തിരുവനനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ എല്ലാ ഭാര വാഹനങ്ങളിലെയും ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെ എസ് ആര് ടി സിക്കും ഇത് ബാധകമാണ്.
സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല അവലോകന യോഗത്തിലാണ് തീയതി മാറ്റാന്‍ തീരുമാനിച്ചത്.
ഭാരവാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി പിന്നീട് അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളില്‍ വ്യത്യാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയല്ലെന്ന് ആന്റണി രാജു പറഞ്ഞു. നിയമസഭയില്‍ പറഞ്ഞതും കോടതിയില്‍ നല്കിയതും പൊലീസിന്റെ കണക്കുകളും ഒന്നാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: