Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃശൂരിനെ ഇളക്കിമറിച്ച് സുരേഷ് ഗോപി; ഒറ്റയടിക്ക് നടന്നത് 18 കിലോമീറ്റര്‍; കരുവന്നൂര്‍ രോഷം റോഡിനിരുവശത്തും ഇരമ്പി

Janmabhumi Online by Janmabhumi Online
Oct 3, 2023, 10:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ത‍‍ൃശൂര്‍ ജില്ലയെ ഇളക്കിമറിച്ചാണ് സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം അരങ്ങിലെത്തിയത്. കരുവന്നൂര്‍ ബാങ്കിലെ സിപിഎം അഴിമതിയ്‌ക്കെതിരെ മലയാളത്തിന്റെ നടന്‍ ഒറ്റയടിക്ക് നടന്നത് 18 കിലോമീറ്റര്‍ ദൂരം.

ജനങ്ങള്‍ക്കും അത് അത്ഭുതമായിരുന്നു. ഒറ്റയടിക്ക് 18 കിലോമീറ്റര്‍ നടക്കുകയോ? അതും ഒരു സൂപ്പര്‍ സ്റ്റാര്‍? പക്ഷെ സാധാരണക്കാരില്‍ ഒരാളെപ്പോലെ കരുവന്നൂര്‍ ബാങ്കില്‍ പണം നഷ്ടപ്പെട്ടവരുടെ നിസ്സഹായതയും രോഷവും ആവാഹിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ നടത്തം.

കരുവന്നൂര്‍ പാലത്തിനടുത്ത് സുരേഷ് ഗോപിയെ കാത്ത് അംബിക നിന്നിരുന്നു. തന്റെ കാലിന് വേദനയില്ലായിരുന്നെങ്കില്‍ താനും സുരേഷ് ഗോപിയ്‌ക്കൊപ്പം നടന്നേനെ എന്ന് അംബിക രോഷത്തോടെ പറഞ്ഞു. അവരുടെ കൊച്ചുമരുമകന്‍ അരുണ്‍ കരുവന്നൂര്‍ ബാങ്കിലെ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. പത്ത് ലക്ഷം ഇപ്പോള്‍ ബാങ്കില്‍ കുടുങ്ങിക്കിടക്കുന്നു.

ചായക്കടയുടമ ചന്ദ്രന്‍ കെ.കെ. സുരേഷ് ഗോപിയെ ഒരു നോക്ക് കാണാന്‍ തന്നെ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പണം കരുവന്നൂര്‍ ബാങ്കിലില്ല. കരുവന്നൂരിന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പനംകുളം എട്ടുമന സഹകരണബാങ്കിലാണ്. ഞങ്ങളുടെ ബാങ്കിന് കുഴപ്പമൊന്നുമില്ല. പക്ഷെ എപ്പോഴാണ് ബാധിക്കുക എന്നറിയില്ലല്ലോ. -അദ്ദേഹം പറഞ്ഞു.

പനംകുളത്ത് സുരേഷ് ഗോപിയ്‌ക്കായി കണ്ണുംനട്ട് 78 കാരി പുഷ്പ അര്‍ജിനി നിന്നിരുന്നു. അവരുടെ മകന്റെ ആറ് ലക്ഷം രൂപയാണ് കരുവന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാണ് ഈ പണം കിട്ടുക എന്നറിയില്ല.- അവര്‍ പറഞ്ഞു.

“സഹകരണമേഖലയ്‌ക്ക് ഒരു ശുദ്ധികലശം ആവശ്യമാണ്”- ഉദ്ഘാടന പ്രസംഗത്തില്‍ സുരേഷ് ഗോപി പറഞ്ഞത് ഇതാണ്.

സ്റ്റേജില്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം നിഷേധിച്ചതിനാല്‍ മരിച്ച ഫിലോമിന ദേവസ്യ, റോയ്, രാമന്‍ എടച്ചാലി എന്നിവരുടെ ചിത്രങ്ങള്‍ തൂക്കിയിരുന്നു. കരുവന്നൂര്‍ അഴിമതി മൂലം ജീവനൊടുക്കിയ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ടി.എം. മുകുന്ദന്‍, ജോസ് ആലപ്പാടന്‍ എന്നിവരുടെ ഫോട്ടോകളും സ്റ്റേജിനെ അലങ്കരിച്ചിരുന്നു.

“ഞാന്‍ ആവേശത്തോടെയല്ല ഇവിടെ നില്‍ക്കുന്നത്. നിങ്ങളില്‍ ആവേശം കുത്തിവെയ്‌ക്കാനുമല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്”.- സുരേഷ് ഗോപി ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് പറഞ്ഞു. “പാവങ്ങളുടെ പണം സഹകരണബാങ്കുകളില്‍ നിന്നും കൊള്ളയടിച്ചവരെ ഈ വഞ്ചനയുടെ പേരില്‍ തുടച്ചുനീക്കണം.”- സുരേഷ് ഗോപി പറഞ്ഞു.
“ഹനുമാന്റെ വാലിന് പിടിച്ച തീ ഇനി കണ്ണൂരിലേക്കും മലപ്പുറത്തേയ്‌ക്കും കണ്ടലയിലേക്കും വ്യാപിക്കും.”- അഴിമതികള്‍ നടന്ന സഹകരണബാങ്കുകളെ ഓര്‍മ്മിച്ച് സുരേഷ് ഗോപി പറഞ്ഞു.

“സഹകരണബാങ്കുകള്‍ വളര്‍ന്നത് അംബാനിയുടെയും അദാനിയുടെയും പണം കൊണ്ടല്ല. ദിവസവേതനക്കാര്‍, ഓട്ടോറിക്ഷക്കാര്‍, ടീച്ചര്‍മാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയ സാധാരണക്കാരുടെ രക്തവും വിയര്‍പ്പും മൂലമാണ്. “- സുരേഷ് ഗോപി പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു സുരേഷ് ഗോപിയെ അനുഗമിച്ച കാല്‍നടജാഥയ്‌ക്ക്. അത്രയ്‌ക്കേറെപ്പേര്‍ ജാഥയില്‍ അണിനിരന്നു.

കരുവന്നൂരില്‍ നിന്നും തൃശൂര്‍ ജില്ലാ സഹകരണബാങ്ക് വരെയുള്ള നടത്തത്തിനിടയില്‍ റോഡിന് ഇരുവശത്തും ആളുകള്‍ തടിച്ചുകൂടി. സൂപ്പര്‍ സ്റ്റാറിനെ നേരിട്ടു കാണുക എന്നതിനപ്പുറം കരുവന്നൂര്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കളോടുള്ള രോഷമായിരുന്നു അവരെ റോഡിന് ഇരുവശത്തും തടിച്ചുകൂടാന്‍ പ്രേരിപ്പിച്ചത്. സുരേഷ് ഗോപിയ്‌ക്ക് ഒപ്പം നടന്നത് ബിജെപിക്കാര്‍ മാത്രമല്ല. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനിരയായവരും സിപിഎം നേതാക്കളുടെ തട്ടിപ്പിനോടുള്ള പ്രതിഷേധമുള്ളവരും കൂടി ആയിരുന്നു.

 

Tags: Karuvannur Bank fraudsuresh gopi#Karuvannurbankfraud#CPIMFraudActor Suresh Gopibjp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മദ്രസ പഠനത്തിന് കോട്ടമുണ്ടാകരുത് ; ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണം ; മധ്യവേനൽ അവധി കുറയ്‌ക്കുക ; സർക്കാരിന് നിർദേശങ്ങളുമായി സമസ്ത

കൻവാർ യാത്ര മതഭ്രാന്ത് ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies