Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്നും ജനങ്ങള്‍ക്കൊപ്പം, അവര്‍ക്കിടയില്‍;രാഷ്‌ട്രീയ തന്ത്രങ്ങളുടെ തലതൊട്ടപ്പന്‍; വന്‍വികസനങ്ങളുടെ തുടക്കക്കാരന്‍; ഉമ്മന്‍ചാണ്ടി എന്ന ഒസിയും കുഞ്ഞൂഞ്ഞും

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മെഡിക്കല്‍ കോളേജുകള്‍, ബൈപ്പാസ് വികസനം അടക്കം സംസ്ഥാനത്തെ വന്‍ വികസന പദ്ധതികളുടെ തുടക്കക്കാരന്‍ കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 08:50 am IST
in Kerala
1. 2011ല്‍ എറണാകുളം കളക്ട്രേറ്റ് പരിസരത്തു സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ ഓട്ടിസം ബാധിച്ച കുട്ടിയുടെ പ്രശ്‌നങ്ങളുമായി മാതാപിതാക്കള്‍ എത്തിയപ്പോള്‍ സ്വന്തം തലയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കണ്ടു സ്തബ്ധനായ ഉമ്മന്‍ ചാണ്ടി.

1. 2011ല്‍ എറണാകുളം കളക്ട്രേറ്റ് പരിസരത്തു സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ ഓട്ടിസം ബാധിച്ച കുട്ടിയുടെ പ്രശ്‌നങ്ങളുമായി മാതാപിതാക്കള്‍ എത്തിയപ്പോള്‍ സ്വന്തം തലയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കണ്ടു സ്തബ്ധനായ ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരം:  കേരളത്തിന്റെ മുഖ്യമന്ത്രിയായി ഭരണം കൈയാളുമ്പോഴും ഉമ്മന്‍ ചാണ്ടി എന്ന നേതാവ് പുതുപ്പള്ളിക്കാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കുഞ്ഞൂഞ്ഞ് ആണെങ്കില്‍ രാഷ്‌ട്രീയകേന്ദ്രങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹം ഒസി ആയിരുന്നു. സിഎം എന്ന വിളിയേക്കാള്‍ ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയത് ഒസി എന്ന രണ്ടക്ഷരമാണ്. സൗമ്യമായ പുഞ്ചിരയോടെ എന്തിനേയും നേരിട്ടിരുന്ന നേതാവ്. സ്വന്തംപാര്‍ട്ടിയിലെ ഗ്രൂപ്പിസത്തില്‍ രാഷ്‌ട്രീയ തന്ത്രങ്ങളുടെ തലതൊട്ടപ്പന്‍. കേരളത്തിലെ വന്‍ വികസന പദ്ധതികളുടെ തുടക്കക്കാരന്‍, ജനസമ്പര്‍ക്കമെന്ന പരിപാടിയിലൂടെ ജനങ്ങള്‍ക്കിടയിലെ സമ്പര്‍ക്കം ഊട്ടിയുറപ്പിച്ച ഉമ്മന്‍ ചാണ്ടി എന്ന നേതാവിന് വിശേഷണങ്ങള്‍ ഏറെയാണ്. സോളാര്‍ അഴിമതി എന്ന പ്രതിപക്ഷ ആയുധത്തിന് മുന്നില്‍ ആദ്യം അടിപതറിയ ഉമ്മന്‍ ചാണ്ടി പിന്നീട് തന്ത്രങ്ങളാല്‍ അതിനെയും അതിജീവിച്ചു.  

പുതുപ്പള്ളിയില്‍ തോല്‍പ്പിക്കാന്‍ എതിരാളിയായി ആരെങ്കിലും ഉണ്ടോ എന്ന് തുടര്‍ച്ചയായി പതിനൊന്ന് തിരഞ്ഞെടുപ്പുകളിലും ചോദിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. സ്വന്തം മണ്ഡലത്തിന്റെ പേര് തിരുവനന്തപുരത്ത് സ്വന്തമായി നിര്‍മ്മിച്ച വീടിന് പേരിട്ട മറ്റൊരു ജനപ്രതിനിധി നമ്മുടെ മുന്നിലില്ല. പുതുപ്പള്ളിയുടെ പര്യായമായി ഉമ്മന്‍ചാണ്ടി മാറിയതിന്റെ തെളിവാണിത്.  ഉമ്മന്‍ചാണ്ടിക്കു പകരം മറ്റൊരാളെ ഇന്നും നാളെയും ജയിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറാകില്ല. തീപ്പൊരി യുവ നേതാക്കളായ സിന്ധു ജോയ്, ജെയ്‌ക് സി.തോമസ്, വര്‍ഷങ്ങളോളം ഉമ്മന്‍ചാണ്ടിയുടെ നിഴലായി കൂടെ നിന്ന ചെറിയാന്‍ ഫിലിപ്പ് അടക്കം പലരെയും പരീക്ഷിച്ചു നോക്കി. ഒന്നും ഫലം കണ്ടില്ല

മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയതിനാല്‍ ഇടമില്ലാതെ അകമ്പടി കാറില്‍ പലപ്പോഴും ഇരിക്കുന്ന ഉമ്മന്‍ചാണ്ടി അപൂര്‍വ കാഴ്ചയല്ലായിരുന്നു. എം.എല്‍.എ ഹോസ്റ്റലിലെ കട്ടിലില്‍ നേരത്തേ പ്രവര്‍ത്തകര്‍ കയറി കിടക്കുന്നതിനാല്‍ ഇടമില്ലാതെ തറയില്‍ കിടന്നുറങ്ങുന്ന ഉമ്മന്‍ചാണ്ടിയും പഴയ കഥയല്ല. മാനസിക ആസ്വാസ്ഥ്യമുള്ള ഒരാള്‍ തന്റെ മുഖ്യമന്ത്രി കസേരയില്‍ കയറിയിരുന്നതും ഫലിതമെന്നോണം ചെറുപുഞ്ചിരിയോടെ മാത്രം കണ്ട സംഭവവമുണ്ട്.  

വീട്ടിലെ അടുക്കളയില്‍ വരെ പ്രവര്‍ത്തകര്‍ക്ക് കയറി ഉള്ളതെല്ലാം എടുത്തു തിന്നാന്‍ അവകാശം നല്‍കിയ നേതാവായിരുന്നു ഒസി. മുഖ്യമന്ത്രി ആയിരിക്കെ ക്ലിഫ് ഹൗസില്‍ രാത്രി വെളുക്കുവോളം ജനങ്ങളുടെ പ്രവാഹമാണ്. ഉമ്മന്‍ ചാണ്ടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്ലിഫ് ഹൗസ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുയായികളുടേയും സങ്കേതമായിരുന്നു. പ്രവര്‍ത്തകരുടെ തിക്കും തിരക്കും മറ്റു നേതാക്കള്‍ക്ക് അസഹ്യമായി തോന്നുമ്പോള്‍ ആള്‍ക്കൂട്ടമില്ലെങ്കില്‍ കരയില്‍ പിടിച്ചിട്ട മീന്‍ പോലെ അസ്വസ്ഥനാകുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി.  

കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കതയോടെ ചിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് യോജിച്ച പേരാണ് പുതുപ്പള്ളിക്കാര്‍ ചാര്‍ത്തിക്കൊടുത്ത കുഞ്ഞൂഞ്ഞ്. വ്യക്തിപരമായ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ നേരിടേണ്ടി വന്നു. എന്നാല്‍ തിരിച്ച് വ്യക്തിപരമായ അധിക്ഷേപം മറ്റാര്‍ക്കെതിരെയും നടത്തിയിട്ടില്ല ഒസി. സംസാരം ഒരിക്കലും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കില്ല. സംസാരത്തിലും ഇടപെടലിലും എന്നും പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കും. പുതുപ്പള്ളിയില്‍ ആരുടെ വിവാഹമോ മരണമോ നടന്നാല്‍ എന്തു തിരക്കും മാറ്റി ഉമ്മന്‍ ചാണ്ടി അവിടെ എത്തിയിരിക്കും.  

രാവിലെ തുടങ്ങിയ ജനസമ്പര്‍ക്കപരിപാടി അര്‍ദ്ധരാത്രി വരെ നീളുമ്പോഴും അവസാനത്തെ ആളുടെയും സങ്കടം കേള്‍ക്കാന്‍ രാവിലത്തെ ഊര്‍ജ്വസ്വലതയോടെ രാത്രി വൈകിയും കാതു കൂര്‍പ്പിച്ചിരിക്കുന്ന മറ്റൊരു ജനപ്രതിനിധി ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഭരണാധികാരിയുടെ ജനോപകാരപ്രദമായ മഹത്തായ പദ്ധതിയെന്ന രീതിയിലാണു വിലയിരുത്തപ്പെട്ടത്. 11 ലക്ഷത്തില്‍പ്പരം പേര്‍ പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു. 2011 മുതല്‍ 3 വര്‍ഷം 3 ഘട്ടമായി ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടികളില്‍ ദിവസങ്ങളോളം 12 മുതല്‍ 19 മണിക്കൂര്‍ വരെ ഉമ്മന്‍ ചാണ്ടി ഒറ്റ നില്‍പ്പു നിന്നത് മണിക്കൂറുകളാണ്.  പരിപാടിയിലൂടെ മൊത്തം 242 കോടിയുടെ ധനസഹായമാണ് നല്‍കിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകള്‍കൊണ്ട് ഫയല്‍ തീര്‍പ്പാക്കല്‍. ഒരു വില്ലേജ് ഓഫിസില്‍ പോലും ധൈര്യത്തോടെ കടന്നുചെല്ലാന്‍ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്‌ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് 2013ല്‍ ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയിരുന്നു.  

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മെഡിക്കല്‍ കോളേജുകള്‍, ബൈപ്പാസ് വികസനം അടക്കം സംസ്ഥാനത്തെ വന്‍ വികസന പദ്ധതികളുടെ തുടക്കക്കാരന്‍ കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി.  

ജനങ്ങള്‍ ഇല്ലാതെ അവര്‍ക്കൊപ്പമില്ലാതെ അസ്വസ്ഥനാകുന്ന ഒരു നമിഷം പോലും രാഷ്‌ട്രീയ പ്രവര്‍ത്തനം ആലോചിക്കാന്‍ സാധിക്കാത്ത കുഞ്ഞൂഞ്ഞ് എന്ന ഒസി വിടപറയുമ്പോള്‍ രാഷ്‌ട്രീയ കേരളത്തില്‍ അതുണ്ടാക്കുന്ന വിടവ് നികത്താനാകാത്തതാണ്.  

Tags: congressഉമ്മന്‍ചാണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.