Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

'അഹം അഹം' എന്നുള്ളില്‍ സദാ അങ്കുരിക്കുന്ന തോന്നല്‍ ജീവന്റെ തുടിപ്പാവുമ്പോള്‍ അത് സങ്കുചിതമായ അഹങ്കാരമായി തീരാനിടയുണ്ട് എന്ന തിരിച്ചറിവിലാണ് അങ്ങനെയുള്ള അഹത്തെ വിശ്വം മുഴുവനും നിറഞ്ഞുവിളങ്ങുന്ന 'അഹ'മാക്കി തീര്‍ക്കണമേ എന്ന പ്രാര്‍ത്ഥന എഴുത്തച്ഛന്‍ നമുക്കായി തരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 06:57 pm IST
in Samskriti

ഡോ.സുകുമാര്‍ കാനഡ

‘അഹം അഹം’ എന്നുള്ളില്‍  സദാ അങ്കുരിക്കുന്ന തോന്നല്‍  ജീവന്റെ തുടിപ്പാവുമ്പോള്‍ അത് സങ്കുചിതമായ അഹങ്കാരമായി തീരാനിടയുണ്ട് എന്ന തിരിച്ചറിവിലാണ് അങ്ങനെയുള്ള അഹത്തെ വിശ്വം മുഴുവനും നിറഞ്ഞുവിളങ്ങുന്ന ‘അഹ’മാക്കി തീര്‍ക്കണമേ എന്ന  പ്രാര്‍ത്ഥന എഴുത്തച്ഛന്‍ നമുക്കായി തരുന്നത്. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യത്തെ എത്ര ഭംഗിയായാണ് ശുദ്ധമലയാളത്തില്‍ അദ്ദേഹം പറഞ്ഞുവച്ചിരിക്കുന്നത്! ചെറിയ ഒന്നില്‍ നിന്നും വലിയ ഒന്നിലേക്കുള്ള മാറ്റം, ദൈ്വതത്തില്‍ നിന്നും അദൈ്വതത്തിലേക്കുള്ള ആശയ സംക്രമണം തന്നെയാണ്.

‘ആനന്ദ ചിന്മയഹരേ ഗോപികാരമണ!

ഞാനെന്ന ഭാവമതു തോന്നായ്‌കവേണമിഹ

തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി

തോന്നേണമേ വരദ നാരായണായ നമഃ’

ജീവിതത്തിന്റെ അസ്ഥിരതയെപ്പറ്റി രാമായണത്തിലും മറ്റു കൃതികളിലും എഴുത്തച്ഛന്‍ പ്രതിപാദിക്കുന്നുണ്ട്. ക്ഷണികവും ദുഃഖപര്യവസായിയുമായ ജീവിതം ചുട്ടുപഴുത്ത ലോഹത്തില്‍ വീഴുന്ന ജലകണികകള്‍ പോലെ അല്‍പ്പായുസ്സാണ്, വെറും മായയാണ് എന്ന് എന്നദ്ദേഹം പറയുന്നത് എത്ര കാവ്യചാരുതയോടെ, എന്നാല്‍ കൃത്യതയോടെയാണ്.  

‘ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാചഞ്ചലം  

വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ  

വഹ്നി സന്തപ്ത ലോഹസ്ഥാംബുബിന്ദുനാ  

സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം’  

ഉണ്ടായതിനെല്ലാം നാശമുണ്ടെന്നും ജനിക്കുന്നതിനെല്ലാം മരണമുണ്ടെന്നും ഉള്ള വേദാന്തസത്യം എഴുത്തച്ഛന്റെ കൃതികളില്‍ നിന്നും വായിച്ചെടുക്കാം. ‘ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടതിലുള്ള ഇണ്ടലാണ്’ ജീവിതദുഃഖത്തിന് കാരണമെന്ന് എഴുത്തച്ഛന്‍ വ്യക്തമാക്കുന്നു. രണ്ടില്ലാത്ത (അദൈ്വത) അവസ്ഥയിലേക്ക് തിരികെയെത്താന്‍ ഭഗവദ്കൃപ കൂടിയേ കഴിയൂ എന്ന് ഭക്തമനസ്സുകളെ ഉദ്‌ബോധി പ്പിക്കുകയാണ് അദ്ദേഹം.

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി

ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ

പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാവലിക

ളുണ്ടാക വേണമിഹ നാരായണായ നമഃ

അദ്ധ്യാത്മരാമായണത്തിലെ സ്തുതികളിലും (അഹല്യാ സ്തുതി, കൗസല്യാസ്തുതി, അഗസ്ത്യസ്തുതി, കബന്ധസ്തുതി തുടങ്ങിയവ) ഉപദേശങ്ങളിലും (ലക്ഷ്മണോപദേശം, വിഭീഷണോപദേശം തുടങ്ങിയവ) നമുക്ക് അദൈ്വതസാരം തെളിഞ്ഞു കാണാം. ഏറെക്കുറെ സമകാലികനായിരുന്ന മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി നാരായണീയം ആറാം ദശകത്തില്‍ വിശദമാക്കിയ വിരാട് സ്വരൂപവര്‍ണ്ണനം തന്നെയാണ് കബന്ധസ്തുതിയിലൂടെ എഴുത്തച്ഛനും അവതരിപ്പിക്കുന്നത്.  

ഈശ്വരനുണ്ടോ എന്ന ചോദ്യത്തിന് സാംഗത്യമേയില്ല. എന്തെന്നാല്‍ കാലത്തിനും ദേശത്തിനും അതീതമായ ഏകവും അദ്വയവുമായ ചൈതന്യം, പരംപൊരുള്‍, അല്ലെങ്കില്‍ ഈശ്വരനല്ലാതെ മറ്റൊന്നും ദൃശ്യമോ അദൃശ്യമോ ആയി വിശ്വപ്രപഞ്ചത്തില്‍ ഇല്ല എന്ന വിരാട് തത്ത്വമാണ്, അദൈ്വത സാരമാണ്, എഴുത്തച്ഛന്റെ കൃതികളില്‍ വെളിവാക്കപ്പെടുന്നത്.  

Tags: keralaരാമായണംHindutvaആത്മീയത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.