Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി സര്‍ക്കാരിന് ഐസക്കിന്റെ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 05:00 am IST
in Editorial, Vicharam

മുന്‍ ധനമന്ത്രിയും പ്രമുഖ സിപിഎം നേതാവുമായ ഡോ. തോമസ് ഐസക് പിണറായി നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരെ നടത്തിയിരിക്കുന്ന തുറന്നടിച്ചുള്ള വിമര്‍ശനം സിപിഎം നേതൃത്വത്തെയും സര്‍ക്കാരിനെയും ഞെട്ടിക്കാന്‍ പോന്നതാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചിന്ത വാരികയിലാണ് കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നതാണ് ഒന്നമത്തേത്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത വിമര്‍ശനങ്ങള്‍ ഐസക് നടത്തിയിരിക്കുന്നു എന്നതാണ് രണ്ടാമത്തേത്. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ കൃഷി, വ്യവസായം, വിദ്യാഭ്യാസം, സേവനമേഖല, പദ്ധതി നടത്തിപ്പ്, ക്ഷേമപ്രവര്‍ത്തനം, പരാതി പരിഹാര സംവിധാനം എന്നിങ്ങനെ എല്ലാ മേഖലയും തകര്‍ച്ചയിലാണെന്ന് കുറ്റപ്പെടുത്തുകയാണ് ഐസക് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഭരണ സംവിധാനത്തിന് നിരവധി പോരായ്‌മകളുണ്ടെന്ന് തുറന്നുസമ്മതിക്കുന്ന ഐസക് അതിന്റെ തെളിവുകളും ഹാജരാക്കുന്നുണ്ട്. നിരവധി പദ്ധതികള്‍ അനിശ്ചിതമായി നീളുന്നത്, വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാത്തത്, വ്യവസായ പ്രോത്‌സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലായിരിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂലമായ അഴിച്ചുപണിക്ക് പ്രായോഗിക പദ്ധതിയില്ലാത്തത്, സംസ്ഥാനം വയോജന സൗഹൃദമല്ലാത്തത്, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കുറയ്‌ക്കാന്‍ കഴിയാത്തത്, ഉല്‍പാദനക്ഷമതയും ഉല്‍പ്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജുകളില്ലാത്തത്, കോര്‍പ്പറേറ്റ് മൂലധനത്തെ ആകര്‍ഷിക്കാന്‍ കഴിയാത്തത്, ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇപ്പോഴും പിന്നിലായി തുടരുന്നത് എന്നിങ്ങനെ ഭരണപരാജയത്തിന്റെ ഒരു നീണ്ട പട്ടികതന്നെയാണ് ഐസക് നിരത്തുന്നത്. പിണറായി ഭരണത്തിന്‍ കീഴില്‍ വിമര്‍ശനവിധേയമല്ലാത്തതായി ഒരു മേഖലയുമില്ലെന്നാണ് ഐസക്കിന്റെ ലേഖനം പറയുന്നത്.
തോമസ് ഐസക് നടത്തുന്നത് പൊതുവായ വിമര്‍ശനമാണെന്നും, സര്‍ക്കാരിന്റെ നില മെച്ചപ്പെടുത്താനുള്ളതാണെന്നുമൊക്കെ പറഞ്ഞ് ഒഴിയാനാവില്ല. ഏഴ് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ളത് പിണറായി സര്‍ക്കാരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച അധികാരത്തുടര്‍ച്ച ഭരണ മികവിനുള്ള അംഗീകാരമായാണ് സിപിഎമ്മും ഇടതുമുന്നണിയും കരുതുന്നത്. എന്നാല്‍ ഇത് ഒരു അവകാശവാദം മാത്രമാണെന്നും, യാഥാര്‍ത്ഥ്യം മറിച്ചാണെന്നും ഐസക് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. സദുദ്ദേശ്യത്തോടെയാണ് ഐസക്കിന്റെ വിമര്‍ശനം എന്നും പറയാനാവില്ല. രണ്ടാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയാക്കാതിരുന്നതും, തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ പോലും അനുവദിക്കാതിരുന്നതും ഐസക്, പിണറായി വിജയന് അനഭിമതനായതുകൊണ്ടാണ്. ഇതിനുമുന്‍പ് സര്‍ക്കാരിനെതിരെ, പ്രത്യേകിച്ച് സംസ്ഥാനെത്ത സാമ്പത്തിക തകര്‍ച്ചയ്‌ക്കെതിരെ നാലുപാടുനിന്നും വിമര്‍ശനമുയര്‍ന്നപ്പോഴൊക്കെ, ഒരു സാമ്പത്തിക വിദഗ്ധനായിരുന്നിട്ടുപോ ലും ആത്മാര്‍ത്ഥമായി പ്രതിരോധിക്കാനോ മറുപടി പറയാനോ ഐസക് തയ്യാറായില്ല. അറിവും അനുഭവസമ്പത്തുമില്ലാത്ത ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അതിനു ശ്രമിച്ചപ്പോഴൊക്കെ പാളിപ്പോവുകയും, സര്‍ക്കാര്‍ കൂടുതല്‍ പഴികേള്‍ക്കേണ്ടിവരികയും ചെയ്തു. ഇതുകണ്ട് ഐസക് ഊറിച്ചിരിക്കുകയായിരുന്നിരിക്കണം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ നേട്ടങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന ഏതാണ്ട് എല്ലാംതന്നെ നിഷേധിക്കുകയാണ് ഇപ്പോള്‍ ഐസക് ചെയ്തിരിക്കുന്നത്. ഇതിനു മറുപടി പറയാന്‍ മുഖ്യമന്ത്രിക്കും മറ്റും ബാധ്യതയുണ്ട്.
ഐസക് ഒരു സാമ്പത്തിക വിദഗ്ധനാണെന്നും, വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും പറഞ്ഞ് സിപിഎമ്മിനും സര്‍ക്കാരിനും രക്ഷപ്പെടാനാവില്ല. പാര്‍ട്ടിയുടെ ഔദ്യോഗക പ്രസിദ്ധീകരണത്തിലാണ് ലേഖനം വന്നിരിക്കുന്നത്. അപ്പോള്‍ ഒരു നിലയ്‌ക്കും ഇത് വ്യക്തിപരമല്ല. സര്‍ക്കാരിനെതിരെ ചിലത് പറയാന്‍തന്നെ ഐസക് തീരുമാനിച്ചു എന്നുവേണം കരുതാന്‍. അങ്ങനെയെങ്കില്‍ ഐസക് ഒറ്റയ്‌ക്കായിരിക്കില്ല. പാര്‍ട്ടിയില്‍ ചിലരുടെയെന്നല്ല, പ്രമുഖരുടെ പിന്തുണയും ഇതിന് ലഭിച്ചിരിക്കണം. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥമായ ഒരു പ്രസിദ്ധീകരണത്തില്‍ സര്‍ക്കാരിനെ അടിമുടി വിമര്‍ശിക്കുന്ന ലേഖനം വരികയെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ളതല്ല ചിന്ത. മുന്‍കാലത്ത് അച്ചടിച്ചു വന്ന വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും മാറ്റിപ്പറയുകയോ നിഷേധിക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ അറിയാവുന്നയാളാണ് ഐസക്. എന്നിട്ടും അതിനു വിരുദ്ധമായി ചിലത് ചെയ്യാന്‍ പ്രേരിപ്പിച്ചത് പാര്‍ട്ടിക്കുള്ളിലെ പുതിയ വിഭാഗീയതയ്‌ക്കും ശീതസമരത്തിനും തെളിവാണ്. സര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമായ ഒരു ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ ഭരണത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കുന്ന ലേഖനം പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ വന്നത് നിസ്സാര കാര്യമല്ല. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി സ്വന്തം നിലയ്‌ക്ക് ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉരുണ്ടുകൂടിയിട്ടുള്ള പ്രതിഷേധമാവാം ഇതിനു പിന്നില്‍. സര്‍ക്കാരിന്റെ പരാജയങ്ങള്‍ പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്ന വ്യക്തമായ സന്ദേശം ഐസക്കിന്റെ വിമര്‍ശനത്തിലുണ്ട്.

Tags: cpmPinarayi VijayanPICKDr.Thomas Isaac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.