Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പറാവാത്ത സൂപ്പര്‍ കപ്പ്

ഐഎസ്എല്ലിലെ എല്ലാ ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളുമടക്കം പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരുന്നു സൂപ്പര്‍ കപ്പ്. എന്നാല്‍ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു അരങ്ങേറിയത്. ഫുട്‌ബോള്‍ ആരാധകരുടെ പ്രദേശമായ കോഴിക്കോട്ടും മഞ്ചേരിയിലുമായി മത്സരങ്ങള്‍ നടന്നിട്ടും എന്തുകൊണ്ട് ഈ ഗതികേട് ഉണ്ടായി എന്ന് അധികൃതര്‍ ചിന്തിക്കണം.

സ്‌പോര്‍ട്‌സ് ലേഖകന്‍ by സ്‌പോര്‍ട്‌സ് ലേഖകന്‍
Apr 27, 2023, 05:00 am IST
in Football

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ മൂന്നാം പതിപ്പിന് കഴിഞ്ഞ ദിവസം തിരശ്ശീല വീണു. കിരീട പ്രതീക്ഷയുമായെത്തിയ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡീഷ എഫ്‌സി തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി ഒഡീഷ എഫ്‌സിയുടെ ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോയും ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണ പാദുകം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വില്‍മര്‍ ജോര്‍ദാനും മികച്ച് ഗോള്‍ കീപ്പറായി ഒഡീഷയുടെ അമരീന്ദര്‍ സിങ്ങും തെരഞ്ഞെടുക്കപ്പെട്ടു. ഫെയര്‍ പ്ലേ അവാര്‍ഡ് ഐസ്വാള്‍ എഫ്‌സിക്കാണ്.

ഐഎസ്എല്ലിലെ എല്ലാ ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളുമടക്കം പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരുന്നു സൂപ്പര്‍ കപ്പ്. എന്നാല്‍ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു അരങ്ങേറിയത്. ഫുട്‌ബോള്‍ ആരാധകരുടെ പ്രദേശമായ കോഴിക്കോട്ടും മഞ്ചേരിയിലുമായി മത്സരങ്ങള്‍ നടന്നിട്ടും എന്തുകൊണ്ട് ഈ ഗതികേട് ഉണ്ടായി എന്ന് അധികൃതര്‍ ചിന്തിക്കണം. കോഴിക്കോട് നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളികള്‍ക്കാണ് കുറച്ചെങ്കിലും ആരാധകര്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. ബെംഗളൂരുവിനെതിരായ കളി നിറഞ്ഞ സ്‌റ്റേഡിയത്തില്‍ നടന്നു എന്നത് മാത്രമാണ് ഏക ആശ്വാസം.  റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ നടന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ പന്ത്രണ്ടായിരത്തോളം ആരാധകര്‍ വന്നുവെങ്കില്‍ ശ്രീനിധിക്കെതിരായ രണ്ടാം കളിയില്‍ അതിന്റെ പകുതി ആളുകളാണ് സ്‌റ്റേഡിയത്തിലെത്തി കളി കണ്ടത്. ചില കളികള്‍ കാണാന്‍ ആയിരത്തില്‍ താഴെ ആരാധകരാണ് എത്തിയത്. മഞ്ചേരിയിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ നടന്നപ്പോള്‍ പോലും കേരളത്തിന്റെ കളിക്ക് സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ഫൈനലിന് ടിക്കറ്റ് എടുത്തിട്ടും നിരവധി പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ കയറി കളി കാണാന്‍ കഴിയാതിരുന്നത്. ആ അവസ്ഥയില്‍ നിന്നാണ് ഇവിടെ തുച്ഛമായ ആരാധകര്‍ക്ക് മുന്നില്‍ ഇന്ത്യയിലെ സൂപ്പര്‍ ക്ലബുകള്‍ പന്തുതട്ടിയത്. ആര്‍ക്കോ വേണ്ടിയെന്ന പോലെയായിരുന്നു ഈ ടൂര്‍ണമെന്റ് നടത്തിപ്പ്.

റംസാന്‍ മാസക്കാലത്ത് ടൂര്‍ണമെന്റ് നടത്തിയതും തിരിച്ചടിയായി. മാത്രമല്ല, രാത്രി എട്ടരയ്‌ക്ക് കളി നടത്തിയതും കാണികളെ അകറ്റി. മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടുനിന്നും രാത്രി 10.30 കളി കഴിഞ്ഞശേഷം ജില്ലയുടെ മറ്റ് മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് തിരിച്ചുപോകാന്‍ ബസ് ഇല്ലാത്തതും തിരിച്ചടിയായി. സെമി, ഫൈനല്‍ മത്സരങ്ങള്‍ രാത്രി ഏഴിന് നടന്നിട്ടുപോലും ഫുട്‌ബോള്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയില്ല. കഷ്ടിച്ച് നാലായിരത്തോളം കാണികളാണ് ഫൈനല്‍ കാണാന്‍ പോലും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. എന്തിനേറെ പറയുന്നു തൊട്ടതെല്ലാം പിഴച്ചപോലെയായിരുന്നു ടൂര്‍ണമെന്റ് നടത്തിപ്പ്.  

അതുപോലെ കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനും മലപ്പുറം ഫുട്‌ബോള്‍ അസോസിയേഷനും  ടൂര്‍ണമെന്റ് നടത്തിപ്പില്‍ യാതൊരു റോളും ഉണ്ടായതുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ വെറും നോക്കുകുത്തികളുടെ റോളായിരുന്നു ഈ ജില്ലാ അസോസിയേഷനുകള്‍ക്ക്. ഈ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നതുപോലെ അക്കാദമികള്‍ക്കും ജില്ലാ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്കും ടിക്കറ്റ് നല്‍കിയിരുന്നെങ്കില്‍ ഇത്രയും ശുഷ്‌കമായ കാണികളെ വച്ച് ഈ സൂപ്പര്‍ കപ്പ് നടത്തേണ്ടി വരുമായിരുന്നില്ല.

മാത്രമല്ല, പല ടീമുകളും പരിശീലനത്തിനുള്ള അസൗകര്യങ്ങളില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ രേഖാമൂലം പരാതി അറിയിച്ചിരുന്നു. അങ്ങനെ നടത്തിപ്പിന്റെ മേന്മയേക്കാള്‍ ആക്ഷേപങ്ങളാണ് ടൂര്‍ണമെന്റിലുടനീളം മുഴച്ചു നിന്നത്. ഇനിയെങ്കിലും കേരളത്തില്‍ ഇത്തരമൊരു വമ്പന്‍ ടൂര്‍ണമെന്റ് നടത്തുമ്പോള്‍ അധികൃതര്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണം.

Tags: keralafootballസൂപ്പര്‍ കപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.