Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പറാവാത്ത സൂപ്പര്‍ കപ്പ്

ഐഎസ്എല്ലിലെ എല്ലാ ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളുമടക്കം പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരുന്നു സൂപ്പര്‍ കപ്പ്. എന്നാല്‍ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു അരങ്ങേറിയത്. ഫുട്‌ബോള്‍ ആരാധകരുടെ പ്രദേശമായ കോഴിക്കോട്ടും മഞ്ചേരിയിലുമായി മത്സരങ്ങള്‍ നടന്നിട്ടും എന്തുകൊണ്ട് ഈ ഗതികേട് ഉണ്ടായി എന്ന് അധികൃതര്‍ ചിന്തിക്കണം.

സ്‌പോര്‍ട്‌സ് ലേഖകന്‍ by സ്‌പോര്‍ട്‌സ് ലേഖകന്‍
Apr 27, 2023, 05:00 am IST
in Football

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ മൂന്നാം പതിപ്പിന് കഴിഞ്ഞ ദിവസം തിരശ്ശീല വീണു. കിരീട പ്രതീക്ഷയുമായെത്തിയ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡീഷ എഫ്‌സി തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി ഒഡീഷ എഫ്‌സിയുടെ ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോയും ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണ പാദുകം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വില്‍മര്‍ ജോര്‍ദാനും മികച്ച് ഗോള്‍ കീപ്പറായി ഒഡീഷയുടെ അമരീന്ദര്‍ സിങ്ങും തെരഞ്ഞെടുക്കപ്പെട്ടു. ഫെയര്‍ പ്ലേ അവാര്‍ഡ് ഐസ്വാള്‍ എഫ്‌സിക്കാണ്.

ഐഎസ്എല്ലിലെ എല്ലാ ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളുമടക്കം പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരുന്നു സൂപ്പര്‍ കപ്പ്. എന്നാല്‍ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു അരങ്ങേറിയത്. ഫുട്‌ബോള്‍ ആരാധകരുടെ പ്രദേശമായ കോഴിക്കോട്ടും മഞ്ചേരിയിലുമായി മത്സരങ്ങള്‍ നടന്നിട്ടും എന്തുകൊണ്ട് ഈ ഗതികേട് ഉണ്ടായി എന്ന് അധികൃതര്‍ ചിന്തിക്കണം. കോഴിക്കോട് നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളികള്‍ക്കാണ് കുറച്ചെങ്കിലും ആരാധകര്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. ബെംഗളൂരുവിനെതിരായ കളി നിറഞ്ഞ സ്‌റ്റേഡിയത്തില്‍ നടന്നു എന്നത് മാത്രമാണ് ഏക ആശ്വാസം.  റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ നടന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ പന്ത്രണ്ടായിരത്തോളം ആരാധകര്‍ വന്നുവെങ്കില്‍ ശ്രീനിധിക്കെതിരായ രണ്ടാം കളിയില്‍ അതിന്റെ പകുതി ആളുകളാണ് സ്‌റ്റേഡിയത്തിലെത്തി കളി കണ്ടത്. ചില കളികള്‍ കാണാന്‍ ആയിരത്തില്‍ താഴെ ആരാധകരാണ് എത്തിയത്. മഞ്ചേരിയിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ നടന്നപ്പോള്‍ പോലും കേരളത്തിന്റെ കളിക്ക് സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ഫൈനലിന് ടിക്കറ്റ് എടുത്തിട്ടും നിരവധി പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ കയറി കളി കാണാന്‍ കഴിയാതിരുന്നത്. ആ അവസ്ഥയില്‍ നിന്നാണ് ഇവിടെ തുച്ഛമായ ആരാധകര്‍ക്ക് മുന്നില്‍ ഇന്ത്യയിലെ സൂപ്പര്‍ ക്ലബുകള്‍ പന്തുതട്ടിയത്. ആര്‍ക്കോ വേണ്ടിയെന്ന പോലെയായിരുന്നു ഈ ടൂര്‍ണമെന്റ് നടത്തിപ്പ്.

റംസാന്‍ മാസക്കാലത്ത് ടൂര്‍ണമെന്റ് നടത്തിയതും തിരിച്ചടിയായി. മാത്രമല്ല, രാത്രി എട്ടരയ്‌ക്ക് കളി നടത്തിയതും കാണികളെ അകറ്റി. മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടുനിന്നും രാത്രി 10.30 കളി കഴിഞ്ഞശേഷം ജില്ലയുടെ മറ്റ് മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് തിരിച്ചുപോകാന്‍ ബസ് ഇല്ലാത്തതും തിരിച്ചടിയായി. സെമി, ഫൈനല്‍ മത്സരങ്ങള്‍ രാത്രി ഏഴിന് നടന്നിട്ടുപോലും ഫുട്‌ബോള്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയില്ല. കഷ്ടിച്ച് നാലായിരത്തോളം കാണികളാണ് ഫൈനല്‍ കാണാന്‍ പോലും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. എന്തിനേറെ പറയുന്നു തൊട്ടതെല്ലാം പിഴച്ചപോലെയായിരുന്നു ടൂര്‍ണമെന്റ് നടത്തിപ്പ്.  

അതുപോലെ കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനും മലപ്പുറം ഫുട്‌ബോള്‍ അസോസിയേഷനും  ടൂര്‍ണമെന്റ് നടത്തിപ്പില്‍ യാതൊരു റോളും ഉണ്ടായതുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ വെറും നോക്കുകുത്തികളുടെ റോളായിരുന്നു ഈ ജില്ലാ അസോസിയേഷനുകള്‍ക്ക്. ഈ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നതുപോലെ അക്കാദമികള്‍ക്കും ജില്ലാ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്കും ടിക്കറ്റ് നല്‍കിയിരുന്നെങ്കില്‍ ഇത്രയും ശുഷ്‌കമായ കാണികളെ വച്ച് ഈ സൂപ്പര്‍ കപ്പ് നടത്തേണ്ടി വരുമായിരുന്നില്ല.

മാത്രമല്ല, പല ടീമുകളും പരിശീലനത്തിനുള്ള അസൗകര്യങ്ങളില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ രേഖാമൂലം പരാതി അറിയിച്ചിരുന്നു. അങ്ങനെ നടത്തിപ്പിന്റെ മേന്മയേക്കാള്‍ ആക്ഷേപങ്ങളാണ് ടൂര്‍ണമെന്റിലുടനീളം മുഴച്ചു നിന്നത്. ഇനിയെങ്കിലും കേരളത്തില്‍ ഇത്തരമൊരു വമ്പന്‍ ടൂര്‍ണമെന്റ് നടത്തുമ്പോള്‍ അധികൃതര്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണം.

Tags: keralafootballസൂപ്പര്‍ കപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.