Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഫാം വര്‍ക്കേഴ്‌സ് സംഘിനെ വിലക്കുമ്പോള്‍

കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാം വര്‍ക്കേഴ്‌സ് സംഘിന്റെ കാര്യകര്‍ത്താക്കളെ സര്‍വ്വകലാശാലയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകളിലും അനുബന്ധ വിഷയങ്ങളിലും പങ്കെടുപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പലതവണ അധികൃതര്‍ക്ക് കത്തുകള്‍ നല്‍കിയിട്ടും അവഗണിക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു.

അനൂപ് ശങ്കരപ്പിള്ളbyഅനൂപ് ശങ്കരപ്പിള്ള
Nov 15, 2023, 05:42 am IST
inArticle

കാര്‍ഷിക സര്‍വകലാശാലയില്‍ ലേബര്‍ കമ്മീഷണറെ വരെ നോക്കുകുത്തിയാക്കി അരാജകവാദ സിദ്ധാന്തത്തില്‍ ആറാടുകയാണ് അധികൃതര്‍. കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാം വര്‍ക്കേഴ്‌സ് സംഘിന്റെ പുന:സംഘടനകള്‍ക്ക് ശേഷവും അതിന്റെ കാര്യകര്‍ത്താക്കളെ സര്‍വ്വകലാശാലയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകളിലും അനുബന്ധ വിഷയങ്ങളിലും പങ്കെടുപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പലതവണ അധികൃതര്‍ക്ക് കത്തുകള്‍ നല്‍കിയിട്ടും അവഗണിക്കുകയാണ്.

ആയവയെല്ലാം അവഗണിച്ച് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട് XVI 1926 പ്രകാരം രജിസ്റ്റര്‍ ചെയ്ത് ലേബര്‍ കമ്മീഷണറുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വര്‍ക്കേഴ്‌സ് സംഘിന്റെ കാര്യകര്‍ത്താക്കളെ ഔദ്യോഗിക ചര്‍ച്ചകളിലും അനുബന്ധ വിഷയങ്ങളിലും സംഘിന് അംഗീകാരമില്ലെന്ന പൊള്ളവാദം ഉയര്‍ത്തി പങ്കെടുപ്പിക്കാതെ കടുത്ത അവഗണന തുടരുകയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ആവശ്യമായ അംഗങ്ങളുടെ പിന്തുണ 60 ആണെന്ന് GA/J3/4170/97 Dt 30/09/1997 പ്രകാരമുള്ള ഉത്തരവില്‍ പറയുന്നു.

14/09/2023 ല്‍ തൊഴിലാളി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി സംഘടനക്ക് അംഗീകാരം ലഭിക്കാന്‍ ആവശ്യമായ അറുപതിലധികം വോട്ടുകള്‍ നേടിയിരുന്നു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ ലേഖകന്‍ ലേബര്‍ കമ്മീഷണര്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് ഉള്‍പ്പെടെ നല്‍കിയ വിവരാവകാശ അപേക്ഷകള്‍ക്കുളള മറുപടിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളി വിഭാഗവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അങ്ങനെ പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു), ലേബര്‍ അസോസിയേഷന്‍ (എഐടിയുസി), വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ക്ക് സര്‍വ്വകലാശാല ഹിതപരിശോധന നടത്തിയോ അല്ലാതെയോ അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലെന്നും പ്രസ്തുത സംഘടനകള്‍ക്കൊന്നും സര്‍വ്വകലാശാല അംഗീകാരമോ പ്രവര്‍ത്തനാനുമതിയോ നല്‍കിയിട്ടില്ലെന്നുകൂടി വ്യക്തമാക്കിയിട്ടുമുണ്ട്. എങ്കിലും പ്രസ്തുത സംഘടനകളെ ചര്‍ച്ചകള്‍ക്ക് വിളിക്കാറുണ്ടെന്നും മറുപടി നല്‍കിയിരിക്കുന്നു. അത് അപ്പീല്‍ അധികാരിയും സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും അവസാന റിട്ടേണ്‍ വരെ ഫയല്‍ ചെയ്ത് ലൈവ് ആയി പ്രവര്‍ത്തിക്കുകയും അംഗീകാരത്തിന് ആവശ്യമായ സംഖ്യ ജനാധിപത്യ രീതിയിലൂടെ നടന്ന തെരഞ്ഞെടുപ്പിലൂടെ സ്വായത്തമാക്കുകയും ചെയ്ത കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാം വര്‍ക്കേഴ്‌സ് സംഘിനെ മാത്രം പലതവണ കത്ത് നല്‍കിയിട്ടും മറുപടി പോലും നല്‍കാതെ ദീര്‍ഘനാളായി അവഗണിക്കുകയും അവഹേളിക്കുകയുമാണ്. ഇവിടെ ഭരണത്തിന്റെ അധികാരത്തണലില്‍ തങ്ങള്‍ മാത്രം മതിയെന്നും ഭാരതത്തിന്റെ ഭരണഘടന അടിസ്ഥാനമാക്കിയുളള ജനാധിപത്യ സംവിധാനത്തിന്റെ യാതൊരാവശ്യവുമില്ലെന്നുള്ള അരാജകവാദ സിദ്ധാന്തം തലയ്‌ക്ക് പിടിച്ച് ആറാടുകയാണ് സര്‍വ്വകലാശാല അധികൃതര്‍.

ലേബര്‍ ആക്ട് പ്രകാരം കൃത്യമായി റിട്ടേണ്‍ സമര്‍പ്പിക്കാത്ത സംഘടനകള്‍ ലൈവായി കണക്കാക്കാന്‍ കഴിയില്ലെന്നിരിക്കെ ഭരണത്തിന്റെ മുഷ്‌ക്ക് ഉപയോഗപ്പെടുത്തി സംസ്ഥാന ലേബര്‍ കമ്മീഷനെ വരെ നോക്കുകുത്തിയാക്കി 2019 വരെ മാത്രം റിട്ടേണ്‍ സമര്‍പ്പിച്ച കേരള കാര്‍ഷിക സര്‍വ്വകലാശാല ലേബര്‍ അസോസിയേഷനെ (എഐടിയുസി) ഇപ്പോഴും ഔദ്യോഗിക ചര്‍ച്ചകളിലും അനുബന്ധ വിഷയങ്ങളിലും പങ്കെടുപ്പിക്കുന്നുമുണ്ട് എന്നത് ഈ അരാജകവാദ സിദ്ധാന്തം വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ്. ഇതിന് നേതൃത്വം നല്‍കുന്നത് സംസ്ഥാനത്തെ ഭരണത്തിനനുസരിച്ച് നിറം മാറുകയും വിചിത്രമായ ഉത്തരവുകളിലൂടെയും മറ്റുകാര്യങ്ങളിലൂടെയും നിറഞ്ഞുനില്‍ക്കുകയും നിറം മാറി സീനിയോറിറ്റി മറികടന്ന് നിയമനം നേടിയെന്ന് ആക്ഷേപം നേരിടുകയും ചെയ്യുന്ന സര്‍വ്വകലാശാലയിലെ ലേബര്‍ ഓഫീസര്‍ ആണ്. യാതൊരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ല. ഇദ്ദേഹവും സര്‍വ്വകലാശാല അധികൃതരും ചേര്‍ന്ന് വര്‍ക്കേഴ്‌സ് സംഘിനോട് കാട്ടുന്ന വിവേചനം ഭാരതത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്നതിനും അവഹേളിക്കുന്നതിനും അതിലൂടെ സര്‍വ്വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യമാണ്.

ഈ പ്രവര്‍ത്തിയെ ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന തൊഴിലാളി പ്രസ്ഥാനമായ വര്‍ക്കേഴ്‌സ് സംഘ് ശക്തമായി അപലപിക്കുകയാണ്. ഈ വിവേചനം ഉടന്‍ അവസാനിപ്പിക്കുകയും തൊഴിലാളി വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പങ്കെടുപ്പിച്ച് കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാം വര്‍ക്കേഴ്‌സ് സംഘിന് തുല്യനീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണം. അല്ലാത്തപക്ഷം വര്‍ക്കേഴ്‌സ് സംഘിനെ ഒഴിവാക്കിയെടുക്കുന്ന വിഷയങ്ങളില്‍ ഇനി മുതല്‍ സഹകരിക്കില്ല.

വര്‍ക്കേഴ്‌സ് സംഘിനെ ഒഴിവാക്കി നടത്തുന്ന ഏകപക്ഷീയ പ്രവര്‍ത്തനങ്ങളെ ഉപരോധിക്കുന്നതുള്‍പ്പടെയുളള അതിശക്തമായ നടപടികളുമായി പ്രക്ഷോഭരംഗത്തേക്ക് കടക്കാന്‍ നിര്‍ബന്ധിതമായിത്തീരും. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. സര്‍വ്വകലാശാലയുടെ ശോഭ കെടുത്തുന്ന ഈ നടപടി വകുപ്പ് മന്ത്രിയുടെ ഒത്താശയോടെയാണോ അരങ്ങേറുന്നതെന്ന് വ്യക്തമാക്കണം. ഈ അരാജകവാദ സിദ്ധാന്തത്തെ അനുകൂലിക്കുന്നുണ്ടോയെന്നും വ്യക്തമാക്കണം. ഈ അരാജകവാദ സിദ്ധാന്തത്തെ ചെറുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും എല്ലാ വിധ പിന്തുണയും വര്‍ക്കേഴ്‌സ് സംഘിന് നല്‍കുമെന്നും അതിനായ് ഒപ്പം ചേര്‍ന്നു പോരാടുമെന്നും അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡണ്ട് അജി വി. എന്‍. വ്യക്തമാക്കിയിട്ടുണ്ട്.

Tags: BMS
അനൂപ് ശങ്കരപ്പിള്ള
അനൂപ് ശങ്കരപ്പിള്ള
(അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

Kerala

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് മികച്ച നേട്ടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.