ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, കേരളം, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ത്രിപുരയിലും ഉത്തരാഖണ്ഡിലും ബിജെപി മൂന്ന് സീറ്റുകളും എസ്പി, കോണ്‍ഗ്രസ്, ടിഎംസി, ജെഎംഎം എന്നിവ ഓരോ സീറ്റും നേടി. സെപ്തംബര്‍ അഞ്ചിനാണ് ആറ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്.
ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭാ സീറ്റ് ബിജെപി നിലനിര്‍ത്തി.ബി ജെ പി സ്ഥാനാര്‍ത്ഥി പാര്‍വതി ദാസ് കോണ്‍ഗ്രസിന്റെ ബസന്ത് കുമാറിനെ 2,400 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുധാകര്‍ സിംഗ് ഘോസി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ദാരാ സിംഗ് ചൗഹാനെ 42,759 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.
ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ദുമ്രി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എജെഎസ്യു പാര്‍ട്ടിയുടെ യശോദാ ദേവിയെ 17,100 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ജെഎംഎം സ്ഥാനാര്‍ത്ഥി ബേബി ദേവി വിജയിച്ചു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരി നിയമസഭാ സീറ്റ് ബിജെപിയില്‍ നിന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മല്‍ ചന്ദ്ര റോയ് 4313 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ത്രിപുരയിലെ സെപാഹിജാല ജില്ലയില്‍ ധന്പൂര്, ബോക്സാനഗര്‍ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബി.ജെ.പിയുടെ തഫജ്ജല്‍ ഹുസൈന് 30,237 വോട്ടുകള്‍ക്ക് ബോക്സാനഗര്‍ സീറ്റില്‍ വിജയിച്ചപ്പോള്‍ ബിന്ദു ദേബ്നാഥ് ധന്പൂര് സീറ്റില്‍ 18,871 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
കേരളത്തില്‍ 37.719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതിനാല്‍ പ്രതിപക്ഷമായ യേുഡിഎഫ് പുതുപ്പള്ളി മണ്ഡലം നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: