ന്യൂദല്‍ഹി: രാജ്യത്ത് ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു. ഇതില്‍ 56 ശതമാനം അക്കൗണ്ടുകളും സ്ത്രീകളുടേതാണെന്നും 67 ശതമാനം അക്കൗണ്ടുകള്‍ ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലാണെന്നും ധനമന്ത്രാലയം അറിയിച്ചു. രണ്ട് ലക്ഷം കോടി രൂപയിലേറെയാണ് ഈ അക്കൗണ്ടുകളിലെ നിക്ഷേപം.
ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ തുറന്നിരിക്കുന്നതിനാല്‍, സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ നേട്ടങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണിലും എത്തുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ അക്കൗണ്ടുകളില്‍ 34 കോടി റുപേ കാര്‍ഡുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് നാലായിരത്തിലധികം രൂപയാണ്. അഞ്ച് കോടി 50 ലക്ഷത്തിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നു.
രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ലാണ് പ്രധാനമന്ത്രി ജന്‍ ധന് യോജന ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: