Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാര്‍ കത്ത്: പിണറായിയെയും വിഎസിനെയും കണ്ടു സംസാരിച്ചിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍

Solar letter: Dallal Nandakumar says he met Pinarayi and VS

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 01:49 am IST
in Kerala, News

കൊച്ചി: സോളാര്‍ കേസിലെ പരാതിക്കാരി ജയിലില്‍വച്ചെഴുതിയ കത്തിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായും സംസാരിച്ചിരുന്നെന്ന് വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. എറണാകുളത്തെ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. എകെജി സെന്ററിനടുത്തുള്ള ഫ്ളാറ്റിലാണ് പിണറായി വിജയനെ കണ്ടതെന്ന് നന്ദകുമാര്‍ പറഞ്ഞു. ഇരുവരുടെയും അറിവോടെയായിരുന്നു തന്റെ നീക്കങ്ങള്‍.
കത്ത് പുറത്തു വരണമെന്നും കലാപമാകണമെന്നും യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാനായിരുന്നു ഇവരുടെ ആഗ്രഹം. ഇതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണമായതെന്നും നന്ദകുമാര്‍ തുടര്‍ന്നു. പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്കിയിട്ടുണ്ട്. കത്ത് പുറത്തു വിടണമെന്നു തോന്നിയത് ഉമ്മന്‍ ചാണ്ടിയുടെ പേര് അതിലുണ്ടായിരുന്നതു കൊണ്ടാണ്. രണ്ടു സിബിഐ കേസുകളില്‍ ഉമ്മന്‍ ചാണ്ടി എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. രണ്ടു കത്തുണ്ട്. 25 പേജുള്ള കത്താണ് ഒറിജിനലെന്നാണ് കരുതുന്നത്. ഗണേഷ് കുമാറുമായി ബന്ധമൊന്നുമില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
കത്ത് സംഘടിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അതിന്‍ പ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. കത്ത് എനിക്കു നല്കിയത് ശരണ്യ മനോജാണ്. കത്തു കൈമാറിയതിന് മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് പണം വാങ്ങിയിട്ടില്ല. ബെന്നി ബഹനാനും
തമ്പാനൂര്‍ രവിയും മറ്റും അമ്മയുടെ ചികിത്സയ്‌ക്ക് പണം നല്കാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഏറെ കഷ്ടപ്പെടുത്തിയ ശേഷമാണ് ചികിത്സയ്‌ക്കാവശ്യമായ പണം അവര്‍ക്കു കൊടുത്തത്. പിണറായിയെക്കണ്ട് കത്തിലെ വിവരങ്ങള്‍ ധരിപ്പിക്കുകയും കത്ത് വായിക്കാന്‍ വി.എസ്. അച്യുതാനന്ദന് നല്കുകയും ചെയ്തു.
2016ല്‍ 74 സീറ്റില്‍ ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വിമാനത്തില്‍വച്ച് എന്നോടു പറഞ്ഞു. ഐജി ഹേമചന്ദ്രന്‍ കൊടുത്ത റിപ്പോര്‍ട്ടനുസരിച്ചാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. എന്നാല്‍, യുഡിഎഫില്‍ നിന്ന് മൂന്നു പേര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതോടെ ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്തു.
തന്നെ മുറിയില്‍ നിന്ന് ഇറക്കി വിട്ടെന്ന പിണറായി വിജയന്റെ അവകാശവാദം തെറ്റാണെന്നും നന്ദകുമാര്‍ പറഞ്ഞു. കേരള ഹൗസില്‍ വിഎസിന്റെ മുറിയുടെ ബെല്ലടിച്ചപ്പോള്‍ മാറിപ്പോയി. അത് പിണറായിയുടെ മുറിയായിരുന്നു. അപ്പോള്‍, നിങ്ങളെന്താണ് കാണിക്കുന്നതെന്ന് പിണറായി ചോദിച്ചു. അത്രയേ ഉണ്ടായുള്ളു. എന്നെ ഇറക്കി വിട്ടിട്ടില്ല. ശരണ്യ മനോജ് പരാതിക്കാരിയെ വിറ്റ് കാശാക്കിയെന്നും നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

Tags: Pinarayi VijayanVS AchuthanandanDallal Nandakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റം ചെറിയ രീതിയിൽ മാത്രം

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.