കോഴിക്കോട്: ഇസ്രയേലിനെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് അമേരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് സിപിഎമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിനെയും ബിജെപിയെയും ഒപ്പം മുന്‍ യുപിഎ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തിയാണ് പാലസ്തീന്‍ വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.
സ്വാതന്ത്ര്യ സമരം നടക്കുമ്പോഴും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പാലസ്തീനൊപ്പമായിരുന്നു. ചേരി ചേരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. നെഹ്‌റുവിന്റെ നയം ഏറെക്കാലം നമ്മള്‍ തുടര്‍ന്നെന്നും പാലസ്തീനെ മാത്രമേ നമ്മള്‍ അംഗീകരിച്ചിരുന്നുളളൂവെന്നും പിണറായി പറഞ്ഞു.
ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലയ്‌ക്ക് ഇന്ത്യ കണ്ടിരുന്നില്ല. നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ അംഗീകരിച്ച് തുടങ്ങിയതെന്ന് പിണറായി പറഞ്ഞു. അമേരിക്കയുമായുള്ള അടുപ്പം മൂലമാണത്. അമേരിക്കയുടെ സഖ്യരാഷ്‌ട്രമായി ബിജെപി ഇന്ത്യയെ മാറ്റിയെന്നാണ് പിണറായിയുടെ കുറ്റപ്പെടുത്തല്‍. രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്ന് പറയുന്ന രാഷ്ടീയ പാര്‍ട്ടിയുടെ സ്വരം കേരളത്തില്‍ തന്നെ വ്യത്യസ്തമായി കേള്‍ക്കുന്നുവെന്ന് കോണ്‍ഗ്രസിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി വിമര്‍ശിച്ചു.
രാജ്യത്തെ ജനങ്ങള്‍ പലസ്തീനൊപ്പമാണെന്നും പിണറായി പറഞ്ഞു.
സി പി എമ്മിന്റെ മുസ്ലീം പ്രീണന നയമാണ് പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചതിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: