Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാരാരിക്കുളം ബീച്ചിലെ ബോട്ടിങ് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു; കടലും തീരവും സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കി

മാരാരിക്കുളം ബീച്ചിലെ ബോട്ടിങ്ങും സാഹസിക വിനോദങ്ങളും ആശങ്ക സൃഷ്ടിക്കുന്നു. മാരാരിക്കുളത്തെ കടലും തീരവും എറണാകുളത്തെ ടൂറിസം കമ്പനിക്ക് ഡിടിപിസി പാട്ടത്തിന് നല്‍കിയതും വിവാദമായി. 3.60 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും, പാട്ടവും നിശ്ചയിച്ചാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. ഇത്തരത്തില്‍ കടലും, തീരവും പാട്ടത്തിന് നല്‍കാന്‍ ഡിടിപിസിക്ക് അധികാരം ഇല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 09:08 pm IST
in Kerala

മാരാരിക്കുളം: മലപ്പുറം താനൂര്‍ ബോട്ടപകടത്തിന്റെ പശ്ച്ചാത്തലത്തില്‍ മാരാരിക്കുളം ബീച്ചിലെ ബോട്ടിങ്ങും സാഹസിക വിനോദങ്ങളും ആശങ്ക സൃഷ്ടിക്കുന്നു. മാരാരിക്കുളത്തെ കടലും തീരവും എറണാകുളത്തെ ടൂറിസം കമ്പനിക്ക് ഡിടിപിസി പാട്ടത്തിന് നല്‍കിയതും വിവാദമായി. 3.60 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും, പാട്ടവും നിശ്ചയിച്ചാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. ഇത്തരത്തില്‍ കടലും, തീരവും പാട്ടത്തിന് നല്‍കാന്‍ ഡിടിപിസിക്ക് അധികാരം ഇല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

അന്താരാഷ്‌ട്ര തലത്തില്‍ സമുദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ബോട്ടിങ്ങ് നടത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങള്‍ ഇവിടെ പാലിച്ചിട്ടില്ല. കരയില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഘടിപ്പിച്ച ആംബുലന്‍സ്, സ്‌കൂബ ഡൈവേഴ്‌സ്, സുരക്ഷിതമായി ഇറങ്ങാനും കയറാനും വിധത്തില്‍ ഹാര്‍ബര്‍ സംവിധാനത്തോടു കൂടിയ ബോട്ട് ജെട്ടികള്‍ എന്നീ സൗകര്യങ്ങള്‍ ഇല്ലാതിരിക്കെ മാരാരി ബീച്ചിലെ കടലില്‍ ബോട്ടിങ്ങ് നടത്തുന്നത് അപകടമാണ്. കടലില്‍ ബോട്ടിങ്ങ് നടത്തുന്നത് മാരാരി ബീച്ചില്‍ പ്രായോഗികമല്ല.  

ധാരാളം മത്സ്യത്തൊഴിലാളികള്‍ ഉപജീവനത്തിനായി പൊന്ത്  വള്ളങ്ങളില്‍ വല നീട്ടുന്ന ഇടമാണ് ഇവിടം. ഹൈപവര്‍ എന്‍ഞ്ചിന്‍ ഘടിപ്പിച്ച വാട്ടര്‍ സ്‌കൂട്ടറുകള്‍ തീരക്ക ടലില്‍ തലങ്ങും വിലങ്ങും ഓടുമ്പോ ള്‍ മത്സ്യങ്ങളുടെ പ്രജനനത്തിനും ആവാസ വ്യവസ്ഥയ്‌ക്കും സര്‍വ്വനാശം വരികയും മത്സ്യ ബന്ധന വലകള്‍ക്ക് കേടുപാടുകള്‍ വരികയും ചെയ്യും. മണ്‍സൂണിന്റെ വരവ് അറിയിച്ച് കടല്‍ ഇപ്പോഴെ പ്രക്ഷുബ്ദമാണ്.  

കടലിനെക്കുറിച്ചോ കടലിന്റെ നീരൊഴുക്കിനെക്കുറിച്ചോ കാറ്റിന്റെ ഗതിയോക്കുറിച്ചോ അറിവില്ലാത്തവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സാഹസിക ടൂറിസവും കടലില്‍ ബോട്ടിങ്ങും നടത്താന്‍ അനുമതി നേടിയിരിക്കുന്നതെന്നാണ് ആക്ഷേപം.

മാരാരിക്കുളം ബീച്ചിലെ ബോട്ടിങ്ങും സാഹസിക വിനോദങ്ങളും അടിയന്തരമായി നിരോധിക്കണമെന്ന് മാരാരി ബീച്ച് ഹോംസ്റ്റേയ്‌സ്, ഹോട്ടല്‍സ് & റിസോര്‍ട്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ടൂറീസം, ഫിഷറീസ് മന്ത്രിമാര്‍ക്കും, ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും പരാതി നല്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ഇ.വി.രാജു ഈരേശ്ശേരില്‍ പറഞ്ഞു.

Tags: alappuzhaCoastalകടൽKerala Tourism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂരില്‍ ഉയരപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത ഓഗസ്റ്റിൽ പൂർത്തിയാക്കും

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു

ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു: സുനില്‍ ആംബേക്കര്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.