Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിനെ ഇളക്കിമറിച്ച് സുരേഷ് ഗോപി; ഒറ്റയടിക്ക് നടന്നത് 18 കിലോമീറ്റര്‍; കരുവന്നൂര്‍ രോഷം റോഡിനിരുവശത്തും ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2023, 10:24 pm IST
in Kerala

തൃശൂര്‍: ത‍‍ൃശൂര്‍ ജില്ലയെ ഇളക്കിമറിച്ചാണ് സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം അരങ്ങിലെത്തിയത്. കരുവന്നൂര്‍ ബാങ്കിലെ സിപിഎം അഴിമതിയ്‌ക്കെതിരെ മലയാളത്തിന്റെ നടന്‍ ഒറ്റയടിക്ക് നടന്നത് 18 കിലോമീറ്റര്‍ ദൂരം.

ജനങ്ങള്‍ക്കും അത് അത്ഭുതമായിരുന്നു. ഒറ്റയടിക്ക് 18 കിലോമീറ്റര്‍ നടക്കുകയോ? അതും ഒരു സൂപ്പര്‍ സ്റ്റാര്‍? പക്ഷെ സാധാരണക്കാരില്‍ ഒരാളെപ്പോലെ കരുവന്നൂര്‍ ബാങ്കില്‍ പണം നഷ്ടപ്പെട്ടവരുടെ നിസ്സഹായതയും രോഷവും ആവാഹിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ നടത്തം.

കരുവന്നൂര്‍ പാലത്തിനടുത്ത് സുരേഷ് ഗോപിയെ കാത്ത് അംബിക നിന്നിരുന്നു. തന്റെ കാലിന് വേദനയില്ലായിരുന്നെങ്കില്‍ താനും സുരേഷ് ഗോപിയ്‌ക്കൊപ്പം നടന്നേനെ എന്ന് അംബിക രോഷത്തോടെ പറഞ്ഞു. അവരുടെ കൊച്ചുമരുമകന്‍ അരുണ്‍ കരുവന്നൂര്‍ ബാങ്കിലെ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. പത്ത് ലക്ഷം ഇപ്പോള്‍ ബാങ്കില്‍ കുടുങ്ങിക്കിടക്കുന്നു.

ചായക്കടയുടമ ചന്ദ്രന്‍ കെ.കെ. സുരേഷ് ഗോപിയെ ഒരു നോക്ക് കാണാന്‍ തന്നെ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പണം കരുവന്നൂര്‍ ബാങ്കിലില്ല. കരുവന്നൂരിന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പനംകുളം എട്ടുമന സഹകരണബാങ്കിലാണ്. ഞങ്ങളുടെ ബാങ്കിന് കുഴപ്പമൊന്നുമില്ല. പക്ഷെ എപ്പോഴാണ് ബാധിക്കുക എന്നറിയില്ലല്ലോ. -അദ്ദേഹം പറഞ്ഞു.

പനംകുളത്ത് സുരേഷ് ഗോപിയ്‌ക്കായി കണ്ണുംനട്ട് 78 കാരി പുഷ്പ അര്‍ജിനി നിന്നിരുന്നു. അവരുടെ മകന്റെ ആറ് ലക്ഷം രൂപയാണ് കരുവന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാണ് ഈ പണം കിട്ടുക എന്നറിയില്ല.- അവര്‍ പറഞ്ഞു.

“സഹകരണമേഖലയ്‌ക്ക് ഒരു ശുദ്ധികലശം ആവശ്യമാണ്”- ഉദ്ഘാടന പ്രസംഗത്തില്‍ സുരേഷ് ഗോപി പറഞ്ഞത് ഇതാണ്.

സ്റ്റേജില്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം നിഷേധിച്ചതിനാല്‍ മരിച്ച ഫിലോമിന ദേവസ്യ, റോയ്, രാമന്‍ എടച്ചാലി എന്നിവരുടെ ചിത്രങ്ങള്‍ തൂക്കിയിരുന്നു. കരുവന്നൂര്‍ അഴിമതി മൂലം ജീവനൊടുക്കിയ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ടി.എം. മുകുന്ദന്‍, ജോസ് ആലപ്പാടന്‍ എന്നിവരുടെ ഫോട്ടോകളും സ്റ്റേജിനെ അലങ്കരിച്ചിരുന്നു.

“ഞാന്‍ ആവേശത്തോടെയല്ല ഇവിടെ നില്‍ക്കുന്നത്. നിങ്ങളില്‍ ആവേശം കുത്തിവെയ്‌ക്കാനുമല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്”.- സുരേഷ് ഗോപി ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് പറഞ്ഞു. “പാവങ്ങളുടെ പണം സഹകരണബാങ്കുകളില്‍ നിന്നും കൊള്ളയടിച്ചവരെ ഈ വഞ്ചനയുടെ പേരില്‍ തുടച്ചുനീക്കണം.”- സുരേഷ് ഗോപി പറഞ്ഞു.
“ഹനുമാന്റെ വാലിന് പിടിച്ച തീ ഇനി കണ്ണൂരിലേക്കും മലപ്പുറത്തേയ്‌ക്കും കണ്ടലയിലേക്കും വ്യാപിക്കും.”- അഴിമതികള്‍ നടന്ന സഹകരണബാങ്കുകളെ ഓര്‍മ്മിച്ച് സുരേഷ് ഗോപി പറഞ്ഞു.

“സഹകരണബാങ്കുകള്‍ വളര്‍ന്നത് അംബാനിയുടെയും അദാനിയുടെയും പണം കൊണ്ടല്ല. ദിവസവേതനക്കാര്‍, ഓട്ടോറിക്ഷക്കാര്‍, ടീച്ചര്‍മാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയ സാധാരണക്കാരുടെ രക്തവും വിയര്‍പ്പും മൂലമാണ്. “- സുരേഷ് ഗോപി പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു സുരേഷ് ഗോപിയെ അനുഗമിച്ച കാല്‍നടജാഥയ്‌ക്ക്. അത്രയ്‌ക്കേറെപ്പേര്‍ ജാഥയില്‍ അണിനിരന്നു.

കരുവന്നൂരില്‍ നിന്നും തൃശൂര്‍ ജില്ലാ സഹകരണബാങ്ക് വരെയുള്ള നടത്തത്തിനിടയില്‍ റോഡിന് ഇരുവശത്തും ആളുകള്‍ തടിച്ചുകൂടി. സൂപ്പര്‍ സ്റ്റാറിനെ നേരിട്ടു കാണുക എന്നതിനപ്പുറം കരുവന്നൂര്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കളോടുള്ള രോഷമായിരുന്നു അവരെ റോഡിന് ഇരുവശത്തും തടിച്ചുകൂടാന്‍ പ്രേരിപ്പിച്ചത്. സുരേഷ് ഗോപിയ്‌ക്ക് ഒപ്പം നടന്നത് ബിജെപിക്കാര്‍ മാത്രമല്ല. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനിരയായവരും സിപിഎം നേതാക്കളുടെ തട്ടിപ്പിനോടുള്ള പ്രതിഷേധമുള്ളവരും കൂടി ആയിരുന്നു.

 

Tags: KaruvannurbankfraudCPIMFraudActor Suresh GopibjpKaruvannur Bank fraudsuresh gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.