Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീ വിരുദ്ധ പരാമര്‍ശം: നിതീഷിനെതിരെ വ്യാപക പ്രതിഷേധം; ഇന്‍ഡി സഖ്യത്തിന്റെ മൗനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി; മാപ്പുപറഞ്ഞ് തലയൂരാന്‍ നീക്കം

എല്ലാ മേഖലകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ നിതീഷ് കുമാര്‍ മാപ്പു പറഞ്ഞു തടിതപ്പാന്‍ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 11:07 am IST
in India

പാട്ന: ഗര്‍ഭനിരോധനം സംബന്ധിച്ച് ബിഹാര്‍ നിയമസഭയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. എല്ലാ മേഖലകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ നിതീഷ് കുമാര്‍ മാപ്പു പറഞ്ഞു തടിതപ്പാന്‍ ശ്രമം.

പുരുഷന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് തടയുന്നുണ്ടെന്നും എങ്ങനെ ഗര്‍ഭം ധരിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് സ്ത്രീകള്‍ക്ക് അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഗര്‍ഭിണിയാകാതെ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ സ്വയം പഠിക്കണമെന്നും നിതീഷ് ആഹ്വാനം ചെയ്തിരുന്നു. ജനസംഖ്യ നിയന്ത്രത്തില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് നിതീഷ് സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. സ്ത്രീ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയിലുള്ളപ്പോഴാണ് നിതീഷിന്റെ അശ്ലീല പരാമര്‍ശം. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

നിതീഷിനെ പോലെ മറ്റൊരു അശ്ലീല നേതാവ് വേറെയില്ലെന്ന് ബിജെപി ആരോപിച്ചു. ബിജെപി അംഗങ്ങള്‍ നിയമസഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിച്ചു. നിതീഷ് കുമാറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചു.

മധ്യപ്രദേശിലെ ഗുണയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രി നിതീഷിനെ ശക്തമായി വിമര്‍ശിച്ചത്. ഇന്‍ഡി സഖ്യത്തിലെ വലിയ നേതാവാണ് ഇത്തരത്തിലുള്ള ഭാഷ നിയമസഭക്കുള്ളില്‍ പ്രയോഗിച്ചത്, ഇത് സങ്കല്പ്പത്തിനുമപ്പുറമാണെന്ന് മോദി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ സ്ത്രീകളെക്കുറിച്ച് എങ്ങനെയായിരിക്കും ചിന്തിക്കുക. ഇതവര്‍ക്ക് എങ്ങനെ ഗുണകരമാകും. സ്ത്രീകളെ ആരെങ്കിലും ബഹുമാനിക്കുമോ. ഇക്കാര്യത്തില്‍ ഇന്‍ഡി സഖ്യം മൗനം പാലിക്കുന്നതിനെയും മോദി വിമര്‍ശിച്ചു.

വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ ബിഹാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്കി. നിയമസഭാ രേഖകളില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. സി ഗ്രേഡ് സിനിമാ ഡയലോഗിന് സമാനമായ പ്രയോഗമാണ് മുഖ്യമന്ത്രി നിയസഭയില്‍ നടത്തിയതെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കുറ്റപ്പെടുത്തി.

ഇത്തരം പരാമര്‍ശങ്ങള്‍ പിന്തിരിപ്പന്‍ മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെ കുറിച്ചുമുള്ള അവബോധമില്ലായ്‌മ കൂടിയാണ്. ഈ പരാമര്‍ശങ്ങള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി രാജ്യത്തുടനീളമുള്ള സ്ത്രീകളോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏറ്റവും സ്ത്രീവിരുദ്ധവും അശ്ലീലവും പുരുഷാധിപത്യപരവുമാണ് നിതീഷിന്റെ പ്രസ്താവനയെന്ന് ബിജെപി വ്യക്തമാക്കി.

നിതീഷ് കുമാര്‍ തന്റെ പരാമര്‍ശങ്ങളിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സും അലങ്കാരവും കളങ്കപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രിയും ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ചൗബെയും പറഞ്ഞു.

ഗര്‍ഭനിരോധന ഉപദേശത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുസഫര്‍പൂര്‍ കോടതിയില്‍ കേസ്. അഭിഭാഷകനായ അനില്‍ കുമാര്‍ സിംഗാണ് നിതിഷിനെതിരെ കോടതിയെ സമീപിച്ചത്. നവംബര്‍ 25 ന് കേസില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

Tags: Nitish KumarNarendra ModiINDIA Alliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍

ശ്രീനിധി ഡെക്കാന് വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.