ആലപ്പുഴ: ഓണ്‍ലൈന്‍ പര്‍ച്ചേസ് ടാസ്ക് മുഖേന പണം തട്ടിയ സംഘത്തിലെ ഗുജറാത്ത് സ്വദേശികളായ രണ്ടുപേരെ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പഠാന് ജില്ലയിലെ സിദ്ദ്പൂര്‍, ബ്രം പോലെ ചോല പഠോയില് ധര്‍മ്മേന്ദ്ര കപുര്ജി(43), മഹേശാന ജില്ലയിലെ ഉജ്ജ അസിപൂര്‍ റിങ്ങ് റോഡില്‍ നവജീവന്‍ സ്കുളിനു എതിര്‍വശം ഹരേഷ് പട്ടേല്‍ മകന് പട്ടേല്‍ ഷിരിന് ഹരേഷ് കുമാര്‍(31) എന്നിവരയാണ് മെഹ്സാന ജില്ലയില്‍ ഉജ്ജാ എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്.
വള്ളികുന്നം സ്വദേശിനിയെയാണ് കബളിപ്പിച്ചത്. ഇവര്‍ക്ക് വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി നല്കി അവരെ കൊണ്ട് യൂസര്‍ നെയിമും പാസ് വേര്‍ഡും രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. അഭ്യൂദ്യാ ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ സെയില്‍സ് പ്രമോഷന്റെ ഭാഗമായി വെബ് സൈറ്റിലെ പരാതിക്കാരിയുടെ അക്കൗണ്ടില്‍ കാണുന്ന ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചു. പിന്നീട് അതിനുള്ള ടാസ്ക്കുകള് നല്കി. 38 തവണകളായി പരാതിക്കാരിയുടെ 11,88,418 രൂപ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. വിവിധ അക്കൗണ്ടുകളും, ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചും മറ്റു ശാസ്ത്രീയമാര്ഗ്ഗങ്ങളിലൂടെയുമാണ് പ്രതികളെ പിടികൂടിയത്.
ആലപ്പുഴ ക്രൈം പോലീസ് സ്റ്റേഷന് ഐഎസ്എച്ച്ഒ കെ. പി വിനോദ്, എഎസ് ഐമാരായ സജികുമാര്‍, ശരത്ത്ചന്ദ്രന്‍, എസ്സിപിഒമാരായ ബിജു, നെഹല്‍, സിപിഒ സുഭാഷ് ചന്ദ്രബോസ് എന്നിവരും എസ്ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബര്‍ സെല്ല് വിദഗ്ദധരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ ഇത്തരം തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്നു പരിശോധിച്ചു വരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: