Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Sep 28, 2023, 08:12 am IST
inKerala, Kollam

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകര പാലം പൊളിച്ചു മാറ്റാനുള്ള തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറി. പാലം സര്‍വീസ് റോഡായോ, സ്മാരകമായോ നിലനിര്‍ത്താനാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ തീരുമാനം.

അരനൂറ്റാണ്ട് കാലത്തിനിടെ കൊല്ലം ജില്ലയാകെ പുരോഗതിയിലേക്ക് ഓടിക്കയറിയത് നീണ്ടകര പാലത്തിലൂടെയാണ്. കൊല്ലത്തിന്റെ വികാസ ചരിത്രവും ജീവിതവും രാഷ്‌ട്രീയവും തൊഴിലും സംസ്‌കാരവും ഈ പാലത്തിലൂടെ കയറിയിറങ്ങിയാണ് പോയത്. ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീണ്ടകരയില്‍ പുതിയ പാലങ്ങള്‍ വരുന്നതോടെ നിലവിലെ പാലം തിരക്കൊഴിഞ്ഞ് വിശ്രമത്തിലാകും.

നിലവിലെ പാലത്തിന് ഇരുവശങ്ങളിലുമായി രണ്ട് വരിയില്‍ രണ്ട് പാലങ്ങള്‍ നിര്‍മിക്കാനുള്ള പ്രാരംഭ നിര്‍മ്മാണ ജോലികള്‍ നീണ്ടകരയില്‍ തുടക്കമിട്ടു. 22 മീറ്റര്‍ വീതിയും 650 മീറ്റര്‍ നീളവുമുള്ളതാണ് പുതിയ പാലങ്ങള്‍. അഷ്ടമുടികായലും അറബികടലും ഒന്നു ചേരുന്ന നീണ്ടകരയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1930-ലാണ് ആദ്യമായി പാലം നിര്‍മിക്കുന്നത്. കരഗതാഗത മാര്‍ഗങ്ങള്‍ പൊതുവെ കുറവായിരുന്നതില്‍ തിരുവിതാംകൂറില്‍ യാത്രയും ചരക്ക് നീക്കവുമെല്ലാം ജലപാതകള്‍ വഴി ആയിരുന്നു. ഇതിന് പരിഹാരം തേടിയാണ് തിരുവിതാംകൂറിന്റെ തെക്ക് ഭാഗങ്ങള്‍, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളെ റോഡ് വഴി ബന്ധിപ്പിക്കുന്ന തരത്തില്‍ നീണ്ടകരയില്‍ പാലം നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം തീരുമാനിച്ചത്.

ബ്രിട്ടീഷ് എന്‍ജിനീയര്‍ ആയ എല്‍.എച്ച്. ജേക്കബിന് ആയിരുന്നു നിര്‍മാണത്തിന്റെ ചുമതല. 1928-ല്‍ നിര്‍മാണം തുടങ്ങിയ പാലം 1930 ജൂണ്‍ ഒന്നിന് തിരുവിതാംകൂര്‍ റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി ജനങ്ങള്‍ക്കായി തുറന്നു നല്‍കി. പാലത്തിന് അടിയില്‍ കൂടി പത്തേമാരികള്‍ക്ക് കടന്നു പോകാന്‍ വേണ്ടി ഒരു ഭാഗം ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലായിരുന്നു നിര്‍മാണം. സേതുലക്ഷ്മിഭായി ഉദ്ഘാടനം ചെയ്ത പാലം ചരിത്രത്തില്‍ അടയാളപ്പെട്ടതും സേതുലക്ഷ്മിഭായിയുടെ പേരിലാണ്.

ദേശീയപാതയുടെ അലൈന്‍മെന്റ് മാറുകയും ജീവിത വികാസത്തിന് വേഗം കൈവരികയും ചെയ്തതോടെ നീണ്ടകരയില്‍ പുതിയ പാലം നിര്‍മിക്കാന്‍ 1968-ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സേതുലക്ഷ്മി പാലത്തിന് കിഴക്ക് ഭാഗത്തായി നിര്‍മിച്ച നിലവിലെ പാലം 1972 ജനുവരി 24ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരന്‍ നാടിന് സമര്‍പ്പിച്ചു. 422.5 മീറ്റര്‍ നീളത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അരനൂറ്റാണ്ട് ജില്ലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലങ്ങളിലൊന്നായിരുന്നു നീണ്ടകരയിലേത്.

സേതുലക്ഷ്മി പാലം ചരിത്ര സ്മാരകമായി സംരക്ഷിക്കാന്‍ കഴിഞ്ഞില്ല

നീണ്ടകരയില്‍ പുതിയ പാലം വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ സേതുലക്ഷ്മി പാലം പൊളി
ച്ച്‌നീക്കി. തിരുവിതാംകൂറിന്റെ രാജ മുദ്രകളും സേതുലക്ഷ്മിഭായിയുടെ പേരും അടയാളപ്പെടുത്തിയ പഴയ പാലത്തിന്റെ ശിലാഫകലം, കൊല്ലം കടന്ന് പോയ വഴികളുടെ ഓര്‍മ്മപ്പെടുത്തലായി നീണ്ടകരയില്‍ കാണാം. സേതുലക്ഷ്മി പാലം ചരിത്ര സ്മാരകമായി സം
രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍മ്മാണത്തിലെ വൈവിധ്യങ്ങളാല്‍ ഏറെ പ്രത്യേകകള്‍ ഉണ്ടായിരുന്ന പാലത്തിന്റെ ചില കല്‍ക്കെട്ടുകളും ശിലാഫലകവും മാത്രമാണ് ഇവിടെ ശേഷിക്കുന്നത്.

നീണ്ടകരയിലെ നിലവിലെ പാലത്തിന് സമാന്തരമായി വീതി കൂടിയ മറ്റൊരു പാലം കൂടി
വേണമെന്ന ആവശ്യം വര്‍ഷങ്ങളായി സജീവമായിരുന്നു. നിലവിലെ റോഡുകളുമായി
താരതമ്യപ്പെടുത്തുമ്പോള്‍ വീതികുറഞ്ഞ നീണ്ടകര പാലത്തില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരക്കേറിയ ദേശീയപാത പലപ്പോഴും മണിക്കൂറുകളോളം നിശ്ചലമായിട്ടുണ്ട്.

കൊല്ലം നഗരത്തിലേക്കും തിരിച്ചും വാഹനങ്ങള്‍ കടത്തി വിടാന്‍ മറ്റൊരു മാര്‍ഗമില്ലാത്തത്
തിരിച്ചടി ആയിരുന്നു. പുതിയതായി രണ്ട് പാലങ്ങള്‍ വരുന്നതോടെ ഇത്തരം പ്രതിസന്ധി
കള്‍ക്കൊക്കെയും പൂര്‍ണ്ണമായ പരിഹാരമുണ്ടാകുമെന്നാണ് കൊല്ലത്തിന്റെ പ്രതീക്ഷ.

Tags: kollamNational highway developmentNeendakara Bridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.