Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈവാഹിക -സംവാദ സൂക്തങ്ങള്‍

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരിbyപ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Nov 3, 2023, 02:17 am IST
inSamskriti

വിവാഹസംബന്ധിയായ ചില സൂക്തങ്ങളും ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലുണ്ട്. സൂര്യയുടെ (ഉഷസ്സിന്റെ) വിവാഹം സോമനുമായി നടക്കുന്നതായി വര്‍ണിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. അവിടെ വിവാഹസജ്ജയായി നില്ക്കുന്ന പെണ്‍കുട്ടികളുടെ അന്തരംഗഭാവങ്ങള്‍, പ്രതീക്ഷകള്‍, ദാമ്പത്യത്തെപ്പറ്റിയുള്ള സങ്കല്പങ്ങള്‍, മാതാപിതാക്കന്മാരോടും ദേവതകളായ അശ്വനികള്‍, പൂഷാവ്, സൂര്യചന്ദ്രന്മാര്‍ ഇവരോടും ഉള്ള പ്രാര്‍ഥനകള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൂടെത്തന്നെ ദീര്‍ഘകാലം ഭര്‍ത്താവിനോടൊത്ത് ബഹുപുത്രവതിയായി ജീവിക്കാന്‍ വധുവിനെ ഗുരുക്കന്മാര്‍ ആശീര്‍വദിക്കുന്ന ഭാഗങ്ങളും ഇതിലുണ്ട്. അക്കാലത്തെ സാമൂഹികാചാരങ്ങള്‍ മനസ്സിലാക്കുന്നതിന് ഈ ഭാഗം ഉപകരിക്കുന്നതാണ്. (വിവാഹസൂക്തം എന്ന നിലയില്‍ വിവാഹവേളകളില്‍ ആശ്വലായനഗൃഹ്യസൂക്തങ്ങളില്‍പെടുത്തി സൂക്തം ഋഗ്വേദികളായ ബ്രാഹ്മണര്‍ ജപിച്ചുവരാറുണ്ട്.)

കഥാപരങ്ങള്‍(സംവാദസൂക്തങ്ങള്‍)
ആഖ്യാനപരമായ അഥവാ കഥാപരമായ വിഷയങ്ങള്‍ വര്‍ണിക്കുന്ന സൂക്തങ്ങളും (ഋഗ്. മണ്ഡലം 10) സംഹിതയില്‍ കാണാവുന്നതാണ്. ഇവ സംവാദസൂക്തങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഇങ്ങനെയുള്ള സൂക്തങ്ങള്‍ ഇരുപതോളം ഉണ്ട്. അവയില്‍ തന്നെ പൂരൂരവാ- ഉര്‍വശീസംവാദം, യമ- യമീസംവാദം, സരമാ -പണിസംവാദം ഇവ വളരെ പ്രസിദ്ധങ്ങളാണ്. ഇവയില്‍ പലതും പില്ക്കാലത്ത് ആവിര്‍ഭവിച്ച കാവ്യനാടകങ്ങള്‍ക്ക് വിഷയീഭവിക്കുകയുണ്ടായി. അങ്ങനെ സാഹിത്യപരമായ പ്രാധാന്യം കൊണ്ട് സംവാദസൂക്തങ്ങള്‍ക്ക് വളരെ പ്രശസ്തി കൈവന്നിട്ടുണ്ട്.

പൂരൂരവസ്സും ഉര്‍വശിയും തമ്മിലുള്ള പ്രണയവും അവരുടെ ദാമ്പത്യജീവിതവും പിന്നീട് പ്രതിജ്ഞാഭംഗം കാരണമാക്കി ഉര്‍വശി പൂരൂരവസ്സിനെ ഉപേക്ഷിച്ചു പോയ സംഭവവും ഉള്‍പ്പെട്ട കഥ പില്ക്കാലത്ത് വിഷ്ണുപുരാണം, മഹാഭാരതം തുടങ്ങിയ പുരാണേതിഹാസ ഗ്രന്ഥങ്ങളിലും വിക്രമോര്‍വശീയം തുടങ്ങിയ നാടകങ്ങളിലും പല തലങ്ങളിലും വ്യാഖ്യാനിക്കപ്പെടുകയും വിവരിക്കപ്പെടുകയും ഉണ്ടായല്ലോ. മറ്റൊരു സുപ്രധാന സംവാദം യമനും യമിയും തമ്മിലുള്ളതാണ്. അവര്‍ ഇരട്ട പിറന്നസഹോദരങ്ങളാണ്. എന്നാല്‍ യമനെ അനൈസര്‍ഗിക ബന്ധത്തിലേര്‍പ്പെടാന്‍ യമി പ്രലോഭിപ്പിക്കുന്നതാണ് വിഷയം. പക്ഷേ യമന്‍ ഉദാത്തമായ ധര്‍മബോധം ഉയര്‍ത്തിപ്പിടിച്ച്, തന്റെ ഉത്തമമായ സ്വഭാവം പ്രകടമാക്കുന്നു. ഈ ഭാഗവും സാഹിത്യപരമായ സൗന്ദര്യം തുളമ്പുന്നതാണ്.

സരമായും ‘പണി’കളും തമ്മിലുള്ള സംവാദവും അത്യന്തം സരസമാണ്. ഇന്ദ്രന്റെ സംരക്ഷണയിലുള്ള ജനങ്ങളുടെ (അതായത് ആര്യന്മാരുടെ) പശുക്കളെ ‘പണി’ എന്ന സംജ്ഞ കൊണ്ട് അറിയപ്പെട്ടിരുന്ന ആളുകള്‍ അപഹരിച്ച് ഇരുളടഞ്ഞ ഗുഹകളില്‍ പാര്‍പ്പിച്ചു. പണികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പശുക്കളെ വിടുവിക്കാനായി ഇന്ദ്രന്‍ തന്റെ സരമാ എന്ന ശുനകിയെ അയയ്‌ക്കുന്നു. സരമാ ഇന്ദ്രന്റെ ജനങ്ങളുടെ (ആര്യന്മാരുടെ) പരാക്രമങ്ങള്‍ വിവരിച്ചും ഭീഷണിപ്പെടുത്തിയും മറ്റും ഗോക്കളെ വിടുവിക്കുന്നു. നാടകീയത നിറഞ്ഞ ഈ സംവാദസൂക്തം അത്യന്തം കലാപരമായിട്ടാണ് അനുവാചകര്‍ക്ക് അനുഭവപ്പെടുന്നത്.
(തുടരും)

Tags: HinduismRigveda Samhitaശ്രേഷ്ഠം സനാതന പൈതൃകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

പുതിയ വാര്‍ത്തകള്‍

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.