കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മാത്യു കുഴല്നാടന് എം എല്‍ എ. 2014ല്‍ വീണ തുടങ്ങിയ എക്സാ ലോജിക് പ്രവര്‍ത്തനരഹിതമാണ്. പ്രവര്‍ത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്ന് അദ്ദേഹം ചോദിച്ചു.
കമ്പനി വാങ്ങിയ പണം സേവനത്തിനായുളളതല്ലെന്നും അധികാരസ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിനായി നല്‍കിയതാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു.വീണയുടെ കമ്പനി ശശിധരന് കര്‍ത്തയുടെ സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയെന്നും മാത്യു കുഴല്നാടന് ആരോപിച്ചു. വീണയുടെ കമ്പനിയുടെ കണക്കുകള്‍ നിരത്തിയായിരുന്നു എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ചത്.
അധികമായി 42 ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയതിന് രേഖകളുണ്ട്. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്നും എം എല്‍ എ ആരോപിച്ചു. വീണയുടെ സ്വന്തം അക്കൗണ്ടിലെ പണവും മാത്യു കുഴല്നാടന് പരാമര്‍ശിച്ചു.
സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: