എയ്ന്‍ധോവന്‍(നെതര്‍ലന്‍ഡ്സ്): യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഗ്രീസിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ്. ഹോം മാച്ചില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഡച്ച് പട ഗ്രീസിനെ തോല്‍പ്പിച്ചത്. ഡെന്മാര്ക്ക് സാന്മരീനോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്നലെ തോല്‍പ്പിച്ചു. മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ്, സ്ലൊവേനിയ, ഹംഗറി, പോളണ്ട്, ഫിന്‍ലന്‍ഡ്, ടീമുകള്‍ വിജയിച്ചു.
ലിവര്‍പൂള്‍ താരം കോഡി ഗാക്പോ അടക്കമുള്ളവര്‍ നേടിയ ഗോളുകളുടെ ബലത്തിലാണ് നെതര്‍ലന്‍ഡ്സ് ഗ്രീസിനെ തോല്‍പ്പിച്ചത്. മാര്‍ട്ടെന്‍ ഡി റൂന്, വോറ്റ് വിഗോഴ്സ്റ്റ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ജയിച്ചെങ്കിലും ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാണ് നെതര്‍ലന്‍ഡ്സ്. കളിച്ച അഞ്ച് മത്സരങ്ങളിലും ജയിച്ച ഫ്രാന്‍സ് ആണ് മുന്നില്‍. ഇന്നലെ നടന്ന കളിയില്‍ അയര്‍ലന്‍ഡിനെയാണ് ഫ്രഞ്ച് പട തോല്‍പ്പിച്ചത്. ഔറെലീന് ചോമേനിയും മാര്‍കസ് തുറാമും ഓരോ ഗോള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചത്.
ഇന്നലെ സാന്മരീനോയ്ക്കെതിരെ വമ്പന്‍ ജയം നേടിയ ഡെന്മാര്ക്കിനായി പിയെരെ ഹോംബര്‍ഗ്, യോക്കിം മീഹ്ലെ യോനസ് വിന്‍ഡ്, ക്രിസ്റ്റിയന്‍ എറിക്സണ് എന്നിവര്‍ ഗോളുകളടിച്ചു. ഗ്രൂപ്പ എച്ചില് ഉള്‍പ്പെട്ട ഡെന്മാര്ക്ക് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന ഫിന്‍ലന്‍ഡ് ഇന്നലെ കസാഖ്സ്ഥാനെ തോല്‍പ്പിച്ചു.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. മറ്റ് മത്സരങ്ങളില്‍ പോളണ്ട് ഫറോ ഐസ്ലന്ഡിനെയും(2-0) സ്ലൊവേനിയ നോര്‍തേണ്‍ അയര്‍ലന്‍ഡിനെയും(4-2) ഹംഗറി സെര്‍ബിയയെയും(2-1) തോല്‍പ്പിച്ചു. ലിത്വാനിയ-മോന്റിനെഗ്രോ(2-2), ഷീസിയ-അല്‍ബേനിയ(1-1) മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
നെതര്‍ലന്‍ഡ്സിനു വേണ്ടി കോഡി ഗാക്പോ(എട്ടാം നമ്പര്‍ ജേഴ്സി) ഗോള്‍ നേടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: