Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജിഹാദികള്‍ക്ക് കീഴടങ്ങിയ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 03:02 am IST
inMain Article

സിപിഎം എന്ന രാഷ്‌ട്രീയപാര്‍ട്ടി ജിഹാദികളുടെ, ഇസ്ലാമിക ഭീകരരുടെ കൈകളില്‍പ്പെട്ടുകഴിഞ്ഞു എന്ന് നേരത്തെ പലതവണ തെളിഞ്ഞതാണ്. പിഎസ്‌സിക്ക് വിട്ട വഖഫ് ബോര്‍ഡ് നിയമനം റദ്ദാക്കിയതും കോഴിക്കോട് തര്‍ക്കസ്ഥലത്ത് കാന്തപുരത്തിന് നിര്‍മ്മാണ അനുമതി നല്‍കിയതും ഇസ്ലാമിക ഭീകരതയ്‌ക്ക് കുടപിടിച്ച് പോലീസ് നടപടികള്‍ മൃദുവാക്കിയതും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു. മാത്രമല്ല, മലപ്പുറത്ത് പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പതിവിന് വ്യത്യസ്തമായി മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഇടത്തോട്ട് മുണ്ടുടുക്കുന്നതും ഒക്കെ തന്നെ ശ്രദ്ധേയമായിരുന്നു. സിപിഎം പൂര്‍ണമായും ജിഹാദികള്‍ക്ക് അടിമപ്പെട്ടതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് കഴിഞ്ഞദിവസം ഉണ്ടായ തട്ടം വിവാദം. തിരുവനന്തപുരത്ത് എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തില്‍ പ്രസംഗിച്ച സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച രീതിയാണ് സിപിഎമ്മിലെ ഇസ്ലാമിക തീവ്രവാദ ശക്തികളുടെ സ്വാധീനം വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലിന്റെ ഭാഗമായി പട്ടിണി ഏറ്റവും കുറഞ്ഞ നാടായി കേരളത്തെ മാറ്റിയിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടാണ്. മലപ്പുറത്തെ വിദ്യാഭ്യാസം ഏതെങ്കിലും മതസംഘടനകള്‍ ഉണ്ടാക്കിയ വിദ്യാഭ്യാസമാണോ? മലപ്പുറത്തെ പുതിയ പെണ്‍കുട്ടികളെ നോക്കൂ, തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ട എന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണ്. ഇത് വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായി തന്നെ ആണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അനില്‍കുമാര്‍ പ്രസംഗത്തില്‍ പറഞ്ഞ ഈ വാക്കുകള്‍ ഇതാണ്.

മുസ്ലീം യൂത്ത് ലീഗ് നേതാവ് കെ.എം. ഷാജിയാണ് ഇതിനെതിരെ ആദ്യം പ്രസ്താവനയുമായി രംഗത്തുവന്നത്. കമ്മ്യൂണിസം നിഷ്‌കളങ്കമാണോ? നിഷ്‌കളങ്കമാണെന്ന് ഇനിയും വിശ്വസിക്കണോ വിശ്വാസികളെ? എന്നായിരുന്നു ഷാജിയുടെ പ്രതികരണം. പക്ഷേ, പുറത്തുനിന്നുള്ള പ്രതികരണത്തെക്കാള്‍ കൂടുതലും അകത്തുനിന്നുള്ള പ്രതികരണമാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. ഇസ്ലാമിക ഭീകരപ്രസ്ഥാനമായ സിമിയുടെ മുന്‍ നേതാവും സിമി നിരോധിച്ചപ്പോള്‍ ഇടതുമുന്നണിയില്‍ കടന്നു കൂടുകയും ചെയ്ത കെ.ടി.ജലീലും തീവ്ര ഇസ്ലാമിക സംഘടനകളുമായി ഉറ്റബന്ധം പുലര്‍ത്തുന്നു എന്ന് ആരോപണമുള്ള എ.എം.ആരിഫ് എംപിയും അനില്‍കുമാറിനെതിരെ നിലപാടുമായി രംഗത്തുവന്നു. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെയും തട്ടമിടാതെ മാറ്റിയിട്ടില്ലെന്നുമായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജലീലിന്റെ കുറിപ്പ് എ.എം.ആരിഫ് എംപി പങ്കുവെച്ചു. മാത്രമല്ല അനില്‍കുമാറിനെ തള്ളിപ്പറയുകയും ചെയ്തു. സിപിഎമ്മിന് അകത്തുനിന്ന് തന്നെ വടി കിട്ടിയതോടെ മുസ്ലിം ലീഗ് ഇത് മുതലെടുത്തു. എന്തുകൊണ്ടാണ് സിപിഎം നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പ്രസ്താവനയില്‍ ചോദിച്ചു. തുടര്‍ന്ന് മറ്റ് ഇസ്ലാമിക സംഘടനകളും അനില്‍കുമാറിനെതിരെ രംഗത്തുവന്നു. അനില്‍കുമാറിന്റെ പ്രസംഗം തികഞ്ഞ വര്‍ഗീയതയും മുസ്ലിം വിരുദ്ധതയും ആണെന്ന് കോഴിക്കോട് പാളയം മസ്ജിദ് ചീഫ് ഇമാം ഹുസൈന്‍ മടവൂര്‍ പറഞ്ഞു. അനില്‍കുമാര്‍ നാസ്തികന്‍ ആണെങ്കില്‍ അദ്ദേഹത്തിന് പറയാം. എന്നാല്‍ മുസ്ലീങ്ങളില്‍ നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കലാണ് പാര്‍ട്ടി ചെയ്ത സേവനം എന്ന് പറയുന്നത് പ്രതിഷേധാര്‍ഹമാണ്. മനുഷ്യന്റെ വസ്ത്രം അഴിപ്പിക്കല്‍ അല്ല, മറിച്ച് മനുഷ്യരെ മാന്യമായ വസ്ത്രം ധരിപ്പിക്കലാണ് ധാര്‍മികതയും പുരോഗമനവും എന്നു പറഞ്ഞ അദ്ദേഹം തലപ്പാവും താടിയുമുള്ള ഹര്‍ഷന്‍ സിംഗ് സുര്‍ജിത് 13 വര്‍ഷം സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നത് മറക്കരുതെന്നും പറഞ്ഞു.

മതരഹിത സമൂഹമാണ് സിപിഎം ലക്ഷ്യം വെക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ പ്രസംഗത്തിലൂടെ പുറത്തുവന്നിരിക്കുകയാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. കേരളത്തില്‍ ഇസ്ലാമോ ഫോബിയ വളര്‍ത്തിയതിന് ഉത്തരവാദി സിപിഎം ആണെന്നായിരുന്നു ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബ് റഹ്മാന്റെ പ്രതികരണം. അനില്‍കുമാറിന്റെ പ്രസംഗം സ്വന്തം ആശയമല്ല സിപിഎം എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആശയം ആണെന്നാണ് സമസ്ത നേതാവ് അബ്ദുല്‍സമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചത്. മതപരമായ തത്വങ്ങള്‍ക്കെതിരാണ് കമ്മ്യൂണിസം. അതൊരു യാഥാര്‍ത്ഥ്യമാണന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് നേതാവ് ഫാത്തിമ തഹിലിയ കുറച്ചുകൂടി മുന്നോട്ടുപോയി, മാപ്പിള കലാപ കാലത്ത് ബ്രിട്ടീഷ് പോലീസുകാരോട് തട്ടത്തില്‍ തൊടരുതെന്ന് മലപ്പുറത്തെ മുസ്ലിം സ്ത്രീകള്‍ പറഞ്ഞു എന്നായിരുന്നു അവരുടെ ഭാഷ്യം. തട്ടം കാണുമ്പോള്‍ കാവി കമ്മ്യൂണിസ്റ്റുകള്‍ക്കും അലര്‍ജി ആണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിവാദം കത്തിപ്പടര്‍ന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അനില്‍കുമാറിനെ തള്ളിപ്പറഞ്ഞു. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഇതോടെ ഗോവിന്ദന്റെ നിലപാടില്‍ തന്നെയാണ് താനെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട് അനില്‍കുമാര്‍ സംഭവത്തില്‍ നിന്ന് തലയൂരി.

കേരളത്തിലെ സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം പൊതുസമൂഹത്തിനുമുന്നില്‍ തുറന്നു കാട്ടപ്പെടുകയായിരുന്നു. വര്‍ഗീയതയ്‌ക്കെതിരെ പോരാടുമെന്നും വര്‍ഗീയതക്കെതിരായ നിലപാടില്‍ മതവ്യത്യാസം ഇല്ലെന്നും ഒക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത സിപിഎം ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണികള്‍ക്കു മുന്നില്‍ സമസ്താപരാധം പറഞ്ഞു കീഴടങ്ങിയപ്പോള്‍ കേരളത്തിലെ രാഷ്‌ട്രീയരംഗത്ത് നടമാടുന്ന ധ്രുവീകരണത്തിന്റെ വ്യക്തമായ സൂചനയായി അതുമാറി. ഹിജാബിനും ബുര്‍ഖയ്‌ക്കും ഇസ്ലാമിക തീവ്രവാദത്തിനും എതിരെ നിലപാട് എന്ന സിപിഎം പ്രസ്താവനയുടെ പൊള്ളത്തരം ഇതോടെ പുറത്തുവന്നു. മാത്രമല്ല ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ പ്രതികരിക്കാനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ ഉള്ള ശേഷി സിപിഎമ്മിന് ഇല്ലെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് ഇതിലൂടെ ബോധ്യപ്പെട്ടു. സൗദി അറേബ്യയില്‍ പോലും ഹിജാബും ബുര്‍ഖയും ഉപേക്ഷിക്കപ്പെടുകയും ലോകം മുഴുവന്‍ ഹിജാബിനും ബുര്‍ഖയ്‌ക്കും എതിരായ പോരാട്ടം ശക്തമാവുകയും ചെയ്തപ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ പൂര്‍ണമായും ഇസ്ലാമിക തീവ്രവാദത്തിന് അടിമപ്പെടുന്നത്. സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ നര്‍ഗേസ് മുഹമ്മദ് ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ നേതാവാണ്. 31 വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്ക് ജയിലില്‍ കഴിയുന്ന നര്‍ഗേസ് ഹിജാബിനെതിരായ പോരാട്ടത്തിന് നോബല്‍ സമ്മാനം നേടുമ്പോഴാണ് കേരളത്തില്‍ തട്ടത്തിനും ഹിജാബിനും വേണ്ടിയുള്ള ഇസ്ലാമിക ഭീകരരുടെ നിലപാടിനെ സിപിഎം പിന്തുണയ്‌ക്കുന്നത്. എവിടെപ്പോയി സിപിഎമ്മിന്റെ പുരോഗമനവും മതനിരപേക്ഷതയും വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടവും.

തല മുഴുവന്‍ തട്ടം കൊണ്ട് മൂടിയില്ല എന്നാരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് അറസ്റ്റ് ചെയ്ത മഹീസ അമിനി എന്ന 22 കാരിയുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ പോരാട്ടം ശക്തമായതും നര്‍ഗേസ് മുഹമ്മദി അതിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയതും. എംഎസ്എഫ് വനിതാ നേതാവ് ഫാത്തിമ തഹലിയുടെ പ്രസ്താവനയാണ് സാമൂഹ്യമാധ്യമത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായത്. ടിപ്പുവും ഹൈദറും വാളും ഗോമാംസവുമായി മതപരിവര്‍ത്തനം ചെയ്യാന്‍ വന്നപ്പോള്‍ ഉറച്ച നിലപാട് എടുത്തിരുന്നെങ്കില്‍, മാപ്പിള കലാപകാരികളോട് ചേര്‍ത്തുനില്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഫാത്തിമ തഹലീയയുടെ പൂര്‍വ്വിക കുടുംബക്കാര്‍ക്ക് ഒന്നും മതപരിവര്‍ത്തനം ചെയ്യേണ്ടതായും തട്ടമിടേണ്ടതായും വരില്ലായിരുന്നു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളുടെ പ്രതികരണം. ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസവും സ്ത്രീ വിദ്യാഭ്യാസവും ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്ന സമൂഹമായി കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി കേരളം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണോ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ ആണോ എന്ന കാര്യമാണ് ഇനിയും തീരുമാനിക്കാനുള്ളത്. എംഇഎസ് അടക്കമുള്ള ഇസ്ലാമിക പരിഷ്‌കരണ സംഘടനകള്‍ പിന്മാറുകയും തീവ്രവാദികള്‍ കളം പിടിക്കുകയും ചെയ്തതോടെയാണ് വോട്ട് ബാങ്ക് എന്ന സ്വപ്‌നത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭീകരര്‍ക്ക് അടിയറവ് പറഞ്ഞത്. ഒരു വര്‍ഗീയശക്തിയുടെയും സഹായമില്ലാതെ ഭരണത്തിലേറുമെന്ന് പറഞ്ഞ ഇഎംഎസിന്റെയും ഇസ്ലാമിക തീവ്രവാദികള്‍ ലൗ ജിഹാദിലൂടെയും മറ്റും കേരളത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാനാണ് ശ്രമിക്കുന്നത് എന്നു പറഞ്ഞ വി.എസ്.അച്യുതാനന്ദന്റെയും നിലപാടില്‍ നിന്ന് പിണറായിയിലേക്കും എം.വി.ഗോവിന്ദനിലേക്കും എത്തുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂര്‍ണമായും ജിഹാദി ഭീകരതയ്‌ക്ക് അടിമപ്പെട്ടു കഴിഞ്ഞു. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഹിന്ദു സഖാക്കള്‍ എന്ന് തിരിച്ചറിയും എന്ന കാര്യത്തിലേ ആശങ്കയുള്ളു. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്തുപോയ നേതാവിനെ പ്രതികരണമെങ്കിലും കേരളത്തിലെ സിപിഎം ഹിന്ദു സഖാക്കള്‍ കാണണം. ജിഹാദികള്‍ക്ക് അനുകൂലമായി കെ.ടി. ജലീലും എ.എം.ആരിഫും പി.എം.എ.സലാമും കെ.എം.ഷാജിയും സംസാരിക്കുന്നത് ഒരേ ശബ്ദത്തില്‍ ഒരേ ആശയത്തിലാണ് എന്നകാര്യം കേരളത്തിലെ ഹിന്ദു സമൂഹം ഇനിയെങ്കിലും തിരിച്ചറിയണം.

Tags: cpmthattam controversyJihadis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Thiruvananthapuram

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.