Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് മുന്നണികള്‍ വ്യക്തമാക്കണം പി.കെ.കൃഷ്ണദാസ്

പ്രതിപക്ഷ ഐക്യം വെറും സ്വപ്‌നംമാത്രമാണ്. ഭാരതത്തെ തുണ്ടംതുണ്ടമാക്കാനുള്ള ആന്റി ഇന്ത്യ എന്ന പേരാണ് ഇവര്‍ക്ക് യോജിച്ചത്. കേരളവും ബംഗാളുമൊഴിച്ച് ഒരിടത്തും വേരില്ലാത്ത സിപിഎമ്മും ബംഗാളൊഴിച്ച് മറ്റെവിടെയുമില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ്സും ഒക്കെ ചേര്‍ന്നാല്‍ ബിജെപിക്ക് ബദലാകുമെന്നത് യാഥാര്‍ത്ഥ്യവുമായി നിരക്കാത്തതാണ് അദ്ദേഹം പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jul 21, 2023, 09:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: പ്രതിപക്ഷ കക്ഷികളുടെ ബംഗളൂരു സമ്മേളനത്തില്‍ ഇടത്‌വലത് മുന്നണികളുടെ ഘടകകക്ഷികള്‍ ഭൂരിഭാഗവും പങ്കെടുത്ത സ്ഥിതിക്ക് കേരളത്തില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്ന്  ബിജെപി ദേശീയനിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന പ്രഖ്യാപനം കേരളത്തില്‍ നടപ്പാക്കാനുള്ള രാഷ്‌ട്രീയ മാന്യത കാണിക്കാന്‍ ഇരു മുന്നണികളും തയ്യാറാവുമോയെന്ന് തുറന്ന് പറയണം. പ്രതിപക്ഷ ഐക്യസമ്മേളനം മുംബൈയില്‍ ചേരുന്നതിന് മുമ്പ് കേരളത്തില്‍ സംയുക്തയോഗം നടത്താന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണം.

ബംഗളൂരുവില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ സമ്മേളനത്തില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നതെന്ന് സിപിഎം വ്യക്തമാക്കണം . പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുത്തെങ്കിലും പിണറായി വിജയന്‍ വിട്ടുനിന്നത് വിയോജിപ്പ് കാരണമാണെങ്കില്‍ അത് തുറന്ന് പറയാന്‍ സിപിഎം നേതൃത്വം തയ്യാറാകണം. സംയുക്തയോഗത്തിന് ശേഷം മാധ്യമങ്ങളുമായി പങ്കുവെച്ചത് ഒറ്റക്കെട്ടായി നീങ്ങുമെന്നാണെങ്കിലും പിന്നീട് പുറത്ത് വന്നത് അഭിപ്രായ വ്യത്യാസങ്ങളായിരുന്നു.

പ്രതിപക്ഷ ഐക്യം വെറും സ്വപ്‌നംമാത്രമാണ്. ഭാരതത്തെ തുണ്ടംതുണ്ടമാക്കാനുള്ള ആന്റി ഇന്ത്യ എന്ന പേരാണ് ഇവര്‍ക്ക് യോജിച്ചത്. കേരളവും ബംഗാളുമൊഴിച്ച് ഒരിടത്തും വേരില്ലാത്ത സിപിഎമ്മും ബംഗാളൊഴിച്ച് മറ്റെവിടെയുമില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ്സും ഒക്കെ ചേര്‍ന്നാല്‍ ബിജെപിക്ക് ബദലാകുമെന്നത് യാഥാര്‍ത്ഥ്യവുമായി നിരക്കാത്തതാണ് അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇത് രണ്ട് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മൂന്ന് ദിവസം മണിപ്പൂരില്‍ തങ്ങി നയപരമായ നീക്കങ്ങളും ക്രമസമാധാന പാലനത്തിനുള്ള മേല്‍നോട്ടവും വഹിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനെന്ന നിലയ്‌ക്കുള്ള തന്റെ കാലാവധി അവസാനിച്ചെന്നും ഈ കാലയളവിനുള്ളില്‍ എഴുപത് റെയില്‍വെ ഡിവിഷനുകളിലായി 700 റെയില്‍വെ സ്‌റ്റേഷനുകള്‍ പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 1725 റെയില്‍വെ സ്‌റ്റേഷനുകളില്‍ നവീകരണവികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതില്‍ 26 സ്‌റ്റേഷനുകളില്‍ വിമാനത്താവളങ്ങള്‍ക്ക് തുല്യമായ സൗകര്യങ്ങളൊരുക്കുകയാണ് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവന്‍, ജില്ലാ വൈസ് പ്രസിഡന്റ് പൊക്കിനാരി ഹരിദാസന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബി.കെ. പ്രേമന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: bjpcandidateindian railwayപി കെ കൃഷ്ണദാസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… റെയില്‍വേ ടിക്കറ്റ് ബുക്കിങ് അടിമുടി മാറുന്നു; ഒരു മിനിറ്റില്‍ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകള്‍, മാറ്റങ്ങള്‍ അറിയാം

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

India

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

പുതിയ വാര്‍ത്തകള്‍

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies