Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി ആന്‍റണി രാജു സുപ്രീം കോടതിയില്‍

മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റി പ്രതിയെ രക്ഷിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്‍റണി രാജു സുപ്രീം കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. മാതൃഭൂമി പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 04:13 pm IST
in Kerala

തിരുവനന്തപുരം:മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റി പ്രതിയെ രക്ഷിച്ച കേസില്‍  ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്‍റണി രാജു സുപ്രീം കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. മാതൃഭൂമി പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.  

1990ല്‍ നടന്ന ജട്ടിക്കേസ്  

1990 ഏപ്രിലിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചെന്ന കേസിൽ ഒരു വിദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ അഭിഭാഷകൻ ആയിരുന്നു ആന്‍റണി രാജു.  

മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ സംരക്ഷിക്കുന്നതിന് മന്ത്രി ആൻറണി രാജു ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഓസ്ട്രേലിയൻ സ്വദേശി സാൽവാദോർ സാർലി എത്തിയിരുന്നത് . ഇയാളുടെ അടിവസ്ത്രത്തിൽ ഹാഷിഷും ഉണ്ടായിരുന്നു. ഈ പ്രതിയെ രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് ആൻറണി രാജു ഇടപെടലുകൾ നടത്തിയത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന കാലത്താണ് ഇദ്ദേഹം തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. ഓസ്ട്രേലിയയിൽ നിന്ന് എത്തിയ ഇയാൾക്ക് വേണ്ടി ആന്‍റണി രാജുവിന്റെ സീനിറായ അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് കോടതിയിൽ ഹാജരായത്. ഇതിന് പിന്നാലെ ഈ കേസ് പരിഗണിച്ച തിരുവനന്തപുരം സെഷൻസ് കോടതി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയെ പത്തുവർഷത്തേക്ക് ശിക്ഷിച്ചു. എന്നാൽ, കേസ് കോടതിയിൽ എത്തവെ ഹൈക്കോടതി പ്രതിയെ വെറുതെ വിടുകയാണ് ചെയ്തത്.

ഹൈക്കോടതിയിൽ പ്രധാന തൊണ്ടിമുതലായ വിദേശ ധരിച്ചിരുന്ന അടിവസ്ത്രം പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിമുതൽ ആണെന്നും പ്രതിഭാഗം വാദിച്ചതിന് പിന്നാലെയാണ് പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹൻ തൊണ്ടിമുതലിൽ കൃത്രിമം ഉണ്ടായിയെന്ന് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണം തുടങ്ങുന്നത്.

തിരുവനന്തപുരം വഞ്ചിയൂർ പോലീസ് ഇതിനെ സംബന്ധിക്കുന്ന കേസ് എടുത്തിരുന്നു. 1994 – ൽ ആയിരുന്നു സംഭവം. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്ന് അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചു. കോടതിയിൽ സൂക്ഷിച്ചുവെച്ച പ്രതിയുടെ അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങി. തുടർന്ന് ആന്‍റണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ കേസിന്റെ കുറ്റപത്രം 2006 സമർപ്പിച്ചു. തിരുവനന്തപുരം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് 2014 കേസ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. നിരവധി തവണ കോടതിയുടെ പരിഗണനയിൽ കേസ് എത്തി. ഗതാഗത വകുപ്പ് മന്ത്രിയായ ആൻറണി രാജുവിന് നോട്ടീസും കിട്ടി. അങ്ങനെ 22 തവണ പരിഗണിച്ച കേസ് എങ്ങും എത്താതെ പോയി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി.

ഹൈക്കോടതിയുടെ ഉത്തരവ്  

ഈ കേസില്‍ വീണ്ടും അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഈയിടെ ഉത്തരവിട്ടിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജുവും ബെഞ്ച് ക്ലാർക്ക് ജോസും നൽകിയ ഹർജിയിലാണ് ഹൈക്കോടതി  ജസ്റ്റിസ് സിയാദ് റഹ്മാൻ മാർച്ചിൽ ഉത്തരവിട്ടത്. ഈ വിധിക്കെതിരായാണ്  മന്ത്രി ആൻ്റണി രാജു ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ച് ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയിരുന്നു.  

സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്‍റണി രാജു ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.  

പൊലീസ് എഫ്ഐആർ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്ന് ആന്‍റണി രാജു ഹർജിയിൽ വാദിക്കുന്നു. ഇതിനെ തനിക്കെതിരെയുള്ള അന്വേഷണമായി മാധ്യമങൾ ചിത്രീകരിക്കുന്നു. തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആന്‍റണി രാജു വാദിക്കുന്നു. “നിരാപരാധിയായിട്ടും 33 വർഷങ്ങൾ  ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. വീണ്ടും മാനസിക പീഡനമുണ്ടാക്കുന്നതാണ്  ഉത്തരവിലെ ഭാഗം. അതിനാൽ പൂർണ്ണമായി നടപടികൾ അവസാനിപ്പിക്കണം”- ഹർജിയിൽ പറയുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് ആന്‍റണി രാജുവിനായി ഹർജി ഫയൽ ചെയ്തത്. 

Tags: സുപ്രീംകോടതിപട്ടിക ജാതികേസ്കേരള ഹൈക്കോടതിAntonyആന്‍റണി രാജുഅടിവസ്ത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്‌റെ ആത്മകഥ

India

നജ്മയും മന്‍മോഹനനും പിന്നെ ആന്റണിയും അബ്ദുള്ളയും

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

പുതിയ വാര്‍ത്തകള്‍

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.