Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീ-പുരുഷ തുല്യതയല്ല, സഹകരമാണ് വേണ്ടത്: സുനീലാ സോവനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 09:19 am IST
in Kerala

കോഴിക്കോട്: സ്ത്രീ-പുരുഷ തുല്യതയല്ല പരസ്പര സഹകരണവും സഹപ്രവര്‍ത്തനവുമാണ് വേണ്ടതെന്ന് പറഞ്ഞ രാഷ്‌ട്ര സേവികാ സമിതി (ആര്‍എസ്എസ്) അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനീലാ സോവനി, സ്ത്രീ ശാക്തീകരിക്കപ്പെടേണ്ടത് ബാഹ്യ സഹായംകൊണ്ടല്ല എന്ന് അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേസരി സംഘടിപ്പിക്കുന്ന അമൃതശതം പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണത്തില്‍ രാഷ്‌ട്ര സേവികാ സമിതിയുടെ പങ്ക് എന്നതായിരുന്നു വിഷയം.

സ്ത്രീക്കും പുരുഷനും എല്ലാ കാര്യത്തിലും തുല്യത, ലിംഗ സമത്വം തുടങ്ങിയവ വിദേശ ആശയങ്ങളാണ്. തുല്യത സംഘര്‍ഷമുണ്ടാക്കും, പകരം സഹകരണമാണ് വേണ്ടത്. തുല്യാധികാരം സംഘര്‍ഷമുണ്ടാക്കും, പകരം സഹകരണമാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും കര്‍ത്തവ്യ ബോധമുണ്ടാകണം, സുനീലാ സോവാനി പറഞ്ഞു.
1936 ലാണ് രാഷ്‌ട്ര സേവികാ സമിതി തുടങ്ങിയത്. ലക്ഷ്മീ ഭായ് കേല്‍ക്കര്‍, സ്വജീവിതാനുഭവങ്ങളിലൂടെ സംഘത്തെയറിഞ്ഞ്, ഡോ.ഹെഡ്‌ഗേവാറിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സ്്ത്രീകളെ സ്വയം ശാക്തീകരിക്കാന്‍ സേവികാ സമിതി ആരംഭിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ 1942 ലെ സത്യഗ്രഹങ്ങളില്‍ 1800 വനിതകള്‍ പങ്കെടുത്തു. പക്ഷേ സ്വാതന്ത്ര്യാനന്തരം ഒരു വേദിയിലും സ്ത്രീക്ക് അര്‍ഹമായ സ്ഥാനം നല്‍കിയില്ല. ഇപ്പോള്‍ വനിതകള്‍ക്ക് 33 % സംവരണം ലോക്‌സഭയില്‍ വന്നു. പക്ഷേ, ഇപ്പോഴുള്ള 81 എംപിമാരും ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ കുടുംബക്കാരാണ്. ഇനി 181 വനിതാ എംപിമാര്‍ വരും. അവരില്‍ മികച്ച വനിതകള്‍ എത്താന്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണം, സുനീലാ സോവനി പറഞ്ഞു.

സ്ത്രീ ശാക്തീകരണം എന്ന വാക്ക് ഇപ്പോഴാണ് ഇത്ര പ്രചാരത്തിലായത്. എന്നാല്‍, അത് ആരോഗ്യമുണ്ടാകാന്‍ കുത്തിവെയ്‌പ്പ് നടത്തുന്നതുപോലെ സംഭവിക്കേണ്ടതല്ല. സ്ത്രീയുടെ ഉള്ളില്‍ ആ ശക്തിയുണ്ട്. അത് ഉണര്‍ത്തിയെടുക്കണം. സേവികാ സമിതി 90 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. മൗസിജി എന്ന് വിളിക്കപ്പെട്ടിരുന്ന ലക്ഷ്മിഭായ് കേല്‍ക്കര്‍, സ്ത്രീ ശാക്തീകരണം പുരുഷന്റെ സംരക്ഷണംകൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ അല്ല, സ്ത്രീയുടെ ആത്മശക്തി വര്‍ദ്ധിപ്പിച്ച് സ്വാശ്രയത്വത്തിലൂടെ നേടേണ്ടതാണെന്ന് സ്ഥാപിച്ചു. രാഷ്‌ട്ര സേവികാ സമിതിക്ക് ഇന്ന് 3500 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. 1200 പ്രചാരികമാരുണ്ട്. കോടിക്കണക്കിന് പേര്‍ പ്രവര്‍ത്തനത്തിലുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും ഗുണയുക്തരായ അവര്‍ രാജ്യവ്യാപകമായി ദീപസ്തംഭങ്ങളായി പ്രവര്‍ത്തിക്കുന്നു.

പതിനായിരക്കിന് എന്‍ജിഒകള്‍ സ്ത്രീ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. എല്ലാവരും സ്ത്രീ വിദ്യാഭ്യാസം, തൊഴില്‍ നേടല്‍, ആരോഗ്യ സംരക്ഷണം ഒക്കെയാണ് വിഷയമാക്കിയിട്ടുള്ളത്. ആര്‍ക്കും ദേശീയതാല്‍പര്യത്തില്‍ രാഷ്‌ട്രത്തിന്റെ ക്ഷേമമാണ് ലക്ഷ്യമെന്ന് പറയുന്നില്ല. സ്ത്രീശക്തി അതിനുള്ളതാകണം. സ്ത്രീ സ്വയം ശക്തയാകണം, കുടുംബത്തെ ശരിയായി നയിക്കാന്‍ പ്രാപ്തരാകണം, അവര്‍ക്ക്് അപ്പോള്‍ സമൂഹത്തെയും രാഷ്‌ട്രത്തെയും നയിക്കാന്‍ പ്രാപ്തിവരും. എന്‍ജിഒകള്‍ പലതും മറ്റു താല്‍പര്യങ്ങളില്‍ വിദേശ കാഴ്ചപ്പാടുകളാണ് നടപ്പാക്കുന്നത്.

സേവികാ സമിതിയുടെ തുടക്കകാലത്ത് മൗസിജി ചെയ്തതും ചെയ്യിപ്പിച്ചതും യഥാര്‍ത്ഥ സ്ത്രീ ശാക്്തീകരണമായിരുന്നു. സ്ത്രീകള്‍ നടത്തുന്ന് സമൂഹ അടുക്കള ആദ്യം തുടങ്ങിയത് മൗസിയുടെ ആശയത്തിലാണ്. സ്ത്രീകള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ പദ്ധതിയും സംവിധാനവും കൊണ്ടുവന്നു. ഭാരത വിഭജനകാലത്ത് സ്ത്രീകള്‍ക്കുവേണ്ടി അപകടമേഖലകളില്‍ പ്രവര്‍ത്തിച്ച് മാതൃകയായി. ഇന്ന്, പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സമിതി പ്രവര്‍ത്തകള്‍ സഹായത്തിനെത്തുന്നു. കൊറോണക്കാലത്ത് ഗുജറാത്തിലെ ഭുജില്‍ ശവസംസ്‌കാരം നടത്താന്‍ പോലും സമിതി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു, സുനീലാ സോവനി വിശദീകരിച്ചു.

സ്ത്രീ സുശീലയും സഐധീരയും സമര്‍ത്ഥയും സമേതയുമായിത്തീരാന്‍ അവളിലെ ദേവിയെ, ദുര്‍ഗയെ ഉണര്‍ത്തണം. അങ്ങനെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ ഗരുഡന്റെ ഇരു ചിറകുകള്‍ പോലെ സ്ത്രയും പുരുഷനും സഹവര്‍ത്തിച്ച്, രാഷ്‌ട്രത്തെ നയിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സേവികാ സമിതിക്ക് ഒപ്പം ചേരണം. അങ്ങനെ ഭാരത മഹാരഥത്തെ നയിക്കണം, സുനീലാ സോവനി പറഞ്ഞു.

കോഴിക്കോട് ഗവ. ആര്‍്ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി. പ്രിയ അധ്യക്ഷയായി. കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികള്‍ സ്ത്രീകളുടെ ഉന്നമനത്തിന് സഹായകമാണെന്നു പറഞ്ഞ ഡോ.പ്രിയ, സ്ത്രീ എങ്ങനെയാകണമെന്നും എങ്ങനെയാകരുതെന്നും നമ്മുടെ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ മാതൃകകാണിക്കുന്നുവെന്ന്് ചൂണ്ടിക്കാട്ടി. എത്ര ബുദ്ധിശാലികളാണെങ്കിലും എന്തെല്ലാം കഴിവുണ്ടെങ്കിലും വൈകാരിക ജാഗ്രതയില്ലെങ്കില്‍ ബുദ്ധിനാശം ഉണ്ടാകുമെന്ന ഗീതാവചനം ഏറെ പ്രസ്‌കതമാണെന്നും അവര്‍ പറഞ്ഞു.

സേവികാ സമിതി കോഴിക്കോട് ജില്ലാ കാര്യവാഹിക കര്‍ണ്ണികാ സുന്ദര്‍ സ്വാഗതവും മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത് നന്ദിയും പറഞ്ഞു.

Tags: womenEqualityWomen Reservation billcooperationSuneela Sovani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

Kerala

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

Kerala

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.