Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമകൃഷ്ണമഠത്തില്‍ നിന്നും വാങ്ങിയ 130 കോടി രൂപ തിരിച്ചുനല്‍കിയില്ല; കെടിഡിഎഫ് സിയുടെ ബാങ്കിതര ലൈസന്‍സ് റദ്ദാക്കുമെന്ന് ആര്‍ബിഐ

ശ്രീരാമകൃഷ്ണാ മിഷനില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് കെടിഡി എഫ് സിയ്‌ക്കെതിരെ നടപടിയ്‌ക്ക് മുതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 04:31 pm IST
in Kerala

കൊച്ചി: കേരള ഗതാഗത വികസന ധനകാര്യ കോര്‍പറേഷന്റെ (കെടിഡിഎഫ് സി) ബാങ്കിംഗ് ഇതര ലൈസന്‍സ് റിസര്‍വ്വ് ബാങ്ക് റദ്ദാക്കും. ശ്രീരാമകൃഷ്ണാ മിഷനില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് കെടിഡി എഫ് സിയ്‌ക്കെതിരെ നടപടിയ്‌ക്ക് മുതിരുന്നത്. കെടിഡിഎഫ് സിയുടെ ബാങ്കിംഗ് ഇതര ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രത്യേക ദൂതന്‍ വഴി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു കഴിഞ്ഞു.

കെഎസ്ആര്‍ടിസിയ്‌ക്ക് ഫണ്ട് നല്‍കാന്‍ വേണ്ടിയാണ് കെടിഡിഎഫ് സി എന്ന സ്ഥാപനം സര്‍ക്കാര്‍ തുടങ്ങിയത്. ബാങ്കുകളില്‍ നിന്നു പോലും ഈ സ്ഥാപനം വായ്‌പ എടുത്തിട്ടുണ്ട്. കാലാവധി എത്തിയ 28 ഓളം സ്ഥിരനിക്ഷേപങ്ങള്‍ തിരിച്ചുകിട്ടാന്‍ ശ്രീരാമകൃഷ്ണ മഠം അധികൃതര്‍ കെടിഡിഎഫ് സി യെ സമീപിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്. കെടിഡിഎഫ് സിയുടെ കയ്യില്‍ തിരിച്ചുനല്‍കാന്‍ പണമില്ല. ഇതോടെ ശ്രീരാമകൃഷ്ണ മഠം അധികൃതര്‍ തിരുവനന്തപുരത്തേക്ക് നിയമവിദഗ്ധരുടെ ഒരു ടീമുമായാണ് എത്തിയത്. തിരിച്ചുതരാന്‍ തങ്ങളുടെ കയ്യില്‍ പണമില്ലെന്നും വേണമെങ്കില്‍ സര്‍ക്കാരിനോട് ചോദിച്ചോളൂ എന്ന വിശദീകരണവുമായി കെടിഡിഎഫ് സി അധികൃതര്‍ കയ്യൊഴിഞ്ഞു.
ശ്രീരാമകൃഷ്ണമഠം കെടിഡിഎഫ് സിയ്‌ക്ക് നല്‍കിയ വായ്‌പയ്‌ക്ക് ഗ്യാരണ്ടി നിന്നത് സര്‍ക്കാരാണ്. അതിനാല്‍ സര്‍ക്കാര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍ പിന്നീട് റിസര്‍വ്വ് ബാങ്കിനെ സമീപിച്ചു. ഇതോടെ പണം കേരള സര്‍ക്കാര്‍ നല്‍കണമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് അധികൃതര്‍. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഈ നിര്‍ദേശം കാട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ പോവുകയാണ് ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍. ഹൈക്കോടതിയ്‌ക്കും ആര്‍ബിഐ നിര്‍ദേശത്തെ ശരിവെയ്‌ക്കാനേ കഴിയൂ.

ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതകളിലേക്ക് കൂപ്പുകുത്താനാണ് സാധ്യത. ബാങ്കുകളില്‍ നിന്നു പോലും കെടിഡിഎഫ് സി വായ്‌പ എടുത്തിട്ടുണ്ട്. അതിനും ഗ്യാരണ്ടി സര്‍ക്കാര്‍ തന്നെയാണ്. നിയമപരമായി സര്‍ക്കാരിനാണ് ബാധ്യത. കിഫ്ബിയില്‍ നിക്ഷേപം നടത്തിയവര്‍ക്കും സര്‍ക്കാര്‍ തന്നെയാണ് ഗ്യാരണ്ടി. സര്‍ക്കാരിനു കൈ കഴുകാന്‍ കഴിയില്ല.നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടി വരുമെന്ന് അഞ്ചാം ധനകാര്യകമ്മിഷന്‍ അധ്യക്ഷനായിരുന്ന ബി.എ.പ്രകാശ് പറയുന്നു.

കെടിഡിഎഫ് സിയുടെ വീഴ്ച വന്‍സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ ഇത് കേരള ബാങ്കിനെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. തൃശൂരിലെ കരുവന്നൂര്‍ ബാങ്കില്‍ നിന്നും തുടങ്ങിയ ബാങ്ക് ദുരന്തങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നും പറയപ്പെടുന്നു. കേരള ബാങ്ക് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെടിഡിഎഫ് സിക്ക് 356 കോടി രൂപ വായ്‌പ നല്‍കിയിരുന്നു. ഈടൊന്നുമില്ലാതെയാണ് കേരളാ ബാങ്ക് ഈ വായ്‌പ നല്‍കിയത്. അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നിര്‍ദേശപ്രകാരമായിരുന്നു കെഎസ് ആര്‍ടിസിയ്‌ക്ക് വേണ്ടി കേരളബാങ്ക് ഇത്രയും വലിയ തുക നല‍്കിയത്. ഈ തുക ഇപ്പോള്‍ കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയായി മാറിയിരിക്കുകയാണ്. ഈ 356 കോടി രൂപ ഇപ്പോള്‍ പലിശയും കൂട്ടുപലിശയും ആയി 900 കോടി രൂപ കവിഞ്ഞിരിക്കുകയാണ്. കെടിഡിഎഫ് സി സാമ്പത്തികപ്രതിസന്ധിയിലായതോടെ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നത് റിസര്‍വ്വ് ബാങ്ക് വിലക്കിയിരിക്കുകയാണ്.

 

 

Tags: Kerala High courtKerala BankSriRamakrishnamissionSriramakrishnaKTDFC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

.കെ. പ്രീത, ലിസ് മാത്യു ആന്ത്രപ്പേര്‍
Kerala

ഹൈക്കോടതിയിലേക്ക് രണ്ട് വനിതാ ജഡ്ജിമാര്‍ കൂടി

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

എന്തുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും മാത്രം ഇസ്രയേല്‍ വധിക്കാത്തത് ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ?

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.