Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അണയാത്ത പ്രേരണ

സ്വയംസേവകന്‍ കാര്യകര്‍ത്താവാകുമ്പോള്‍ ആദര്‍ശവ്യക്തതയും പ്രവര്‍ത്തന വികാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വികസിച്ചു വരുന്നു. അത്തരം ഘട്ടങ്ങളില്‍ എപ്പോഴോ സംഘത്തിനായി മാത്രം ജീവിതം പരിണമിക്കാറുണ്ട്. പ്രചാരക ജീവിതത്തില്‍ വിവിധ ഇടങ്ങളില്‍ രവിച്ചേട്ടന്‍ എത്തിപ്പെട്ടത് ആദര്‍ശബോധത്തിന്റെ തെളിനീരായാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 18, 2023, 05:00 am IST
inArticle

കെ.ബി.ശ്രീകുമാര്‍

(പ്രാന്തസമ്പര്‍ക്ക പ്രമുഖ്,

രാഷ്‌ട്രീയ സ്വയംസേവക സംഘം)

സാധാരണ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ തോന്നാറുള്ള ദുഃഖവും ആശങ്കയുമെല്ലാം അങ്ങേത്തലയ്‌ക്കല്‍ നിന്ന് മനസ് പെട്ടെന്ന് ഉണക്കാറുണ്ട്. ആത്മാവിന്റെ അനശ്വരതയും ജീവിതത്തിന്റെ ക്ഷണികതയും ചേര്‍ത്തുവച്ച് ആശ്വസിക്കാനാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ശീലിച്ചത്. എന്നാല്‍ രവിച്ചേട്ടന്റെ (അയ്യപ്പസേവാസമാജം സംസ്ഥാനസെക്രട്ടറിയായിരിക്കെ ഇന്നലെ അന്തരിച്ച പത്തനംതിട്ട സീതത്തോട് മടയില്‍ കിഴക്കേതില്‍ എന്‍.ജി. രവീന്ദ്രന്‍-60) മരണവാര്‍ത്തയില്‍ മനസ്സും പതറി നില്‍ക്കുകയാണ്.

മികച്ച സംഘാടകന്‍, കാര്യകര്‍ത്താവ് തുടങ്ങി വിശേഷണങ്ങള്‍ക്കതീതമായ ജീവിതം. സംഘജീവിതം തന്നെ വ്യക്തി ജീവിതമാക്കി മാറ്റിയ ഉത്തമ സ്വയംസേവകന്‍. ഏകാത്മതാസ്‌തോത്രത്തോടെ തുടങ്ങുന്ന വീട്ടിലെ പ്രഭാതങ്ങള്‍. അകലെയല്ലാതെ സംഘസ്ഥാന്‍. പുലരും മുതല്‍ കൃഷിപ്പണി. അതിലേറെ സമയം സംഘപ്രവര്‍ത്തനം. കുടുംബമാകെ സംഘമായാല്‍ പിന്നെ അതിന്റെ പരിണാമം സമാജത്തില്‍ പ്രതിഫലിക്കുക സ്വാഭാവികമാണല്ലോ. സംഘത്തെപ്പറ്റി രവിച്ചേട്ടനറിയാവുന്ന അത്രതന്നെ സഹധര്‍മ്മിണി രാധയ്‌ക്കും ഏക മകന്‍ ഓംനാഥിനും അറിയാം.

സ്വയംസേവകന്‍ കാര്യകര്‍ത്താവാകുമ്പോള്‍ ആദര്‍ശവ്യക്തതയും പ്രവര്‍ത്തന വികാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വികസിച്ചു വരുന്നു. അത്തരം ഘട്ടങ്ങളില്‍ എപ്പോഴോ സംഘത്തിനായി മാത്രം ജീവിതം പരിണമിക്കാറുണ്ട്. പ്രചാരക ജീവിതത്തില്‍ വിവിധ ഇടങ്ങളില്‍ രവിച്ചേട്ടന്‍ എത്തിപ്പെട്ടത് ആദര്‍ശബോധത്തിന്റെ തെളിനീരായാണ്.

പന്ത്രണ്ടു വര്‍ഷമായിരുന്നു പ്രചാരക ജീവിതം. കണ്ണൂരില്‍ ജില്ലാ പ്രചാരകനായിരുന്ന അഞ്ചു വര്‍ഷക്കാലം പ്രശ്‌ന സങ്കുലമായിരുന്നു. എന്നിരുന്നാലും സംഘപ്രവര്‍ത്തനത്തെ ആ പ്രതിസന്ധികള്‍ ഏശാതിരിക്കുവാന്‍ അദ്ദേഹം പരമാവധി പരിശ്രമിച്ചു. സംഘം ആഗ്രഹിക്കുന്നിടത്ത് ഉണ്ടാവുക എന്നതും സ്വയംസേവകനില്‍ നിന്നു പ്രതീക്ഷിക്കുന്ന മൗലിക സ്വാഭാവമാണ്. പ്രചാരക ജീവിതംവിട്ട് തിരിച്ചെത്തിയ രവിച്ചേട്ടന്‍ വീണ്ടും കണ്ണൂരിലെത്തിയതും പ്രവര്‍ത്തനത്തില്‍ ലയിച്ചു ചേര്‍ന്നതും ഇക്കാരണത്താലാണ്.

പത്തനംതിട്ടയില്‍ തിരിച്ചെത്തിയ രവിച്ചേട്ടന്‍ ക്രമേണെ  ആ ജില്ലയുടെ വിവിധ ചുമതലകള്‍ ഏറ്റെടുത്തു. ആര്‍എസ്എസ് സഹകാര്യവാഹും കാര്യവാഹും ആയ അദ്ദേഹം പിന്നീട് ശബരിഗിരി വിഭാഗ് കാര്യവാഹ് എന്ന നിലയിലും ദീര്‍ ഘകാലം പ്രവര്‍ത്തിച്ചു. പത്തനംതിട്ടയിലെ സംഘടനാപ്രവര്‍ത്തന വികാസവും കഴിഞ്ഞ ഏതാനും വര്‍ഷമായി സമാജത്തില്‍ കാണുന്ന സ്വാധീനവും അദ്ദേഹത്തിന്റെ അക്ഷീണ പ്രവര്‍ത്തനവുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബാലബാലികാ സദനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഓരോന്നും ഉയര്‍ന്നു വന്നപ്പോള്‍ അതിന്റെ ഓരം ചേര്‍ന്ന് അദ്ദേഹത്തിലെ കാര്യകര്‍ത്താവും ഉണ്ടായിരുന്നു. ആസൂത്രണത്തിലെ കൃത്യതയും പഴുതടച്ചുള്ള നിര്‍വഹണവും ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനശൈലിയുംകൊണ്ട് കാര്യകര്‍ത്താക്കള്‍ക്ക് മാതൃകയായി അദ്ദേഹം മാറി.

ചിലപ്പോഴെല്ലാം ഉണ്ടാകാറുള്ള ഈര്‍ഷ്യകള്‍, പ്രവര്‍ത്തകര്‍ക്കിടയിലെ അസ്വസ്ഥതകള്‍, എല്ലാം അദ്ദേഹം ഒരു ചിരിയിലൂടെ പരിഹരിച്ചിരുന്നു. തന്റെ പ്രവര്‍ത്തനമേഖലയിലെ ബാല തരുണ പ്രൗഢ സ്വയം സേവകരെയെല്ലാം ഓരേപോലെ അടുത്തറിയാന്‍ ശ്രമിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സ്വയംസേവകര്‍ അദ്ദേഹത്തോടു കാട്ടിയിരുന്ന സ്‌നേഹാദരങ്ങള്‍ക്കും അതിരുണ്ടായിരുന്നില്ല. ഓരോ സംഘകുടുംബത്തിലേയും നാഥനായി, വഴികാട്ടിയായി, സന്തോഷത്തിലും സന്താപത്തിലും രവിച്ചേട്ടന്‍ എത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരുമായി അദ്ദേഹം കാത്തുസൂക്ഷിച്ച സൗഹൃദങ്ങള്‍ ആശയവിപുലീകരണത്തിന് സഹായകമായി.

സാധാരണക്കാരന്റെ ജീവിതയാത്രയായിരുന്നു അത്. കൂനങ്കര ശബരി ശരണാശ്രമത്തിലാണ് ആ യാത്ര അവസാനമെത്തിനിന്നത്. ആശ്രമത്തിലെ കുട്ടികളും അവിടുത്തെ കൃഷി കാര്യങ്ങളും, തീര്‍ത്ഥാടകരായെത്തുന്ന അയ്യപ്പഭക്തന്മാരും, അവര്‍ക്കുവേണ്ടി അന്നദാനമൊരുക്കുന്ന തിരക്കും പ്രവര്‍ത്തകരെക്കുറിച്ചുള്ള ചിന്തയും എല്ലാം പങ്കുവയ്‌ക്കുമ്പോഴും കുടുംബത്തെക്കുറിച്ച് അങ്ങോട്ടു ചോദിക്കുമ്പോള്‍ മാത്രമേ രവിച്ചേട്ടന്‍ പ്രതികരിച്ചു കണ്ടിട്ടുള്ളൂ.

രവിച്ചേട്ടനെപ്പറ്റി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുവാന്‍ ഒട്ടേറെപ്പേരുണ്ടാവും. അതിലെല്ലാം ആദര്‍ശത്തിന്റെ സ്പന്ദനവും കാണാം. എന്നാല്‍ ഒന്നുറപ്പാണ്. ഇടയ്‌ക്കിടെ കാണുമ്പോഴുള്ള കുസൃതിയും കൗതുകവും നിറഞ്ഞ ആ പുഞ്ചിരി ഇനിയുണ്ടാവില്ല. ആ പ്രേരണ അവസാനിക്കുകയുമില്ല.

Tags: keralaShabarimala Ayyappa Seva Samajam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.