ബെംഗളൂരു: അധികാരത്തില്‍ വന്നാല്‍ ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് കുടുങ്ങി. ഇപ്പോള്‍ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഈ പ്രഖ്യാപനത്തെ എതിര്‍ക്കുകയാണ്.
മാത്രമല്ല, ഏതെങ്കിലും ഒരു സംഘടനയെ നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ ഇത്തരമൊരു ബാലിശമായ വാഗ്ദാനം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വന്നതിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്.ഇതോടെ ന്യൂനപക്ഷ വോട്ട് ബാങ്കുകള്‍ വരുതിയിലാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം പരിഹാസ്യമായിരിക്കുകയാണ്.
ഈയിടെ കോണ്‍ഗ്രസിലെത്തിയ ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറും ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ തള്ളി. സംസ്ഥാന സര്‍ക്കാരിന് ബജ് രംഗ് ദളിനെ നിരോധിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമേ അതിന് അധികാരമുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ് ലിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ബിജെപിയിലെ തലമുതിര്‍ന്ന നേതാവായ അദ്ദേഹം സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ വീരപ്പമൊയ് ലി ഉള്‍പ്പെടെ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും ഇതിനെ എതിര്‍ത്തിരിക്കുകയാണ്. ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിനെതിരെ സംസ്ഥാന വ്യാപകമായി ഹനുമാന് ഭജനയും ഹനുമാന് ചാലിസയും ചൊല്ലി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിജെപിയും ബജ് രംഗ് ദളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: