Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്വാതന്ത്ര്യത്തെ ആര്‍പ്പുവിളിച്ച് വരവേറ്റയാള്‍, ഗാന്ധിജിയും ഹിമാലയവും അത്രമേല്‍ പ്രിയം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിനത്തില്‍ കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ 'ആര്‍പ്പോ' വിളിച്ച് ആഹ്ലാദം പങ്കിട്ടതിന്റെ ഓര്‍മ്മ കാണാനെത്തുന്നവരോട് ആവേശപൂര്‍വ്വം പങ്ക്‌വെക്കുമായിരുന്നു പി. ചിത്രന്‍ നമ്പൂതിരിപ്പാട്. 100 വയസ് പിന്നിട്ടപ്പോഴും ആ ഓര്‍മ്മകള്‍ക്ക് ഇന്നലെയെന്നപോലെ തിളക്കമുണ്ടായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 27, 2023, 08:30 pm IST
inArticle
chitran namboothirippad

chitran namboothirippad

തൃശൂര്‍: ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിനത്തില്‍ കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ ‘ആര്‍പ്പോ’ വിളിച്ച് ആഹ്ലാദം പങ്കിട്ടതിന്റെ ഓര്‍മ്മ കാണാനെത്തുന്നവരോട് ആവേശപൂര്‍വ്വം പങ്ക്‌വെക്കുമായിരുന്നു പി. ചിത്രന്‍ നമ്പൂതിരിപ്പാട്. 100 വയസ് പിന്നിട്ടപ്പോഴും ആ ഓര്‍മ്മകള്‍ക്ക് ഇന്നലെയെന്നപോലെ തിളക്കമുണ്ടായിരുന്നു.  

ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന് 25 വയസ്. മദ്രാസില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തി ജന്മനാടായ മലപ്പുറം മുക്കുതലയില്‍ തുടങ്ങിയ സ്വന്തം സ്‌കൂളില്‍ മാനേജരും അധ്യാപകനുമായി പ്രവര്‍ത്തിക്കുന്ന കാലം. ഇന്ത്യ സ്വതന്ത്രമാകുമെന്നുള്ള വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 1947 ആഗസ്ത് 14 ന് രാത്രിയില്‍ കൂട്ടുകാരോടൊപ്പം നാട്ടിലെ വായനശാലയില്‍ പെട്രോമാക്സ് കത്തിച്ച് വച്ച് ഒത്തുകൂടി. ‘ഉറങ്ങിക്കിടക്കുന്ന രാഷ്‌ട്രം ഉണരുന്നു’ എന്നുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രസംഗം രാത്രി 12 മണിക്ക് റേഡിയോയില്‍ കേട്ടു. നെഹ്റുവിന്റെ പ്രസംഗം കഴിഞ്ഞ ഉടനെ  50 ഓളം പേരടങ്ങിയ യുവാക്കള്‍ റോഡിലിറങ്ങി ‘ആര്‍പ്പ്’ വിളിച്ച് സന്തോഷം പങ്കിട്ടു. ശബ്ദം കേട്ട് പരിസരവാസികളെല്ലാം കാര്യമറിയാതെ ഉണര്‍ന്നു. നമ്പൂതിരി വീടുകളില്‍ ആണ്‍കുട്ടി പിറന്നതിന്റെ ആഹ്ലാദമാകും ‘ആര്‍പ്പോ’ വിളിയെന്നാണ് ചിലര്‍ കരുതിയത്.  

ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചതും ചിത്രന്‍ നമ്പൂതിരിപ്പാടിനായിരുന്നു. തിരുനാവായയില്‍ നിമജ്ജനം ചെയ്യാനാണ് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ചിതാഭസ്മം കൊണ്ടുവന്നത്. നിമജ്ജനം കാണാന്‍ ചിത്രന്‍ നമ്പൂതിരിപ്പാടടക്കം 100 പേര്‍ പ്രത്യേകം ബസ് വിളിച്ച് പോയി. ചിതാഭസ്മവുമായെത്തിയ സമയത്ത് കേളപ്പജിയെ മാലയിട്ട് സ്വീകരിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ സ്ഥലത്ത് കണ്ടില്ല. അവിടെയുണ്ടായിരുന്ന നേതാക്കളും മറ്റും കേളപ്പജിയെ ഹാരമണിയിച്ച് ചിതാഭസ്മം ഏറ്റുവാങ്ങാന്‍ നമ്പൂതിരിപ്പാടിനോട് പറഞ്ഞു. നിനച്ചിരിക്കാതെ വന്നുചേര്‍ന്ന ഭാഗ്യമെന്നാണ് എന്നും ഗാന്ധിജിയുടെ ആരാധകനായി ജീവിച്ച ചിത്രന്‍ നമ്പൂതിരിപ്പാടിന് ഇതേക്കുറിച്ച് പറയാനുണ്ടായിരുന്നത്. പിന്നീട് ഗാന്ധിജിയുടെ ചിതാഭസ്മം ശിരസിലേറ്റി നിമജ്ജന സ്ഥലത്ത് കൊണ്ടുപോയി പ്രതിഷ്ഠിച്ചു. ഗാന്ധിജിയെയും കെ. കേളപ്പനെയും പറ്റി പറയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞ് തിളങ്ങുമായിരുന്നു. ചിത്രന്‍ നമ്പൂതിരിപ്പാടിനെ അത്രമേല്‍ ആകര്‍ഷിച്ചത് ഗാന്ധിജിയും ഹിമാലയവും ആയിരുന്നു. 30 തവണ ഹിമാലയ യാത്ര നടത്തിയിട്ടുള്ള ചിത്രന്‍ നമ്പൂതിരിപ്പാട് ഇനിയും ഹിമാലയത്തില്‍ പോകണമെന്ന്  ആഗ്രഹിച്ചിരുന്നു. തപോവനസ്വാമികളുടെ ഹിമഗിരി വിഹാരമാണ് നമ്പൂതിരിപ്പാടിനെ ഹിമാലയത്തിലേക്ക് ആകര്‍ഷിച്ചത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് ഹിമാലയം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. കേദാറിലും ബദരിയിലും നിരവധി തവണ പോയിട്ടുള്ള ചിത്രന്‍ നമ്പൂതിരിപ്പാട് അവിടെയുള്ള വ്യാസ ഗുഹയില്‍ ഇരുന്ന് വ്യാസരചനകള്‍ വായിക്കുക പതിവായിരുന്നു.  

 വലിയ സംഘത്തോടൊപ്പമാണ് എപ്പോഴും യാത്ര. കൂടെയുള്ളവര്‍ക്ക് ഹിമാലയത്തിന്റെ മഹത്വം, വ്യാസന്റെ കഥകള്‍, ഇന്ത്യന്‍ സംസ്‌കാരം, ചരിത്രം എല്ലാം വിശദീകരിച്ച് പറഞ്ഞുകൊടുക്കും. ചിത്രന്‍ നമ്പൂതിരിപ്പാടിനൊപ്പം ഹിമാലയ യാത്ര ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് പലരും കരുതുന്നത്. 30 തവണയും വ്യത്യസ്തങ്ങളായ അനുഭവമാണ് ഹിമാലയത്തില്‍ തനിക്ക് ഉണ്ടായതെന്ന് അദ്ദേഹം പറയുമായിരുന്നു. ഹിമാലയത്തെപ്പോലെ തന്നെ ചിത്രനെ ആകര്‍ഷിച്ച ഔന്നത്യമായിരുന്നു മഹാത്മാഗാന്ധി. ഖദര്‍ ധാരണം, ലളിതമായ ജീവിതം തുടങ്ങിയവയൊക്കെ വാര്‍ധക്യത്തിലും അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു.  

Tags: കേരള കലാമണ്ഡലംGandhijihimalayaസാഹിത്യകാരന്‍ചിത്രന്‍ നമ്പൂതിരിപ്പാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

News

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

പുതിയ വാര്‍ത്തകള്‍

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.