അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പുരുഷന്മാരേക്കാള് കൂടുതല്‍ ഉന്നതവിദ്യാഭ്യാസം നേടിയത് സ്ത്രീകളാണ്. എന്നിട്ടും അവര്‍ തൊഴില്‍ മേഖലയില്‍ പുരുഷന്മാരേക്കാള് വളരെ പിറകിലായി. ഇതിന്റെ ഉത്തരം തേടിയുള്ള യാത്രയാണ് യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ക്ലോഡിയ ഗോള്ഡിന് സാമ്പത്തിക ശാസ്ത്രത്തിന് നോബെല്‍ സമ്മാനം നേടിക്കൊടുത്തത്.
തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്ക് എത്രത്തോളമെന്നും അതിന്റെ കാരണമെന്തെന്നും കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ക്ലോഡിയ ഗോള്‍ഡിന്റെ പഠനം. കഴിഞ്ഞ 200 വര്‍ഷമായി തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്താണെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഗോള്‍ഡിന്റെ അനിതരസാധാരണമായ ഈ പഠനം. 200 വര്‍ഷമായിട്ടും സ്ത്രീകളുടെയും പുരുഷന്മാരുടെയും ശമ്പളങ്ങള്‍ തമ്മിലുള്ള അന്തരം മാറാതെ തുടരുന്നതിനുള്ള കാരണമെന്തെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. വികസിത രാജ്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ശമ്പളത്തിന്റെ കാര്യത്തില്‍ സത്രീകള്‍ക്ക് പുരോഗതി ഉണ്ടായില്ല. എന്താണ് അതിന് കാരണം?
വാസ്തവത്തില്‍ പണ്ട് കാലങ്ങളില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളായിരുന്നു പുരുഷന്മേരേക്കാള് മുന്നില്‍ . കൃഷിയും കുടില്‍ വ്യവസായവും ഉണ്ടായിരുന്ന പഴയ കാലഘട്ടത്തില്‍ സ്ത്രീകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുന്നു. പക്ഷെ വ്യവസായ വിപ്ലവം കാര്യങ്ങള്‍ മാറ്റിമറിച്ചു. ഫാക്ടറികള്‍ പ്രത്യേക ഇടങ്ങളില്‍ സ്ഥാപിച്ചതോടെ സ്ത്രീകള്‍ക്ക് ജോലിക്ക് പോകണമെങ്കില്‍ വീട് വിടണമെന്നും യാത്ര ചെയ്യണമെന്നും വന്നു. ഇത് സ്ത്രീകളെ തൊഴിലിടത്തില്‍ പിന്നിലാക്കുന്നതിന് കാരണമായെന്ന് ക്ലോഡിയ ഗോള്ഡിന് കണ്ടെത്തി.
പക്ഷെ 20 നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് വീണ്ടും അനുകൂലമായി. ഇതിന് കാരണം സേവനമേഖലയുടെ വളര്‍ച്ചയാണ്. ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ ബഹുദൂരം മുന്നേറി. സ്ത്രീകള്‍ ഇക്കാലയളവില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്നേറി. ഇതിന് രണ്ട് കാരണങ്ങളാണെന്നാണ് ക്ലോഡിയ പറയുന്നത്. വിവാഹവും ഗര്ഭനിരോധനഗുളികയും. ഇത് രണ്ടും സ്ത്രീകളെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മുന്നേറാന്‍ സഹായിച്ചു.
പക്ഷെ 20 നൂറ്റാണ്ടില്‍ 20 ശതമാനം ആളുകള്‍ നല്ല ശമ്പളത്തോടെ തൊഴില്‍മേഖലയില്‍ നല്ല ശമ്പളം വാങ്ങി മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നു. അതേ സമയം, തൊഴില്‍ രംഗത്ത് തിളങ്ങിയ സ്ത്രീകളില്‍ വിവാഹിതരായവര്‍ അഞ്ച് ശതമാനം മാത്രമേയുണ്ടായിരുന്നുള്ളൂ.
വിവാഹംചെയ്ത സ്ത്രീകളെ വിലക്കുന്ന നിയമങ്ങള്‍ പലപ്പോഴും വിവാഹിതരായ സ്ത്രീകളെ തൊഴില്‍ മേഖലയില്‍ നിന്നും വിലക്കി. തൊഴില്‍ രംഗത്ത് പഠിച്ചവര്‍ക്ക് നല്ല ഡിമാന്റ് ഉണ്ടായിരുന്നെങ്കിലും വിവാഹിതരായ സ്ത്രീകള്‍ വിലക്കപ്പെട്ടു. ഇത്തരത്തിലുള്ള നിയമങ്ങള്‍ വന്‍ക്ഷാമം വന്ന 1930കളിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സജീവമായിരുന്നു.
അധികം ഭാരമില്ലാത്ത, ദീര്‍ഘകാലം സുരക്ഷിതമായി ചെയ്യാവുന്ന തൊഴിലുകള്‍ പലപ്പോഴും സ്ത്രീകള്‍ മോഹിച്ചതും അവരുടെ തൊഴില്‍ രംഗത്തെ മുന്നേറ്റം പരിമിതപ്പെടുത്തി.
നോബല്‍ സമ്മാനത്തിന്റെ ഭാഗമായി ഒമ്പത് ലക്ഷം ഡോളറാണ് ക്ലോഡിയ ഗോള്ഡിന് സമ്മാനമായി ലഭിക്കും. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരത്തിന് അര്‍ഹയാകുന്ന മൂന്നമത്തെ വനിതയാണ് ഗോള്ഡിന്.എലിനോര്‍ ഓസ്ട്രോം (2009)എസ്തര് ഡഫ്ളോ (2019) എന്നിവരാണ് ഇതിനു മുമ്പ് സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ ലഭിച്ച വനിതകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: