Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോൺഗ്രസിൽ അടി മുറുകുന്നു; കമൽനാഥിന്റെ വീടിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി പ്രവർത്തകരുടെ പ്രതിഷേധം

Janmabhumi Online by Janmabhumi Online
Oct 25, 2023, 11:05 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സീറ്റ് ലഭിക്കാത്ത നേതാക്കളും അവരുടെ അണികളും പരസ്യ പ്രതിഷേധം ശക്തമാക്കിയതോടെ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. മധ്യപ്രദേശില്‍ നാല്‍പ്പതിടങ്ങളിലാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിന്റെ ഭോപാലിലെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധിച്ചത്.

സീറ്റ് വിഭജനം മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. അഞ്ചു നേതാക്കള്‍ പാര്‍ട്ടി വിട്ടുകഴിഞ്ഞു. ഇന്നലെ ഹുസൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു നേതാവിന്റെ അനുയായികള്‍ കമല്‍നാഥിന്റെ വീടിന് മുന്നില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി. ജനങ്ങളുടെ സര്‍വേ എടുത്ത പ്രകാരമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നിരിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നുമാണ് ആവശ്യം. നരേഷ് ഗ്യാന്‍ചന്ദ്നിയാണ് ഹുസൂരിലെ സ്ഥാനാര്‍ത്ഥി. പാര്‍ട്ടിപ്രവര്‍ത്തകര്‍ പറഞ്ഞാല്‍ കമല്‍നാഥ് കേള്‍ക്കില്ലെന്നും ഹനുമാന്‍ സ്വാമിയെങ്കിലും കമല്‍നാഥിന് നല്ല ബുദ്ധി പറഞ്ഞു നല്കട്ടെയെന്നും കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകന്‍ വിഷ്ണു വിശ്വകര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്നയാളെ കോണ്‍ഗ്രസ് ഹുസൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കമല്‍നാഥിന്റെയും ദിഗ് വിജയ് സിങ്ങിന്റെയും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന ലഭിച്ചിരിക്കുന്നതെന്നാണ് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സര്‍ക്കാര്‍ രൂപീകരണം നടക്കുമ്പോള്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് മറ്റവസരങ്ങള്‍ നല്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ജെ.പി ദനോപ്യ ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ രണ്ടാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായി. 43 പേരുടെ പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ സച്ചിനൊപ്പമുള്ളവര്‍ക്ക് സീറ്റ് നല്കിയതില്‍ ഗെഹ്‌ലോട്ട് വിഭാഗവും ഗെഹ്‌ലോട്ട് അനുയായികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കിയതില്‍ സച്ചിന്‍ വിഭാഗവും പ്രതിഷേധത്തിലാണ്. സച്ചിന്റെ അടുത്ത അനുയായികളായ നാല് നേതാക്കള്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്. ഗെഹ്‌ലോട്ടിന്റെ അടുത്തയാളും രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന നിരഞ്ജന്‍ ആരക്ക് സോജത് സീറ്റ് നല്കിയതിനെതിരെയും പ്രതിഷേധമുണ്ട്.

സ്വതന്ത്ര എംഎല്‍എ ഓം പ്രകാശ് ഹുദ്ലയ്‌ക്ക് കോണ്‍ഗ്രസ് സീറ്റു നല്കിയതിനെതിരെ മഹ്വ മണ്ഡലത്തില്‍ പ്രതിഷേധം ശക്തമാണ്. ഹുദ്ലയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ ഇയാളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രിയങ്കാ വാദ്രയുമായി ഗെഹ്‌ലോട്ട് നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് ഹുദ്ലയ്‌ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്നും പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത തീരുമാനമാണിതെന്നും പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ പറയുന്നു. 200 അംഗ നിയമസഭയിലേക്ക് ഇതുവരെ 73 സ്ഥാനാര്‍ത്ഥികളെ മാത്രമേ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനായിട്ടുള്ളൂ.

Tags: kamalnathelectioncongress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

Kerala

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

Kerala

പ്രവാസിയുടെ സ്വത്ത് തട്ടിയ കേസില്‍ പ്രധാന കണ്ണി കോണ്‍ഗ്രസ് ജില്ലാ നേതാവ് അനന്തപുരി മണികണ്ഠന്‍ ഒളിവില്‍, നടപടിയെടുക്കാതെ കോണ്‍ഗ്രസ്

Kerala

തൃത്താലയില്‍ കോണ്‍ഗ്രസില്‍ കലാപം; വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതെ നടന്ന തൃപ്പൂത്താറാട്ട് എഴുന്നള്ളത്ത്‌

ഋതുമതിയാകുന്ന ദൈവം: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies