Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെല്‍കര്‍ഷകരുടെ നടുവൊടിക്കരുത്

കര്‍ഷകരെ വഞ്ചിക്കുകയും, കര്‍ഷകക്ഷേമത്തിന്റെ മുഖംമൂടിയണിഞ്ഞ് പൊതുസമൂഹത്തെ കബളിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 05:10 am IST
in Editorial, Vicharam

ചിങ്ങപ്പുലരിയിലെ കര്‍ഷക ദിനാചരണം കരിദിനമായി ആചരിച്ചും കരിങ്കൊടി ഉയര്‍ത്തിയും കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് ബഹിഷ്‌കരിക്കേണ്ടിവന്നത് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക വഞ്ചനയ്‌ക്ക് തെളിവാണ്. സപ്ലൈകോ വഴി വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച നെല്ലിന് വില നല്‍കാതെ ദ്രോഹിക്കുന്നതിനാലാണ് കര്‍ഷകര്‍ക്ക് ഇത് ചെയ്യേണ്ടി വന്നത്. കുട്ടനാട്ടില്‍ മാത്രം പതിനോരായിരം കര്‍ഷകര്‍ക്കായി നൂറ് കോടിയിലേറെ രൂപ നെല്ലിന്റെ വിലയായി കിട്ടാനുണ്ടെന്നറിയുമ്പോള്‍ മറ്റു ജില്ലകളെക്കൂടി കണക്കെടുക്കുമ്പോള്‍ എത്ര വലിയ വഞ്ചനയാണ് സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നെല്‍ കര്‍ഷകര്‍ കൃഷിഭവനുകളും പാഡി ഓഫീസുകളും കയറിയിറങ്ങിയതിനെത്തുടര്‍ന്ന് ഒരാഴ്ചയ്‌ക്കുള്ളില്‍ പണം നല്‍കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാല് മാസമായിട്ടും നടപടികളൊന്നും ഉണ്ടാവാതിരുന്നതിനാലാണ് ചിങ്ങം ഒന്ന് കരിദിനമായി നെല്‍ കര്‍ഷകര്‍ക്ക് ആചരിക്കേണ്ടി വന്നത്. ശക്തമായ പ്രതിഷേധം മുന്നില്‍കണ്ട് വളരെ കുറച്ച് കര്‍ഷകര്‍ക്ക് അന്‍പതിനായിരത്തില്‍ താഴെ രൂപ മാത്രം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കടുത്ത വിവേചനമാണ്. എല്ലാ കര്‍ഷകരും അധ്വാനിച്ചു തന്നെയാണ് നെല്ലു വിളയിച്ചതും, സര്‍ക്കാര്‍ അത് സംഭരിച്ചതും. ഭൂരിഭാഗം കര്‍ഷകര്‍ക്കും നെല്ലിന്റെ വില നല്‍കാതിരിക്കുന്നത് കടുത്ത വഞ്ചനയാണ്.

എല്ലാം ശരിയാക്കാമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയതാണല്ലോ ഇടതുമുന്നണി സര്‍ക്കാര്‍. അന്നുമുതല്‍ കര്‍ഷക ക്ഷേമത്തെക്കുറിച്ചും വാചാലരാവുന്നതാണ്. എന്നാല്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കി അധികാരത്തുടര്‍ച്ച ലഭിച്ചിട്ടും ഇടതുഭരണത്തിന്‍ കീഴില്‍ കര്‍ഷകനു കഞ്ഞി കുമ്പിളില്‍ തന്നെ. ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്നാണ് വയ്‌പ്പെങ്കിലും കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ മന്ത്രി സിപിഎമ്മിന്റെ കുടികിടപ്പുകാരനെപ്പോലെയാണ്. സിപിഎമ്മുകാരനായ ധനമന്ത്രി കൃഷി വകുപ്പിന് ഫണ്ട് അനുവദിക്കുന്നില്ലെന്ന് ഇടക്കിടെ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. പാടത്തെ ചെളിയിലിറങ്ങിയും, വിതയ്‌ക്കാനും കൊയ്യാനുമൊക്കെ കൃഷിപ്പണിക്കാര്‍ക്കൊപ്പം കൂടിയും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ടെങ്കിലും സ്വന്തം വകുപ്പിന് അര്‍ഹമായ ഫണ്ട് വാങ്ങിച്ചെടുക്കാനോ, കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനോ കൃഷിമന്ത്രിക്ക് കഴിയുന്നില്ല. തരിശു ഭൂമിയിലൊക്കെ കൃഷിയിറക്കി സ്വയംപര്യാപ്തത നേടുമെന്നും, അരിക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുമെന്നുമൊക്കെ വീരവാദം മുഴക്കുന്നവരാണ് സംഭരിച്ച നെല്ലിന് വില നല്‍കാതെ കര്‍ഷകരുടെ അധ്വാനത്തെ പരിഹസിക്കുന്നത്. പാര്‍ട്ടി വോട്ടു ബാങ്കുകളായ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോഴാണ് മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. നെല്‍കൃഷിയില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നെല്ലിന് മതിയായ വില യഥാസമയം സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് ലഭിക്കാത്തതാണ്.

ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ വിളകള്‍ എവിടെയും കൊണ്ടുചെന്ന് വില്‍ക്കാന്‍ കഴിയുന്നതുള്‍പ്പെടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്നതായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍. സമ്പന്ന കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ നിയമത്തിനെതിരെ സമരം ചെയ്തവരാണ് പ്രതിപക്ഷ കക്ഷികള്‍. ഒരു പടി കൂടി കടന്ന് കേരള നിയമസഭ ഈ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളുടെ ഗുണഫലം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കാനാണ് സിപിഎമ്മും സര്‍ക്കാരും നോക്കുന്നത്. ഇവര്‍ തന്നെയാണ് കര്‍ഷകരില്‍നിന്ന് നെല്ലു വാങ്ങിയിട്ട് വില നല്‍കാതിരിക്കുന്നതും. അടുത്തിടെയാണല്ലോ ഒരു കര്‍ഷകന്റെ വാഴത്തോട്ടം വെട്ടി നശിപ്പിച്ചതിന് കെഎസ്ഇബി മൂന്നരലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. വായ്‌പയെടുത്ത് മുടിഞ്ഞ് യഥാസമയം സഹായം ലഭിക്കാതെ എത്രയോ കര്‍ഷകര്‍ക്കാണ് ഏഴ് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ ആത്മഹത്യയില്‍ അഭയം തേടേണ്ടിവന്നത്. എത്രയോ കുടുംബങ്ങളാണ് ഇങ്ങനെ അനാഥമായത്. എന്നിട്ടും കര്‍ഷകരെ വഞ്ചിക്കുകയും, കര്‍ഷകക്ഷേമത്തിന്റെ മുഖംമൂടിയണിഞ്ഞ് പൊതുസമൂഹത്തെ കബളിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഒരുവിധത്തിലുള്ള അധ്വാനവുമില്ലാതെ അഴിമതികളിലൂടെ പണമുണ്ടാക്കി നാടുവാഴുന്നവര്‍ കര്‍ഷകരുടെ ജീവനും ജീവിതത്തിനും വില കല്‍പ്പിക്കുന്നില്ല. ഇതുവരെയുള്ള ഇടതുഭരണത്തിന്റെ സ്ഥിതി ഇതായിരുന്നു. ഇനി അതിന് മാറ്റം വരാനും പോകുന്നില്ല.

Tags: PaddySupplycochingamFarmersAgricultureKerala GovernmentLDF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

Kerala

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

പുതിയ വാര്‍ത്തകള്‍

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.