തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷനില്‍ സിപിഎം നേതാക്കളും പൊലീസും തമ്മില്‍ കയ്യാങ്കളി. വാഹന പരിശോധനയ്‌ക്കിടെ ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി എം.നിതീഷിനെ അസഭ്യം വിളിച്ചുവെന്നും മര്‍ദ്ദിച്ചു എന്നും ആരോപിച്ച് ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതീഷിന് പിഴയിട്ടതാണ് പ്രകോപന കാരണം.
സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് ഉള്‍പ്പടെയുള്ളവര്‍ സ്റ്റേഷനിലെത്തി പ്രതിഷേധമുയര്‍ത്തി. അസഭ്യം വിളിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ അസഭ്യം വിളിച്ചെന്ന ആരോപണം പൊലീസ് നിഷേധിച്ചു.
അനുരജ്ഞന ചര്‍ച്ചയ്‌ക്കിടെ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തള്ളിക്കയി. തുടര്‍ന്ന് പൊലീസുമായി ഉന്തും തളളുമുണ്ടായി. ഡിസിപി സിപിഎം ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തവെയാണ് തള്ളിക്കയറിയത്.
ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന ഡിസിപിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: