Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നികുതി പിരിവില്‍ ഗുരുതര വീഴ്ച ; കിട്ടാനുള്ളത് 28,258 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 10:36 pm IST
in India

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതി ചുമത്തുന്നതിലും അത് ഈടാക്കുന്നതിലും ഗുരുതര വീഴ്ചകളാണ് വരുത്തുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനവും കുടിശികയാണ്. കൃത്യമായ നിയമം ഉപയോഗിച്ച് നികുതി നിര്‍ണയിക്കുന്നതിലും ഡേറ്റാ ബേസിലെ അടിസ്ഥാന രേഖകള്‍ പരിശോധിക്കുന്നതിലും വരുത്തിയത് ഗുരുതര വീഴ്ചകളാണെന്നും 2022 മാര്‍ച്ച് വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊട്ടതിനും പിടിച്ചതിനുമെല്ലാം കേന്ദ്രത്തെ പഴിചാരുകയും കേന്ദ്രമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുകയും ചെയ്യുന്നതിനിടെയാണ് സിഎജിയുടെ കണ്ടെത്തല്‍.
പ്രധാന റവന്യൂ ശീര്‍ഷകങ്ങളിലെ വരുമാന കുടിശിക 28258.39 കോടി രൂപയാണ്. ചരക്ക് സേവന നികുതി വകുപ്പിന് കിട്ടാനുള്ള കുടിശിക 13,410 കോടി. മോട്ടോര്‍വാഹന വകുപ്പിന് 2868 കോടി പിരിഞ്ഞുകിട്ടാനുണ്ട്. വൈദ്യുതി നികുതി 3118 കോടി, രജിസ്ട്രേഷന്‍ 590 കോടി, വനംവകുപ്പ് 377 കോടി എന്നിങ്ങനെ കിട്ടാനുണ്ട്. ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഡേറ്റ ബേസിലെ രേഖകളില്‍ അടിസ്ഥാന പരിശോധന നടത്താത്തതിനാല്‍ 72.98 കോടിയുടെ നികുതി നഷ്ടമായി. എക്സൈസ് വകുപ്പില്‍ ബാര്‍ ലൈസന്‍സ് കൈമാറ്റം അനു
വദിച്ചതില്‍മാത്രം 2.17 കോടി രൂപയും അധിക സെക്യൂരിറ്റി തുക ഈടാക്കാത്തതിനാല്‍ 2.51 കോടിയും നഷ്ടമായി. വസ്തു തരംതിരിച്ചതിലെ ക്രമക്കേടിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയിലും തീരുവയിലും നഷ്ടമുണ്ടായെന്നും സിഎജി കണ്ടെത്തി.
ജിഎസ്ടിയില്‍ വില്പന, വ്യാപാരം മുതലായവയിന്മേലുള്ള നികുതികള്‍ ശരിയായി പ്രയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. അനുബന്ധ രേഖകള്‍ പരിശോധിക്കാതെ നികുതി നിര്‍ണ്ണയം പൂ
ര്‍ത്തിയാക്കിയത് നഷ്ടമുണ്ടാക്കുന്നു. യോഗ്യതയില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നും സിഎജി കണ്ടെത്തി. അന്തര്‍ സംസ്ഥാന സ്റ്റോക്ക് ട്രാന്‍സ്ഫര്‍ പരിശോധിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ട്. രേഖകളില്ലാതെ അന്തര്‍സംസ്ഥാന പര്‍ച്ചേസ് റിട്ടേണിന് ഇളവുകള്‍ നല്‍കുന്നതായും കണ്ടെത്തി. ഇങ്ങനെ നികുതി കണക്കാക്കുന്നതിലും പിരിക്കുന്നതിലും ജിഎസ്ടി വിഭാഗത്തിലടക്കം വ്യാപക വീഴ്ചകളുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
ഓഡിറ്റിന്റെ സന്ദര്‍ഭത്തില്‍ മാത്രമാണ് വകുപ്പുകള്‍ കുടിശികയുടെ കണക്കുകള്‍ നല്‍കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. റവന്യൂ
വകുപ്പിന് യഥാസമയം കുടിശിക റിപ്പോര്‍ട്ടു ചെയ്യാത്തതും വകുപ്പുകള്‍ പിരിക്കാന്‍ നടപടി സ്വീകരിക്കാത്തതുമാണ് കുടിശിക വര്‍ധിക്കാന്‍ കാരണം. കോടതികളിലെ സ്റ്റേ ഒഴിവാക്കാനും വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും സിഎജി നിര്‍ദേശിച്ചു.
2021-22ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 1,16,640 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19,023 കോടി രൂപയുടെ വര്‍ധന. 2021-22ല്‍ നികുതിയേതര വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3135 കോടി രൂപ വര്‍ധിച്ചു. നികുതിയേതര വരുമാനത്തിന്റെ വര്‍ധനയ്‌ക്ക് കാരണം സംസ്ഥാന ലോട്ടറിയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Tags: taxCAG REPORT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.