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ വിജയാഹ്ലാദത്തില്‍

വിജയസ്മിതം... കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ വിജയാഹ്ലാദത്തില്‍

ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി ഒരിക്കല്‍ക്കൂടി ഭാരതത്തിന്റെ ഹൃദയ ഭൂമി കീഴടക്കി. ഐഎന്‍ഡിഐ എന്ന പേരില്‍ സഖ്യമുണ്ടാക്കിയ പ്രതിപക്ഷത്തെ തകര്‍ത്ത് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉജ്വല വിജയം. മൂന്നിടത്തും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തെലങ്കാനയിലെ വിജയം മാത്രം. ഇന്ത്യയെന്നു സ്വയം വിശേഷിപ്പിച്ച സഖ്യത്തിന് ഭാരത് ആശയത്തില്‍ മറുപടി നല്‍കിയ ബിജെപിക്കൊപ്പമെന്ന് ജനങ്ങള്‍ വിധിയെഴുതി.

മധ്യപ്രദേശില്‍ വന്‍ വിജയത്തോടെ ഭരണം നിലനിര്‍ത്തിയ ബിജെപി രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ 165 സീറ്റുകള്‍ നേടിയാണ് ബിജെപി തുടര്‍ഭരണം ഉറപ്പിച്ചത്. കോണ്‍ഗ്രസിന് 65 സീറ്റുകള്‍ മാത്രം. ഒരിടത്ത് ഭാരത് ആദിവാസി പാര്‍ട്ടിജയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ബുധ്‌നി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റും ബിജെപി 109 സീറ്റുമാണ് സംസ്ഥാനത്ത് നേടിയിരുന്നത്.

രാജസ്ഥാനില്‍ 199 സീറ്റുകളില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസിന് 69, ഭാരത് ആദിവാസി പാര്‍ട്ടിക്ക് മൂന്നും ബിഎസ്പിക്ക് രണ്ടും ആര്‍എല്‍ഡി, ആര്‍എല്‍ടിപി എന്നിവര്‍ ഓരോ സീറ്റ് വീതവും നേടി. എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. സംസ്ഥാനത്തുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമായി. 2018ല്‍ കോണ്‍ഗ്രസ് നൂറും ബിജെപി 73 സീറ്റുകളുമാണ് നേടിയിരുന്നത്.

ഛത്തീസ്ഗഡില്‍ അഭിപ്രായ സര്‍വേകളേയും എക്സിറ്റ്പോള്‍ പ്രവചനങ്ങളേയും അട്ടിമറിച്ച് ബിജെപി തകര്‍പ്പന്‍ വിജയത്തോടെ തിരിച്ചു വന്നു. 90ല്‍ 54 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണത്തിലെത്തുന്നത്. കോണ്‍ഗ്രസിന് 35, ജിജിപിക്ക് ഒരു സീറ്റുമാണ് നേടാനായത്. 2018ല്‍ കോണ്‍ഗ്രസ് 68, ബിജെപി 15 സീറ്റുകളുമാണ് നേടിയിരുന്നത്.

തെലങ്കാനയിലെ 119 സീറ്റില്‍ 64 സീറ്റില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തുന്നത്. സംസ്ഥാനം രൂപീകരിച്ചതുമുതല്‍ ഭരണം നടത്തിയ ബിആര്‍എസിന് കനത്ത തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ്. ബിആര്‍എസിന് 39, ബിജെപിക്ക് എട്ടും സീറ്റുകള്‍ ലഭിച്ചു. എഐഎംഐഎമ്മിന് ഏഴ് സീറ്റിലും സിപിഐക്ക് ഒരു സീറ്റിലും വിജയിക്കാനായി. കോണ്‍ഗ്രസ് വിജയത്തിനിടയിലും സംസ്ഥാനത്ത് ബിജെപി നടത്തിയത് മികച്ച മുന്നേറ്റമാണ്. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായിരുന്നത്. ബിആര്‍എസ് 88, കോണ്‍ഗ്രസ് 19 സീറ്റുമാണ് അന്ന് നേടിയത്. മിസോറാമില്‍ ഇന്നാണ് വോട്ടെണ്ണല്‍.

Tags: bjpAssembly elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.