Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമകൃഷ്ണമഠത്തില്‍ നിന്നും വാങ്ങിയ 130 കോടി രൂപ തിരിച്ചുനല്‍കിയില്ല; കെടിഡിഎഫ് സിയുടെ ബാങ്കിതര ലൈസന്‍സ് റദ്ദാക്കുമെന്ന് ആര്‍ബിഐ

ശ്രീരാമകൃഷ്ണാ മിഷനില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് കെടിഡി എഫ് സിയ്‌ക്കെതിരെ നടപടിയ്‌ക്ക് മുതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 04:31 pm IST
in Kerala

കൊച്ചി: കേരള ഗതാഗത വികസന ധനകാര്യ കോര്‍പറേഷന്റെ (കെടിഡിഎഫ് സി) ബാങ്കിംഗ് ഇതര ലൈസന്‍സ് റിസര്‍വ്വ് ബാങ്ക് റദ്ദാക്കും. ശ്രീരാമകൃഷ്ണാ മിഷനില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് കെടിഡി എഫ് സിയ്‌ക്കെതിരെ നടപടിയ്‌ക്ക് മുതിരുന്നത്. കെടിഡിഎഫ് സിയുടെ ബാങ്കിംഗ് ഇതര ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രത്യേക ദൂതന്‍ വഴി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു കഴിഞ്ഞു.

കെഎസ്ആര്‍ടിസിയ്‌ക്ക് ഫണ്ട് നല്‍കാന്‍ വേണ്ടിയാണ് കെടിഡിഎഫ് സി എന്ന സ്ഥാപനം സര്‍ക്കാര്‍ തുടങ്ങിയത്. ബാങ്കുകളില്‍ നിന്നു പോലും ഈ സ്ഥാപനം വായ്‌പ എടുത്തിട്ടുണ്ട്. കാലാവധി എത്തിയ 28 ഓളം സ്ഥിരനിക്ഷേപങ്ങള്‍ തിരിച്ചുകിട്ടാന്‍ ശ്രീരാമകൃഷ്ണ മഠം അധികൃതര്‍ കെടിഡിഎഫ് സി യെ സമീപിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്. കെടിഡിഎഫ് സിയുടെ കയ്യില്‍ തിരിച്ചുനല്‍കാന്‍ പണമില്ല. ഇതോടെ ശ്രീരാമകൃഷ്ണ മഠം അധികൃതര്‍ തിരുവനന്തപുരത്തേക്ക് നിയമവിദഗ്ധരുടെ ഒരു ടീമുമായാണ് എത്തിയത്. തിരിച്ചുതരാന്‍ തങ്ങളുടെ കയ്യില്‍ പണമില്ലെന്നും വേണമെങ്കില്‍ സര്‍ക്കാരിനോട് ചോദിച്ചോളൂ എന്ന വിശദീകരണവുമായി കെടിഡിഎഫ് സി അധികൃതര്‍ കയ്യൊഴിഞ്ഞു.
ശ്രീരാമകൃഷ്ണമഠം കെടിഡിഎഫ് സിയ്‌ക്ക് നല്‍കിയ വായ്‌പയ്‌ക്ക് ഗ്യാരണ്ടി നിന്നത് സര്‍ക്കാരാണ്. അതിനാല്‍ സര്‍ക്കാര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍ പിന്നീട് റിസര്‍വ്വ് ബാങ്കിനെ സമീപിച്ചു. ഇതോടെ പണം കേരള സര്‍ക്കാര്‍ നല്‍കണമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് അധികൃതര്‍. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഈ നിര്‍ദേശം കാട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ പോവുകയാണ് ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍. ഹൈക്കോടതിയ്‌ക്കും ആര്‍ബിഐ നിര്‍ദേശത്തെ ശരിവെയ്‌ക്കാനേ കഴിയൂ.

ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതകളിലേക്ക് കൂപ്പുകുത്താനാണ് സാധ്യത. ബാങ്കുകളില്‍ നിന്നു പോലും കെടിഡിഎഫ് സി വായ്‌പ എടുത്തിട്ടുണ്ട്. അതിനും ഗ്യാരണ്ടി സര്‍ക്കാര്‍ തന്നെയാണ്. നിയമപരമായി സര്‍ക്കാരിനാണ് ബാധ്യത. കിഫ്ബിയില്‍ നിക്ഷേപം നടത്തിയവര്‍ക്കും സര്‍ക്കാര്‍ തന്നെയാണ് ഗ്യാരണ്ടി. സര്‍ക്കാരിനു കൈ കഴുകാന്‍ കഴിയില്ല.നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടി വരുമെന്ന് അഞ്ചാം ധനകാര്യകമ്മിഷന്‍ അധ്യക്ഷനായിരുന്ന ബി.എ.പ്രകാശ് പറയുന്നു.

കെടിഡിഎഫ് സിയുടെ വീഴ്ച വന്‍സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ ഇത് കേരള ബാങ്കിനെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. തൃശൂരിലെ കരുവന്നൂര്‍ ബാങ്കില്‍ നിന്നും തുടങ്ങിയ ബാങ്ക് ദുരന്തങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നും പറയപ്പെടുന്നു. കേരള ബാങ്ക് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെടിഡിഎഫ് സിക്ക് 356 കോടി രൂപ വായ്‌പ നല്‍കിയിരുന്നു. ഈടൊന്നുമില്ലാതെയാണ് കേരളാ ബാങ്ക് ഈ വായ്‌പ നല്‍കിയത്. അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നിര്‍ദേശപ്രകാരമായിരുന്നു കെഎസ് ആര്‍ടിസിയ്‌ക്ക് വേണ്ടി കേരളബാങ്ക് ഇത്രയും വലിയ തുക നല‍്കിയത്. ഈ തുക ഇപ്പോള്‍ കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയായി മാറിയിരിക്കുകയാണ്. ഈ 356 കോടി രൂപ ഇപ്പോള്‍ പലിശയും കൂട്ടുപലിശയും ആയി 900 കോടി രൂപ കവിഞ്ഞിരിക്കുകയാണ്. കെടിഡിഎഫ് സി സാമ്പത്തികപ്രതിസന്ധിയിലായതോടെ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നത് റിസര്‍വ്വ് ബാങ്ക് വിലക്കിയിരിക്കുകയാണ്.

 

 

Tags: Kerala High courtKerala BankSriRamakrishnamissionSriramakrishnaKTDFC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

Kerala

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.