Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാളം തുരന്ന് ചെന്നു; അവരെ ജീവിതത്തിലേക്ക് വിളിച്ചു

ഉപയോഗിച്ചത് നിരോധിച്ച തുരക്കല്‍ രീതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 09:43 pm IST
inIndia

ഉത്തരകാശി(ഉത്തരാഖണ്ഡ്): മാര്‍ഗമോ ലക്ഷ്യമോ പ്രധാനം എന്ന ചോദ്യമുയര്‍ത്തിയാണ് സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം വിജയകരമായി അവസാനിച്ചത്. 2014ല്‍ രാജ്യത്ത് നിരോധിച്ച തുരക്കല്‍ സംവിധാനമാണ് നാല്‍പ്പത്തൊന്നു തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഉപയോഗിച്ചത്. അമേരിക്കയില്‍ നിന്നു കൊണ്ടു വന്ന ഓഗര്‍ മെഷീന്‍ പലപ്പോഴും തകരാറിലായപ്പോഴാണ് കല്‍ക്കരി ഖനികളിലും മറ്റും സമാന്തരമായി ചെറിയ ടണലുകള്‍ നിര്‍മിക്കുന്ന റാറ്റ് മൈനിങ് എന്നറിയപ്പെടുന്ന രീതി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്.

സില്‍ക്യാര തുരങ്കത്തിനു തിരശ്ചീനമായി ഇത്തരത്തില്‍ ചെറിയ ടണല്‍ തുരന്ന് പൈപ്പിറക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. കല്‍ക്കരി ഖനികളില്‍ കെട്ടിക്കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കള്‍ പുറത്തെത്തിക്കാനാണ് സമാന്തര ടണലുകള്‍ തുരന്നിരുന്നത്. ഇതില്‍ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികളുമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സമാന്തര ടണലുകള്‍ തുരക്കുമ്പോള്‍ നിരന്തരം അപകടങ്ങള്‍ സംഭവിക്കുകയും തൊഴിലാളികള്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായപ്പോളാണ് 2014ല്‍ ഈ രീതി രാജ്യത്ത് നിരോധിച്ചത്.

എന്നാല്‍ സില്‍ക്യാരയിലേക്ക് എലിമാള തുരക്കലുകാരെ (റാറ്റ് മൈനേഴ്സ്) വിളിച്ചു. കരസേന അവര്‍ക്കായി തുരക്കല്‍ ഉപകരണം എത്തിച്ചു. യന്ത്ര സഹായമില്ലാതെ 18 മീറ്റര്‍ തുരന്ന് പൈപ്പിറക്കി. ദൗത്യം വിജയമായി. നിരോധിച്ച രീതിയാെണങ്കിലും ജീവന്‍ രക്ഷാ ദൗത്യത്തിനായി ഉപയോഗിച്ചതില്‍ തെറ്റില്ല എന്ന രീതിയില്‍ ചര്‍ച്ചയും വന്നു.

മറക്കില്ല ആ നിമിഷം; ജീവജലം തരുമോ

ഉത്തരകാശി(ഉത്തരാഖണ്ഡ്): ദാഹിച്ചു വലഞ്ഞ് ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിന് അടുത്തത്തെത്തിയ ആ തൊഴിലാളി ആവേശത്തോടെ എന്റെ കൈയില്‍ നിന്ന് വെള്ളക്കുപ്പി വാങ്ങിയത് ജീവിതത്തിലെ ഒരിക്കലും മറക്കാത്ത നിമിഷമായിരിക്കുമെന്ന് പറയുന്നു, വാക്കീല്‍ ഹസന്‍. തുരങ്കത്തിലേക്ക് പൈപ്പിറക്കിയ തുരക്കല്‍ സംഘത്തിലെ പ്രധാനിയായിരുന്നു വാക്കീല്‍. സമാന്തര ടണലിന്റെ അങ്ങേയറ്റത് കുടുങ്ങിയ തൊഴിലാളികളെ കണ്ടത് ഒരിക്കലും മറക്കില്ല. അതിലൊരാള്‍ ജീവജലത്തിനായി കൈനീട്ടിയത് ഒരിക്കലും മറക്കില്ല, വാക്കീല്‍ പറയുന്നു.

അമേരിക്കയില്‍ നിന്നു കൊണ്ടു വന്ന ഓഗര്‍ മെഷീന്‍ തുരന്നതിന്റെ ബാക്കിയാണ് വാക്കീല്‍ ഹസനും സംഘവും തുരന്നത്. പന്ത്രണ്ടു പേരുടെ സംഘത്തിന് നേതൃത്വം നല്‍കിയത് വാക്കീലും മുന്നയും. എലികള്‍ മണ്ണുതുരക്കുന്ന രീതിയാണ് പ്രയോഗിച്ചത്. പതിനെട്ടു മീറ്ററാണ് തുരന്നത്. തുരക്കല്‍ സംഘത്തിലെ നാലു പേരാണ് ആദ്യം പൈപ്പിലൂടെ ഇറങ്ങിയത്. പിന്നീടാണ് വാക്കീല്‍ തൊളിലാളികള്‍ക്കടുത്ത് എത്തയത്. രക്ഷിച്ചതിന്

നന്ദി, നിങ്ങള്‍ ചോദിക്കുന്നത് എന്തും തരും എന്നാണ് തൊഴിലാളികള്‍ പറഞ്ഞതെന്ന് വാക്കീല്‍ ഓര്‍ക്കുന്നു. എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി എന്നായിരുന്നു വാക്കീലിന്റെ മറുപടി.

Tags: Uttarakhand Tunnel RescueRate hole Mining
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിശ്വാസം, തുരങ്കത്തിലും തുറസ്സിലും

Thiruvananthapuram

തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ വിതുരക്കാരനും; രഞ്ജിത്ത് ഇസ്രയേൽ നാഷണല്‍ ഡിസാസ്റ്റര്‍ ഫോഴ്‌സിലെ അംഗം

Article

ഓപ്പറേഷന്‍ സിന്ദഗി: രാജ്യത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച രക്ഷാദൗത്യം

Editorial

ആത്മീയ ഭൂമിയിലെ അത്ഭുത വിജയം

India

ജനവിശ്വാസത്തിന്റെ പ്രതീകമായി സബ അഹമ്മദും നേഗിയും; ‘രക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.