Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തെരുവ് നായ്‌ക്കള്‍ക്ക് തീറെഴുതിയ ഇടതുഭരണം

തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാതെ അവയെ വന്ധ്യംകരിച്ച് പെറ്റുപെരുകുന്നത് തടയാമെന്ന എബിസി നിയമം 2001 ല്‍ കൊണ്ടുവന്നതാണ്. സിക്കിമും മധ്യപ്രദേശും മഹാരാഷ്‌ട്രയും ദല്‍ഹിയും കര്‍ണാടകവും മാത്രമല്ല, നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാടു പോലും ഈ നിയമം ഫലപ്രദമായി നടപ്പാക്കുമ്പോള്‍ കേരളം മാത്രം എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതിന് മറുപടി പറയേണ്ടത് സംസ്ഥാനം ഭരിച്ച ഇടതു-വലതു മുന്നണികളുടെ നേതൃത്വമാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2023, 05:00 am IST
inEditorial

കണ്ണൂരിലെ മുഴുപ്പിലങ്ങാട് പതിനൊന്നു വയസ്സുകാരനായ നിഹാല്‍ എന്ന ബാലനെ തെരുവുനായ്‌ക്കള്‍ കടിച്ചുകീറി കൊന്നത് നാടിന്റെ കണ്ണീരോര്‍മയായി. വീടിനടുത്തെ പറമ്പില്‍ കളിക്കാന്‍ പോയ ഭിന്നശേഷിക്കാരനായ ഈ കുട്ടിയെ നായ്‌ക്കള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കാണാതായ കുട്ടിയെ പിന്നീട് തെരഞ്ഞ് കണ്ടെത്തിയപ്പോഴേക്കും  എല്ലാം കഴിഞ്ഞിരുന്നു. കടിയേല്‍ക്കാത്ത ഒരു ഭാഗം പോലും ശരീരത്തിലുണ്ടായിരുന്നില്ല. അരയ്‌ക്കു കീഴെ  ശരീരഭാഗങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടതുകാലിന്റെ മാംസം അടര്‍ന്ന് തുടയെല്ല് പുറത്തുകാണാന്‍ കഴിയുമായിരുന്നു. ഒന്നരമണിക്കൂറെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ അവയവഭാഗങ്ങള്‍ തുന്നിക്കെട്ടി ഒരുവിധം ശരീരത്തിന്റെ രൂപത്തിലാക്കുകയായിരുന്നു എന്നറിയുമ്പോള്‍ എത്ര പൈശാചികമായ ആക്രമണത്തിനാണ് ഈ പിഞ്ചു ബാലന്‍ ഇരയായതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മുഖത്തിന്റെ ഒരുവശം മാത്രമേ പുറത്തുകാണിക്കാനായുള്ളൂ. ഓട്ടിസം ബാധിച്ച് സംസാരശേഷി കുറവായിരുന്ന ബാലന് നായ്‌ക്കള്‍ ആക്രമിക്കുമ്പോള്‍ ഒന്നു കരയാന്‍പോലും  കഴിഞ്ഞില്ല. നിഹാലിന്റെ അതിദാരുണമായ വേര്‍പാട് ആ കടുംബത്തിന് തീരാവേദനയായപ്പോള്‍ ഈ വാര്‍ത്ത സൃഷ്ടിച്ച  നടുക്കത്തില്‍നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു, ഇത് തടയാന്‍ കഴിയില്ലേ എന്ന ചോദ്യമാണ് അവരില്‍ അവശേഷിക്കുന്നത്. നഗരങ്ങളില്‍ മാത്രമല്ല, നാട്ടുമ്പുറങ്ങളിലും തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്നതിന്റെ തെളിവാണ് നിഹാലിന്റെ മരണം. അടുത്തത് ആരെന്ന ആശങ്കയാണ് ജനങ്ങളുടെ മനസ്സിലുള്ളത്. ഭരണാധികാരികള്‍ മാത്രം ഇത് കാണാന്‍ കൂട്ടാക്കുന്നില്ല.

പതിവുപോലെ ഇതും ഒറ്റപ്പെട്ട സംഭവമാണെന്ന പ്രതികരണം സിപിഎം നേതാക്കളുടെയും സര്‍ക്കാര്‍ വക്താക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടായില്ല. അങ്ങനെ പറയാന്‍ യാതൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നിരവധി പേരാണ് തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് ചെമ്പകരാമന്‍ തുറയില്‍  ശീലുവമ്മ എന്ന മത്സ്യത്തൊഴിലാളി, പുല്ലുവിള തീരത്ത് ജോസ്‌ക്ലിന്‍ എന്നിങ്ങനെ തെരുവുനായ്‌ക്കള്‍ ആക്രമിച്ചുകൊന്നവരുടെ പട്ടിക നീളുകയാണ്. കഴിഞ്ഞവര്‍ഷം മാത്രം എട്ടുപേര്‍ക്കാണ് ഇങ്ങനെ ജീവന്‍ നഷ്ടമായത്. പേവിഷബാധയേറ്റ് മരിച്ചത് 21 പേര്‍. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും മാരകമായി മുറിവേറ്റവര്‍ നിരവധിയാണ്. എന്നിട്ടും തെരുവുനായ്‌ക്കളുടെ ശല്യം രാജ്യമൊട്ടാകെയുള്ളതാണെന്ന് പറഞ്ഞൊഴിയുന്ന തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിരുത്തരവാദിത്വത്തിന്റെയും കഴിവില്ലായ്‌മയുടെയും പ്രതീകമാണ്. ഈ മന്ത്രി അധികാരമേറ്റ നാളുകളില്‍ സംസ്ഥാനം തെരുവുനായ്‌ക്കളുടെ രൂക്ഷമായ ആക്രമണം നേരിടുകയായിരുന്നു. ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടില്‍ അന്ന് വലിയ പ്രഖ്യാപനം നടത്തിയയാളാണ് മന്ത്രി. രണ്ട് വര്‍ഷം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതെ പരാജയത്തിന്റെ പ്രതിരൂപമായി നില്‍ക്കുകയാണ് മന്ത്രി രാജേഷ്. എന്നിട്ടുപറയുകയാണ് പേവിഷബാധയുള്ള നായ്‌ക്കളെ കൊല്ലാന്‍ തടസ്സം നില്‍ക്കുന്ന നിയമനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്ന്! പേവിഷബാധയുള്ള നായ്‌ക്കളെ കൊല്ലാന്‍ യാതൊരു നിയമതടസ്സവുമില്ല. ഒരു കോടതിയുടെയും അനുമതി അതിന് ആവശ്യമില്ല. മന്ത്രി ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാതെ അവയെ വന്ധ്യംകരിച്ച് പെറ്റുപെരുകുന്നത് തടയാമെന്ന എബിസി നിയമം 2001 ല്‍ കൊണ്ടുവന്നതാണ്. സിക്കിമും മധ്യപ്രദേശും മഹാരാഷ്‌ട്രയും ദല്‍ഹിയും കര്‍ണാടകവും മാത്രമല്ല, നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാടു പോലും ഈ നിയമം ഫലപ്രദമായി നടപ്പാക്കുമ്പോള്‍ കേരളം മാത്രം എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതിന് മറുപടി പറയേണ്ടത് സംസ്ഥാനം ഭരിച്ച ഇടതു-വലതു മുന്നണികളുടെ നേതൃത്വമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കണമെങ്കില്‍ എബിസി നടപ്പാക്കാന്‍ പണം വകയിരുത്തണമെന്നുണ്ട്. ഫണ്ട് ലഭിക്കാന്‍ വേണ്ടി മാത്രം ഒരു തുക കാണിക്കുന്ന രീതിയാണ് കേരളത്തില്‍ കാലങ്ങളായി അനുവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതുപ്രകാരം ഫലപ്രദമായ യാതൊരു നടപടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കാറില്ല. തെരുവുനായ്‌ക്കള്‍ പെറ്റുപെരുകുകയെന്നതാണ് ഇതിന്റെ അനന്തരഫലം. ഇതും ഒരു കേരള മോഡലായി കാണേണ്ടിവരും. എന്നിട്ടാണ് കേരളത്തില്‍ ഇപ്പോള്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ പോയി വീമ്പിളക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് ഒരര്‍ത്ഥത്തില്‍ വളരെ ശരിയാണ്. ഇടതുഭരണത്തില്‍ എന്തും നടക്കും. അതിന് ഏറ്റവും നല്ല തെളിവാണല്ലോ തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍  മനുഷ്യജീവനുകള്‍ പൊലിയുന്നത്. ജനക്ഷേമം ഉറപ്പുവരുത്താന്‍,  ജനങ്ങള്‍ക്ക് ഭയമില്ലാതെ തെരുവിലിറങ്ങി നടക്കാന്‍ കഴിയുന്ന അവസ്ഥ സൃഷ്ടിക്കാതെ പാര്‍ട്ടി വളര്‍ത്താനും അഴിമതി നടത്താനും അധികാരം ഉപയോഗിക്കുന്ന ഒരു ഭരണസംവിധാനത്തിനാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നത്. ഇതിനെക്കുറിച്ച് ലോകോത്തര കേരളമെന്നൊക്കെ ഊറ്റംകൊള്ളുന്നത് തികഞ്ഞ കൃതഘ്‌നതയാണ്.

Tags: studentകേരള സര്‍ക്കാര്‍തെരുവ് നായ്ക്കള്‍;
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.