മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം. അജ്ഞാതരായ ചിലർ ക്രൂഡ് ബോംബ് എറിഞ്ഞതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. ഇത് പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
24 മണിക്കൂറിനുള്ളിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ രാത്രി ശിവ്‌നഗർ പ്രൈമറി സ്‌കൂളിന് സമീപം ക്രൂഡ് ബോംബുകൾ എറിഞ്ഞിരുന്നു, അതിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർത്ഥി സഹിന മുംതാസ് ഖാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർച്ചയായ അക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മുർഷിദാബാദ് ജില്ലയിൽ സുരക്ഷ വർദ്ധിപ്പിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഇവിടം നിരീക്ഷിച്ചുവരികയാണ്. “ശക്തമായ നടപടി സ്വീകരിക്കുമെന്നും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) മനോജ് അഗർവാൾ പറഞ്ഞു.
















