Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെ എസ് ചിത്ര: വീട്ടുകാരിയായ പാട്ടുകാരി

ചലച്ചിത്ര പിന്നണിഗാന രംഗത്ത് നാലുപതിറ്റാണ്ടിന്റെ സ്വരമാധുരി നിറച്ച കെ.എസ്.ചിത്രയ്‌ക്ക് ഇന്ന് അറുപതാം പിറന്നാള്‍. മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയില്‍, കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ.എസ്.ചിത്രയുടെ വിശേഷണങ്ങള്‍. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃതം, മലായ്, അറബിക്, സിംഹള ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇക്കാലത്തിനിടെ ഇരുപത്തിയാറായിരത്തിലധികം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ആറു തവണ ദേശീയ പുരസ്‌കാരവും വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. പിന്നണിഗായകന്‍ ജി.വേണുഗോപാല്‍ ചിത്രയെക്കുറിച്ചെഴുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 09:20 pm IST
in Article

ജി വേണുഗോപാല്‍

കെ എസ് ചിത്രയുമായി വര്‍ഷങ്ങള്‍ നീണ്ട ആഴമേറിയ അടുപ്പവും സൗഹൃദവുമുണ്ട്. കലാലയ കാലത്തു തുടങ്ങിയ പരിചയം പിന്നണി ഗാനരംഗത്തേയ്‌ക്ക് എത്തിയപ്പോഴും അതേ ശോഭയോടെ നിലനിന്നു.  ഒരുമിച്ച് നിരവധി പാട്ടുകളുടെ പിന്നണിയില്‍ സ്വരമായി. കൂടെ പാടുന്നയാളെ എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിക്കുന്ന സ്നേഹഗായികയാണ് ചിത്ര.

കോളജ് കാലഘട്ടത്തില്‍ ഞാനും  ഗായകന്‍ ശ്രീനിവാസ്, സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ എന്നിങ്ങനെ കുറച്ചുപേര്‍ അടങ്ങിയ ഒരു സംഗീത കൂട്ടായ്‌മ ഉണ്ടായിരുന്നു. ബ്ലൂ ബേര്‍ഡ്സ് എന്നായിരുന്നു ഞങ്ങളുടെ ഓര്‍ക്കസ്ട്രയുടെ പേര്. എല്ലാവരും ചേര്‍ന്ന് വിവിധ കോളജുകളില്‍ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. എന്‍ജിനിയറിങ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമൊക്കെ പരിപാടികള്‍ക്കായി പോകുമായിരുന്നു.  

അന്ന് ഇടയ്‌ക്ക് ഞങ്ങള്‍ക്കൊപ്പം പാടാന്‍ ചിത്രയും ചേച്ചി ബീനയും അരുന്ധതിയുമുള്‍പ്പെടെയുള്ള ഗായകരും എത്തിയിരുന്നു.  ഞങ്ങള്‍ സമകാലികര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രതിഭയുള്ളത് ചിത്രയ്‌ക്കാണ്. എത്രയൊക്കെ ഉന്നതിയില്‍ നിന്നാലും പരിചയപ്പെടുത്തലുകളോ പുകഴ്‌ത്തലുകളോ ഇഷ്ടപ്പെടാത്ത ആളാണ് ചിത്ര.

ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിയപ്പോഴും ഒരുമിച്ച് പല യുഗ്മഗാനങ്ങളും പാടി. സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ചിത്രയ്‌ക്കൊപ്പം ഡ്യുയറ്റ് പാടാന്‍ പോയാലും പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പുകളുടെയും ആവശ്യമില്ല. കാരണം ചിത്ര എല്ലാം പഠിച്ചൊരുങ്ങിയാണ് വരാറുള്ളത്. കൂടെയുള്ള ആള്‍ക്ക് തെറ്റിയാലും പറഞ്ഞു തന്നു സഹായിക്കും. ചിത്ര വളരെ ഫാസ്റ്റ് ലേണര്‍ ആണെന്നു പറയാം. വേഗത്തില്‍ പഠിക്കുകയും പഠിപ്പിച്ചു തരികയും ചെയ്യും.

പല രംഗങ്ങളിലും പ്രതിഭാധനരായ നിരവധി വ്യക്തികളെ നാം കാണാറുണ്ട്. പക്ഷേ അവരില്‍ നിന്നൊക്കെ ചിത്രയെ മാറ്റി നിര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്. വളരെയേറെ മാനുഷിക മൂല്യമുള്ള ആളാണ് ചിത്ര.  ചിത്രയുടെ നല്ല മനസ്സ് വിവരിക്കാന്‍ എന്റെ വ്യക്തിപരമായ ഈ ഒരു അനുഭവം മാത്രം മതി.  എന്റെ ഭാര്യാ സഹോദരന്‍ രാമചന്ദ്രന്‍ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണര്‍ത്തിയത് ചിത്രയുടെ സ്വരമാണ്. രാമചന്ദ്രന്‍ വളരെ പ്രശസ്തനായ വയലിനിസ്റ്റ് ആയിരുന്നു. ഇളയരാജയ്‌ക്കും റഹ്മാനും ഉള്‍പ്പെടെ പ്രഗത്ഭരായ ഒട്ടുമിക്ക സംഗീതജ്ഞര്‍ക്കുമൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററില്‍ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥ. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലില്‍ ഇരുന്ന് ചെവിയോടു ചേര്‍ന്ന് ‘പാടറിയേന്‍ പടിപ്പറിയേന്‍’ എന്ന പാട്ടിന്റെ ഏതാനും വരികള്‍ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ പ്രതികരിച്ചു. ‘ദ് ഗോള്‍ഡന്‍ വോയ്സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്‌ക്കു തിരിച്ചു വന്നു. കൂടുതലൊന്നും ചിത്രയെക്കുറിച്ചു പറയേണ്ടതില്ല. പാട്ടുകാരെല്ലാവരും വീട്ടുകാരല്ല. പക്ഷേ ഈ പാട്ടുകാരി നമ്മുടെയെല്ലാം വീട്ടുകാരി കൂടിയാണ്.

Tags: കെ.എസ് ചിത്രmalayalam cinemaSong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

Entertainment

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.